Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

'സത്യത്തിൽ ജീവനും മരണവും തമ്മിൽ അവരെ വേർതിരിച്ചു നിർത്തുന്നത് പലയിടങ്ങളിലും ഈ മലയാളി നഴ്‌സുമാരാണ്. ഡോക്ടർമാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തിൽ പ്രസവം മുതൽ ഹാർട്ട് അറ്റാക്ക് വരെ ഇവർക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഏതൊരു വർഗ്ഗീയ ലഹളക്കാലത്തും അവർ സുരക്ഷിതരാണ്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

12 MAY 2021 01:40 PM IST
മലയാളി വാര്‍ത്ത

രാജ്യം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ‍ിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് ഓരോ നഴ്സുമാരും ഉള്ളത്.

കൊവിഡിനെതിരായ ഓരോ ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവരാണ് അവർ. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ, അങ്ങനെ എത്ര വിശേഷണങ്ങള്‍ നൽകിയാലും ഒന്നും മതിയാകില്ല. അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി.

പോസ്റ്റിന്റെ പൂർണ രൂപം...

നേഴ്‌സുമാരെ പറ്റി തന്നെ..

പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഒരിക്കൽ കൂടി പറയാൻ സന്തോഷമേ ഉള്ളൂ.
എനിക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളായി സമൂഹത്തിൽ നിന്നും അനവധി പ്രൊഫഷനിൽ ഉള്ള ആളുകൾ ഉണ്ട്. പക്ഷെ ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ നഴ്സുമാർ തന്നെയാണ്. ഇതങ്ങനെ വെറുതെ സംഭവിച്ചതല്ല. ഫേസ്ബുക്കിൽ സുഹൃത്തുക്കൾ ഉണ്ടായി വരുന്ന കാലത്ത് ഒരാൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാൽ ഞാൻ അവരുടെ പ്രൊഫൈൽ നോക്കും. നേഴ്സ് ആണെങ്കിൽ അപ്പോൾ തന്നെ ഫ്രണ്ട് ആക്കും. ഇത് അവരോടുള്ള വ്യക്തിപരമായ താല്പര്യമല്ല, ആ പ്രൊഫഷനിൽ ഉള്ളവരോടുള്ള ബഹുമാനമാണ്. ഇതും വെറുതെ ഉണ്ടായതല്ല. പണ്ട് കാൺപൂരിൽ പഠിക്കുന്ന കാലത്ത് കൊച്ചിൻ ഗോരഖ് പൂർ ട്രെയിനിൽ ആണ് കാൺപൂരിലേക്ക് പോകുന്നതും വരുന്നതും. എന്നാണെങ്കിലും കമ്പാർട്ട്മെന്റിൽ അനവധി മലയാളി പെൺകുട്ടികൾ ഉണ്ടാകും. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുളളവർ. അവർ മിക്കവാറും മഹാരാഷ്ട്ര മുതൽ യു പി വരെ അനവധി ഇടങ്ങളിൽ നേഴ്‌സുമാരായി ജോലി ചെയ്യുന്നവർ ആയിരുന്നു (അല്ലെങ്കിൽ നേഴ്സിങ്ങിന് പഠിക്കുന്നവർ).

മിക്കവാറും ഒരേ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിയിൽ നിന്നും വരുന്നവർ ആയിരുന്നു അവർ. ലോവർ മിഡിൽ ക്‌ളാസ് കുടുംബങ്ങൾ, മിക്കവാറും ഹൈറേഞ്ച് അല്ലെങ്കിൽ മലയോര പ്രദേശങ്ങൾ, കൂടുതൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവർ.(ഇന്നിപ്പോൾ ഇതിലൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. ആൺകുട്ടികളും നഴ്സുമാരായി കൂടുതൽ വരുന്നത് കാണുന്നു.). യു പി യിലും എം പി യിലും ഒക്കെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെ ആണ് അവർ ജോലി ചെയ്യുന്നത്. ഐ ഐ ടി യുടെ തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ പോലും അന്ന് ടോയിലറ്റുകൾ ഇല്ല, അപ്പോൾ ഉൾനാടുകളിലെ കാര്യം ചിന്തിക്കാമല്ലോ. വർഗ്ഗീയ സംഘട്ടനങ്ങളും കൊള്ളക്കാരും ഒക്കെ ഉള്ള കാലം. ആ ഒരു കാലഘട്ടത്തിൽ ആണ് നാട്ടിലെ ഗ്രാമങ്ങളിൽ നിന്നുള്ള ചെറു പ്രായത്തിലുള്ള പെൺകുട്ടികൾ അവിടെ പോയി ഒറ്റക്ക് ജോലി ചെയ്യുന്നത്.
യു പി യിലും ബീഹാറിലും ഉള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഐ ഐ ടി യിൽ എൻ്റെ കൂടെ ഉണ്ടായിരുന്നു. അവരോട് ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. അവർക്കൊക്കെ മലയാളി നേഴ്‌സുമാർ എന്ന് പറഞ്ഞാൽ ജീവനാണ്.

സത്യത്തിൽ ജീവനും മരണവും തമ്മിൽ അവരെ വേർതിരിച്ചു നിർത്തുന്നത് പലയിടങ്ങളിലും ഈ മലയാളി നഴ്‌സുമാരാണ്. ഡോക്ടർമാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തിൽ പ്രസവം മുതൽ ഹാർട്ട് അറ്റാക്ക് വരെ ഇവർക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഏതൊരു വർഗ്ഗീയ ലഹളക്കാലത്തും അവർ സുരക്ഷിതരാണ്. ഏതൊരു കൊള്ളക്കാരനും അവരുടെ മുന്നിൽ മീശ പിരിക്കില്ല. അവരോട് ആ ഗ്രാമത്തിലെ ഒരാളും അപമര്യാദയായി പെരുമാറില്ല. നമ്മുടെ നഴ്സുമാരോട് അവർ അത്രമാത്രം കടപ്പെട്ടിരിക്കുന്നു. പലപ്പോഴും ഗ്രാമങ്ങളിലെ കുടുംബപ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നത് വരെ നേഴ്‌സുമാരാണ്.

പക്ഷെ ഇത്തരത്തിൽ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആ നാട്ടുകാരുടെ ജീവൻ രക്ഷിക്കുന്ന, വിശ്വാസവും ബഹുമാനവും ആർജിച്ച ധൈര്യശാലികളായ നമ്മുടെ നഴ്സുമാരെ നമ്മുടെ നാട്ടുകാർ സത്യത്തിൽ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. (ഇപ്പോഴും അവരെ നമ്മൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണ് എൻ്റെ അഭിപ്രായം.) അന്ന് തുടങ്ങിയതാണ് എനിക്ക് അവരോടുള്ള ഇഷ്ടവും ബഹുമാനവും. പിൽക്കാലത്ത് ഗൾഫിൽ എത്തിയപ്പോൾ ഇതേ കാര്യം ഞാൻ വീണ്ടും കണ്ടു. ഒമാനിലെ മരുഭൂമിയിൽ ചുറ്റും നൂറു കിലോമീറ്റർ മണലാരണ്യം അല്ലാതെ മറ്റൊന്നുമില്ലാത്ത ഗ്രാമങ്ങളിലും ഒരു ഹെൽത്ത് സെന്ററും അവിടെ ഒരു മലയാളി നേഴ്സും ഉണ്ടാകും.

ആ നാട്ടുകാരുടെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായി, ജീവനും മരണത്തിനും ഇടക്കുള്ള വ്യത്യാസമായി, നാട്ടുകാരുടെ ബഹുമാനം നേടി. സ്വിറ്റ്‌സർലണ്ടിൽ എത്തിയപ്പോഴും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇവിടെ ജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഏതൊരു ഗ്രാമത്തിലും. വടക്കേ ഇന്ത്യയിലും ഗൾഫിലെ ഗ്രാമങ്ങളിലും ഒക്കെ നമ്മൾ സാധാരണ ചിന്തിക്കുന്ന നഴ്സിങ്ങിലും അപ്പുറത്തുള്ള ഉത്തരവാദിത്തങ്ങൾ നഴ്സുമാർ എടുക്കുന്നത് മറ്റു മാർഗ്ഗം ഇല്ലാത്തതുകൊണ്ടാകുമ്പോൾ യൂറോപ്പിൽ നഴ്സുമാർക്ക് ഔദ്യോഗികമായി തന്നെ ഏറെ അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. ഇവിടെയും നമ്മുടെ നഴ്സുമാർക്ക് ഏറെ നല്ല പേരുണ്ട്. നാട്ടുകാരുടെ ബഹുമാനവും.
മലയാളി നഴ്സുമാരുടെ കാര്യം പറയുന്നത് ഞാൻ അവരെ നേരിട്ട് അറിയുന്നത് കൊണ്ടാണ്. മറ്റുള്ള നാട്ടിൽ ഉള്ള നഴ്സുമാരുടെ കഥയും വ്യത്യസ്തമല്ല. ഈ കൊറോണക്കാലത്തും കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ ലോകത്തെവിടെയും നഴ്സുമാർ മുൻപന്തിയിൽ ഉണ്ട്.

കൊറോണയുടെ ആദ്യത്തെ രണ്ടുമാസത്തെ തന്നെ ഇറ്റലിയിൽ പതിനേഴായിരം ആരോഗ്യപ്രവർത്തകർക്കാണ് രോഗം ഉണ്ടായത്, മൊത്തം രോഗികൾ ആയതിൻ്റെ പത്തു ശതമാനം. അതിൽ ഏറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ മരിച്ചവരിൽ അമ്പത്തി മൂന്നു പേർ നഴ്സുമാരായിരുന്നു. പതിനെട്ടും ഇരുപത്തി നാലു മണിക്കൂറും ജോലി ചെയ്ത് തളർന്നിരിക്കുന്ന നഴ്സുമാരുടെ ചിത്രം നമ്മൾ ഏറെ കണ്ടു. ചുറ്റുമുള്ള മരണങ്ങൾ കണ്ടു സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നഴ്സുമാരുടെ കഥകൾ നമ്മൾ കേട്ടു. എന്നിട്ടും ഒരാൾ പോലും പിറ്റേന്ന് ജോലിക്ക് പോകുന്നില്ല എന്ന് വച്ച് പിന്തിരിഞ്ഞില്ല. അവരുടെ തൊഴിലിനോടുള്ള കമ്മിറ്റ്മെന്റ് അത്ര ഉയർന്നതാണ്. എത്രയോ യുദ്ധ ദുരന്ത പ്രദേശങ്ങളിൽ ഞാൻ അത് നേരിട്ട് കണ്ടിരിക്കുന്നു.

ഈ കൊറോണക്കാലത്ത് ലോകത്ത് അനവധി രാജ്യങ്ങളിൽ നമ്മുടെ നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ഡോക്ടർമാർ പോലും ഇല്ലാത്ത സാഹചര്യത്തിൽ ആളുകളുടെ അവസാനത്തെ പ്രതീക്ഷയും അവർ തന്നെയാണ്. യു കെയിൽ നിന്നും ഗൾഫിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും ഒക്കെ നഴ്സുമാരുടെ മരണവർത്തകളും നാം കേട്ടു കഴിഞ്ഞു. പക്ഷെ യുദ്ധം തുടരുന്നു. നഴ്സുമാർ യുദ്ധമുഖത്തുണ്ട്.

ഈ യുദ്ധം ഒക്കെ കഴിയുമ്പോൾ ലോകത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ അനുഭവ കഥകൾ ഒരു പുസ്തകമാക്കണം എന്ന് എനിക്കൊരു പരിപാടിയുണ്ട്. എൻ്റെ സുഹൃത്തും കണ്ണൂരിൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും ആയ Joselin Marietനോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കൊറോണ വഷളാകുന്ന സാഹചര്യത്തിൽ പ്രോജക്ട് അല്പം നീട്ടി വച്ചിരിക്കയാണ്.

പക്ഷെ നമ്മുടെ നഴ്സുമാർ മുൻനിരയിൽ ഉള്ളിടത്തോളം ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. ഇന്നിപ്പോൾ എല്ലാ ദിവസവും നഴ്സുമാരുടെ ദിവസമാണെങ്കിലും ഔപചാരികതയുടെ പേരിൽ ഞാൻ എൻ്റെ എല്ലാ നേഴ്സ് സുഹൃത്തുക്കൾക്കും ആശംസകൾ അർപ്പിക്കുന്നു.
നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്...

മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (34 minutes ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (46 minutes ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (1 hour ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (2 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (2 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (2 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (2 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (2 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (2 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (2 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends