കോവിഡ് ആശ്വാസം: പിണറായി സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം അടുത്താഴ്ച മുതൽ

സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി പിണറായി സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ. സംസ്ഥാനത്ത് വീണ്ടും പിണറായി സർക്കാർ ഭരണത്തിൽ എത്തുമ്പോൾ ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകുന്നു.
ലോക്ഡോൺ കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ഇത് സഹായകമാകും. കഴിഞ്ഞ ലോക് ഡൗൺ കാലത്തും സർക്കാരിന്റെ സഹായം ജനങ്ങൾക്ക് എത്തിയിരുന്നു. ഭക്ഷ്യക്കിറ്റ് അടുത്താഴ്ച മുതൽ വിതരണം ചെയ്യുമെന്നും ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കിറ്റ് വിതരണത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ലോക്ക്ഡൗൺ സമയത്ത് സാധനങ്ങൾ എത്തിക്കാൻ കുറേ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ അത് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് കപ്പൽ ഉപയോഗിച്ചും ഭക്ഷ്യ സാധനങ്ങൾ എത്തിക്കേണ്ടി വന്നു. എന്നാൽ ഇത്തവണ ചരക്ക് വാഹനങ്ങൾ തടയില്ലെന്ന് തീരുമാനിച്ചതിനാൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല എന്നാണ് കരുതുന്നത്. ചരക്ക് വാഹനങ്ങൾ തടയില്ല എന്ന തീരുമാനം വളരെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ കടകളിൽ പോയി സാധനം മേടിച്ചു തിക്കും തിരക്കും ഉണ്ടാക്കരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക്ക് ഡൗൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു വേണം കടകൾ പ്രവർത്തിക്കാനും, ആളുകൾ കടകളിൽ പോയി സാധനങ്ങൾ മേടിക്കാനും. അതോടൊപ്പം ജില്ലാഭരണകൂടം നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണം, റേഷൻ കാർഡ് ഇല്ലാത്ത അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























