കോവിഡ് രോഗിയെ ബൈക്കിൽ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ... അതും ഈ കേരളത്തിൽ...!!! ഇതാണ് സംഭവിച്ചത്..... ഇവർ ബൈക്ക് ൽ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്.... അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച, സന്നദ്ധ പ്രവർത്തകരായ അശ്വിൻ ഉം രേഖയ്ക്കും അഭിനന്ദനങ്ങൾ... ' വൈറലായി ഡോക്ടറിന്റെ കുറിപ്പ്

ആലപ്പുഴ കോവിഡ് രോഗിയെ ബൈക്കില്‍ ഇരുത്തി ചികിത്സയ്ക്ക് കൊണ്ടു പോയ സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയവാര്‍ത്തയായി മാറിയിരുന്നു. ബൈക്കിനെ ആംബുലന്‍സാക്കി മാറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ച അശ്വിന്‍ രേഖ എന്നിവരാണ് ഇപ്പോൾ നാടിന്റെ കയ്യടി ഏറ്റുവാങ്ങുന്നത്. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലെ ഡൊമിസിലറി കെയര്‍ സെന്ററില്‍ കഴിഞ്ഞ കരൂര്‍ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ഒന്‍പതിനാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. 87 പേര്‍ കഴിയുന്ന അവിടെ വെന്റിലേറ്ററോ ആരോഗ്യ പ്രവര്‍ത്തകരോ ആംബുലന്‍സോ ഒന്നും ഉണ്ടായിരുന്നില്ല.
ഈ ഒരു സാഹചര്യത്തിലാണ് അശ്വിനും രേഖയും കാവല്‍ മാലാഖമാരായത്. ഇപ്പോഴിതാ ബൈക്കിലെത്തിയ ആ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പും ശ്രദ്ധേയമാകുകയാണ്. അവര്‍ കാട്ടിയ ധൈര്യത്തോടെ സ്‌നേഹവും ബഹുമാനവും തോന്നുന്നുവെന്ന് ഡോ. വിഷ്ണുജിത്ത് ആര്‍ കുറിക്കുന്നു. ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍ 36കാരകനായ രോഗിക്ക് ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നുവെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
കോവിഡ് രോഗിയെ ബൈക്കിൽ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ... അതും ഈ കേരളത്തിൽ...!!!
ഇതാണ് സംഭവിച്ചത്..... ഇവർ ബൈക്ക് ൽ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്.... ആദ്യം patient നെ കണ്ടതും ചികിത്സ നൽകിയതും casualty medical officer ആയി വർക്ക് ചെയ്യുന്ന ഞാനാണ്..
ആദ്യം കണ്ട കാഴ്ച ബൈക്ക് ൽ ppe kit ധരിച്ചു രണ്ട് പേർ.. നടുവിലായി രോഗി...
കണ്ടപ്പോൾ തന്നെ എമർജൻസി ആണെന്ന് മനസിലായി. Patient നെ അകത്തേക്കു കിടത്തി.. പകുതി അബോധാവസ്ഥയിലായിരുന്നു രോഗി.. Pulse rate, respiratory rate കൂടുതലായി നിൽക്കുന്നു.. ഓക്സിജൻ saturation കുറവ്... ഉടനെ തന്നെ വേണ്ട ചികിത്സ നൽകി.... എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു...അപ്പോളാണ് അറിയുന്നത് ഡോമിസിലറി കെയർ സെന്റർ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവർത്തകർ ആണെന്നും രാവിലെ ഭക്ഷണം നൽകാൻ പോയപ്പോൾ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും..
ഉടനെ തന്നെ ആംബുലൻസ് വിളിച്ചു എന്നും പറഞ്ഞു ... എന്നാൽ ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ കിട്ടിയ വണ്ടിയിൽ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും... അവർ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി... ഒരു പക്ഷെ അവർ ആംബുലൻസ് നു വേണ്ടി കാത്തു നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ....
വേണ്ട പ്രാഥമിക ചികിത്സ നൽകി കഴിഞ്ഞപ്പോൾ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി.. പ്രശ്നങ്ങൾ ചോദിച്ചപ്പോൾ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു. ഉടൻ തന്നെ ecg എടുത്തു.. Ecg യിലും കുഴപ്പമില്ല.. അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലൻസ് ഉം എത്തി. ജനറൽ ഹോസ്പിറ്റൽ കോവിഡ് traige ലേക്ക് രോഗിയെ shift ചെയ്തു... അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച, സന്നദ്ധ പ്രവർത്തകരായ അശ്വിൻ ഉം രേഖയ്ക്കും അഭിനന്ദനങ്ങൾ...
https://www.facebook.com/Malayalivartha
























