Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഒട്ടും പ്രതീക്ഷിച്ചില്ല... ഔദ്യോഗികാവശ്യത്തിന് ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവം വിവാദമായതോടെ നടപടി; എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

12 MAY 2021 09:49 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്തായ വനിതാ മജിസ്‌ട്രേട്ടിന്റെ പേരിലുള്ള ഓഡിയോ സന്ദേശമാണ് വലിയ വിവാദമായതും അവസാനം നടപടിയിലേക്ക് നീങ്ങിയതും. കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം തേടി ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി. സിവില്‍ കോടതിയുടെ ചുമതലയിലേക്കാണു മാറ്റം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണു നടപടി.

നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) ഹൈക്കോടതി റജിസ്ട്രാറുടെ ഉത്തരവു പ്രകാരം നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫ് (രണ്ട്) സ്ഥാനത്തേക്കു മാറ്റിയത്. നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫിന് പകരം ആ സ്ഥാനത്തേക്കും നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കണമെന്നാണ് ഉത്തരവ്.

 



പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ വിളിച്ചപ്പോഴുളള മജിസ്‌ട്രേട്ടിന്റെ സംഭാഷണമാണു വോയ്‌സ് ക്ലിപ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്നയാളെ പ്രത്യേക സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് 2 ദിവസത്തിനകം ഇദ്ദേഹത്തെ കണ്ടെത്തി. വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കുന്നതിനായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ശകാരവര്‍ഷം എന്നാണ് ആരോപണം ഉണ്ടായത്.

കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം ചോദിച്ചു വിളിച്ച വനിതാ മജിസ്‌ട്രേറ്റ് എഎസ്‌ഐയെ അധിക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. മറ്റൊരാളെ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്‌ഐയുടെ കോള്‍, മജിസ്‌ട്രേറ്റിന്റെ മൊബൈലിലെത്തിയത്. ഇതാണു മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു.

 



കാണാതായ വ്യക്തിയെ കണ്ടെത്തിയാല്‍ മെഡിക്കല്‍ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കണമെന്നാണ് നിയമം. ഇതിനായി പൊലീസ്, മജിസ്‌ട്രേറ്റിനോട് മുന്‍കൂട്ടി സമയം ചോദിക്കുകയും ചെയ്യും. എന്നാല്‍, ആരോപണ വിധേയയായ മജിസ്‌ട്രേറ്റ് പൊലീസുകാര്‍ക്ക് സമയം അനുവദിക്കാറില്ലെന്നും ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മജിസ്‌ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കില്‍, കണ്ടെത്തിയ വ്യക്തിയുമായി പോലീസിന് സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നു.

പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ സമയം ചോദിച്ച് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാല്‍, പോലീസുകാരന്‍ വീണ്ടും വിളിച്ചെങ്കിലും മജിസ്‌ട്രേറ്റ് ഫോണ്‍ അറ്റന്‍ഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്‌ട്രേറ്റ് പൊട്ടിത്തെറിച്ചത്.

 



'മാഡം നമസ്‌കാരം പാറശാല സ്‌റ്റേഷനിലെ പൊലീസ് ആണ് സാര്‍' എന്നു പറഞ്ഞാണ് എഎസ്‌ഐ സംഭാഷണം തുടങ്ങുന്നത്. 'ആ...എന്താ...' എന്നായിരുന്നു വനിതാ മജിസ്‌ട്രേറ്റിന്റെ മറുപടി. 'ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാന്‍.... ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ? ...'

മാഡം മിസിങ് ആയ ആള്‍ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരം അറിയിക്കാനാണ് എന്നായിരുന്നു എഎസ്‌ഐയുടെ വിനീതമായ മറുപടി. 'അവന്‍ ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവന്‍ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ? എനിക്ക് തോന്നുമ്പോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ.

 



എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും, പറഞ്ഞേക്കാം....' 'സോറി മാഡം'' എന്നു മാത്രം പറഞ്ഞ് എഎസ്‌ഐ ഫോണ്‍ വിളിച്ചു.

വനിതാ മജിസ്‌ട്രേറ്റിന്റെ വോയ്‌സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് നടപടിയുണ്ടായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (11 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (27 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (35 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (46 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (52 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (5 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

Malayali Vartha Recommends