Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

സ്‌കോര്‍ ചെയ്ത് ഉമ്മന്‍ചാണ്ടി... തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാന്‍ മടിച്ചതോടെ രണ്ടും കല്‍പ്പിച്ച് വികാരാധീനനായി മുല്ലപ്പള്ളി; കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും; കൃത്യ സമയത്ത് ഇടപെട്ട് എല്ലാം താനേറ്റെടുക്കുന്നുവെന്ന് പറഞ്ഞ് സ്‌കോര്‍ ചെയ്ത് ഉമ്മന്‍ ചാണ്ടി

08 MAY 2021 09:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയേറ്റുവാങ്ങിയ പ്രസിഡന്റായി പുറത്ത് പോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മനസില്ല. വേണമെങ്കില്‍ ചവിട്ടി പുറത്താക്കിക്കോ എന്ന സ്റ്റൈലിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍. അതേസമയം എല്ലാത്തവണത്തേയും പോലെ ഉമ്മന്‍ചാണ്ടി ഇത്തവണയും കൃത്യസമയത്ത് ഇടപെട്ട് സ്‌കോര്‍ ചെയ്തു.

കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കുമെന്നു രാഷ്ട്രീയകാര്യ സമിതിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് വികാരം കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം സംസാരിച്ചത്.

 



എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണു ശ്രമിച്ചത്. പരാജയത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ, താന്‍ മാത്രമല്ല ഉത്തരവാദി. ഒരു ചേരിയുടെയും ഭാഗമാകാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും എന്നതു ഹൈക്കമാന്‍ഡിനു താന്‍ നല്‍കിയ ഉറപ്പായിരുന്നു. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഒന്നരക്കൊല്ലം നഷ്ടമായി. ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഗ്രൂപ്പുകള്‍ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നു. 'എന്റെ ബൂത്ത്, എന്റെ അഭിമാനം'എന്ന പദ്ധതിയും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

അതേസമയം തിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി. ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും സ്വയം തീരുമാനം എടുക്കണമെന്നും വി.ഡി.സതീശന്‍.



കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കിയാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നീക്കണമെന്നു മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ വ്യക്തമാക്കി.

ആദ്യം സംസാരിച്ച മുല്ലപ്പള്ളി പഴി തന്നില്‍ മാത്രം ചാരുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പു മേല്‍നോട്ട സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കും പങ്കുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണെന്നു ചെന്നിത്തലയും പറഞ്ഞു.



അധികാരം നല്‍കുന്ന മധുരവും കയ്പും ഉണ്ടെന്നു വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. മധുരം അധികാരത്തിലിരിക്കുന്നവര്‍ ആസ്വദിക്കുന്നുവെങ്കില്‍ കയ്പും അവര്‍ തന്നെ ഉള്‍ക്കൊള്ളണം. അതല്ല, എല്ലാവരും അതു പങ്കുവയ്ക്കണം എന്നാണെങ്കില്‍ അങ്ങനെയാകാം. പ്രചാരണത്തിനും യുവതലമുറയെ ആകര്‍ഷിക്കാനും സമൂഹമാധ്യമങ്ങളും പുതുസങ്കേതങ്ങളും ഇടതുപക്ഷം ബുദ്ധിപൂര്‍വം ഉപയോഗിച്ചപ്പോള്‍ യുഡിഎഫ് പിന്തള്ളപ്പെട്ടെന്നു സതീശനും പി.സി.വിഷ്ണുനാഥും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ക്കപ്പുറത്ത്, സ്വതന്ത്ര വിവരശേഖരണത്തിലും അതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണ തന്ത്രവും ആസൂത്രണവും മാറ്റുന്നതിലും യുഡിഎഫ് പരാജയപ്പെട്ടു.

കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഇല്ലെന്നു പി.ജെ. കുര്യന്‍ ചൂണ്ടിക്കാട്ടി. ഏതാനും പേരുടെ കയ്യിലാണു പാര്‍ട്ടി. തന്നെയും കെ.വി. തോമസിനെയും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിച്ചപ്പോള്‍ നേതൃത്വം ചെറുവിരല്‍ അനക്കിയോ? ചെറുപ്പക്കാര്‍ വന്നതു കൊണ്ടു മാത്രം എല്ലാമായോ? എങ്കില്‍ എന്തുകൊണ്ട് അവരെല്ലാം തോറ്റു? ചെറുപ്പവും അനുഭവസമ്പത്തും കലര്‍ന്ന പട്ടികയാണു വേണ്ടതെന്ന എഐസിസി നിര്‍ദേശം പോലും സ്ഥാനാര്‍ഥിത്വത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.

 



സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് എം.എം. ഹസനും പറഞ്ഞു. വിവിധ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ഗൃഹപാഠം ഏറെ നാളായി ഉണ്ടാകുന്നില്ലെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഗ്രൂപ്പുകളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. അടിമുടി മാറ്റം കൂടിയേ തീരൂവെന്ന് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പു വേളയില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്താണ് നടപടികളെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പക്ഷേ, തോറ്റപ്പോള്‍ തന്നെ ബലിയാടാക്കാന്‍ നോക്കുന്നു. വിമര്‍ശനത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുന്നു. ഒളിച്ചോടാനില്ല. ലോക്‌സഭയിലെപ്പോലെ മികച്ച വിജയത്തിനാണു ശ്രമിച്ചത്. അന്ന് ആരും തനിക്ക് ക്രെഡിറ്റ് നല്‍കിയില്ലല്ലോ എന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (5 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (5 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (6 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (6 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (8 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (9 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (9 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (10 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (10 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (11 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (11 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (11 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (11 hours ago)

Malayali Vartha Recommends