തെരഞ്ഞെടുപ്പ് പരാജയം; രാജിസന്നദ്ധത അറിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ; തല്ക്കാലം വേണ്ടെന്ന് ദേശീയ നേതൃത്വം
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യവിമര്‍ശനം തടഞ്ഞ നേതൃത്വം, സംസ്ഥാനതല പരിപാടികള്‍ തല്ക്കാലം േവണ്ടെന്നും നിര്‍ദേശിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം നേരിട്ട് നിയന്ത്രിക്കുമെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്.
നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ പെങ്കടുപ്പിച്ച് നാടിളക്കി പ്രചാരണം നടത്തിയിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുരേന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചത്. അത് തല്ക്കാലം വേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കും.
പ്രതിഷേധ പരിപാടികള്‍ നടത്തുകയാണെങ്കില്‍ ജില്ല തലങ്ങളില്‍ മതിയെന്നും സംസ്ഥാന നേതൃത്വത്തില്‍ കീഴില്‍ തല്ക്കാലം പരിപാടികളൊന്നും േവണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിെന്റ അടിസ്ഥാനത്തിലാണ് ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജില്ലതലങ്ങളില്‍ മാത്രം പരിപാടികള്‍ നടന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണമെന്ന് ബി.ജെ.പി ഭാരവാഹിയോഗം വിലയിരുത്തി.
https://www.facebook.com/Malayalivartha