Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒട്ടും പ്രതീക്ഷിച്ചില്ല... ഔദ്യോഗികാവശ്യത്തിന് ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവം വിവാദമായതോടെ നടപടി; എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

12 MAY 2021 09:49 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്തായ വനിതാ മജിസ്‌ട്രേട്ടിന്റെ പേരിലുള്ള ഓഡിയോ സന്ദേശമാണ് വലിയ വിവാദമായതും അവസാനം നടപടിയിലേക്ക് നീങ്ങിയതും. കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം തേടി ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി. സിവില്‍ കോടതിയുടെ ചുമതലയിലേക്കാണു മാറ്റം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണു നടപടി.

നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) ഹൈക്കോടതി റജിസ്ട്രാറുടെ ഉത്തരവു പ്രകാരം നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫ് (രണ്ട്) സ്ഥാനത്തേക്കു മാറ്റിയത്. നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫിന് പകരം ആ സ്ഥാനത്തേക്കും നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കണമെന്നാണ് ഉത്തരവ്.

 



പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ വിളിച്ചപ്പോഴുളള മജിസ്‌ട്രേട്ടിന്റെ സംഭാഷണമാണു വോയ്‌സ് ക്ലിപ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്നയാളെ പ്രത്യേക സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് 2 ദിവസത്തിനകം ഇദ്ദേഹത്തെ കണ്ടെത്തി. വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കുന്നതിനായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ശകാരവര്‍ഷം എന്നാണ് ആരോപണം ഉണ്ടായത്.

കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം ചോദിച്ചു വിളിച്ച വനിതാ മജിസ്‌ട്രേറ്റ് എഎസ്‌ഐയെ അധിക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. മറ്റൊരാളെ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്‌ഐയുടെ കോള്‍, മജിസ്‌ട്രേറ്റിന്റെ മൊബൈലിലെത്തിയത്. ഇതാണു മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു.

 



കാണാതായ വ്യക്തിയെ കണ്ടെത്തിയാല്‍ മെഡിക്കല്‍ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കണമെന്നാണ് നിയമം. ഇതിനായി പൊലീസ്, മജിസ്‌ട്രേറ്റിനോട് മുന്‍കൂട്ടി സമയം ചോദിക്കുകയും ചെയ്യും. എന്നാല്‍, ആരോപണ വിധേയയായ മജിസ്‌ട്രേറ്റ് പൊലീസുകാര്‍ക്ക് സമയം അനുവദിക്കാറില്ലെന്നും ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മജിസ്‌ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കില്‍, കണ്ടെത്തിയ വ്യക്തിയുമായി പോലീസിന് സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നു.

പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ സമയം ചോദിച്ച് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാല്‍, പോലീസുകാരന്‍ വീണ്ടും വിളിച്ചെങ്കിലും മജിസ്‌ട്രേറ്റ് ഫോണ്‍ അറ്റന്‍ഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്‌ട്രേറ്റ് പൊട്ടിത്തെറിച്ചത്.

 



'മാഡം നമസ്‌കാരം പാറശാല സ്‌റ്റേഷനിലെ പൊലീസ് ആണ് സാര്‍' എന്നു പറഞ്ഞാണ് എഎസ്‌ഐ സംഭാഷണം തുടങ്ങുന്നത്. 'ആ...എന്താ...' എന്നായിരുന്നു വനിതാ മജിസ്‌ട്രേറ്റിന്റെ മറുപടി. 'ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാന്‍.... ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ? ...'

മാഡം മിസിങ് ആയ ആള്‍ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരം അറിയിക്കാനാണ് എന്നായിരുന്നു എഎസ്‌ഐയുടെ വിനീതമായ മറുപടി. 'അവന്‍ ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവന്‍ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ? എനിക്ക് തോന്നുമ്പോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ.

 



എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും, പറഞ്ഞേക്കാം....' 'സോറി മാഡം'' എന്നു മാത്രം പറഞ്ഞ് എഎസ്‌ഐ ഫോണ്‍ വിളിച്ചു.

വനിതാ മജിസ്‌ട്രേറ്റിന്റെ വോയ്‌സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് നടപടിയുണ്ടായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends