നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് അര ലക്ഷം രൂപ; കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശിച്ചവരിൽ നിന്ന് അമിത ഫീ ഈടാക്കുന്നു എന്ന പരാതി അവസാനിക്കുന്നില്ല..... ഇപ്പോൾ കഞ്ഞാങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി വന്നിട്ടുള്ളത്
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശിച്ചവരിൽ നിന്ന് അമിത ഫീ ഈടാക്കുന്നു എന്ന പരാതി അവസാനിക്കുന്നില്ല. ഇപ്പോൾ കഞ്ഞാങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി വന്നിട്ടുള്ളത്
ഈ മാസം പതിനൊന്നിന് ഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കാസർഗോഡ് പ്ലാച്ചിക്കര സ്വദേശിയായ യുവതിയിൽ നിന്നും അമിത ബില് ഈടാക്കി എന്നാണു പരാതി. ആശുപത്രിയിൽ അഡ്മിറ്റ് ആയ നാല് ദിവസത്തെ ബില്ലായി 50,200 രൂപ ആശുപത്രി വാങ്ങിയെന്നാണ് യുവതി ഡിഎംഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത് .
കോവിഡ് ചികിത്സയ്ക്കായി ഓക്സിജനോ ഐ.സി.യുവോ ഉപയോഗിച്ചില്ല എന്നും അത്തരം സേവനങ്ങൾ ഇല്ലാതെ തന്നെ ഇത്രയും ബിൽ വന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു . നാല് ദിവസത്തേക്ക് പി.പി.ഇ. കിറ്റിന് മാത്രം 19,000 രൂപ ഈടാക്കി. ഒടുവിൽ 50,200 രൂപ എന്ന ബില്ലിൽ രണ്ടായിരം രൂപ കുറച്ച് 48,200 രൂപ അടപ്പിച്ചു.
എന്നാൽ രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതാണെന്നും അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതിയുടെ അച്ഛനും കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.അപ്പോൾ ഒന്നും ഒരു പരാതിയും ഉയർന്നിരുന്നില്ലെന്നും യുവതിയുടെ കാര്യത്തിൽ ഐ സി യു ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ആവശ്യമായി വന്നതുകൊണ്ടാണ് ബിൽ തുക കൂടിയതെന്നും ആശുപത്രി വിശദീകരിച്ചു
https://www.facebook.com/Malayalivartha