Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നേതാക്കള്‍ക്കും ചങ്കിടിപ്പ്... സംസ്ഥാന മന്ത്രിസഭയില്‍ സിപിഎമ്മില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാംവരും പുതുമുഖങ്ങളോ എന്ന് ഇന്നത്തോടെ അറിയാം; ഇന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സമിതി യോഗങ്ങള്‍ നിര്‍ണായകം; മന്ത്രിമാര്‍ക്ക് ഏത് വകുപ്പെന്നതും ചര്‍ച്ചയാകും

18 MAY 2021 08:19 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ആഴ്ചകളായിട്ടും മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ല. ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ വിവിധ യോഗങ്ങള്‍ നിര്‍ണായകമാണ്. സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിയാകുമെന്ന് ഇന്നറിയാം. മുഖ്യമന്ത്രി മാത്രം പുതുമുഖം മതിയോ എന്ന കാര്യത്തിലും അന്തിമ തീരുമാനം വരും.

രാവിലെ 9.30ന് കേരളത്തിലുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ യോഗം നടക്കും. 10ന് അവിടെ രൂപപ്പെടുന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കും. 11.30ന് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരും.

 



അതേസമയം സിപിഎമ്മിന്റെ 12 മന്ത്രിമാരില്‍ 8 പേര്‍ വരെ പുതുമുഖങ്ങള്‍ ആകാന്‍ സാധ്യയാണ് കാണുന്നത്. സ്ഥാനാര്‍ഥി പട്ടികയിലെ മാറ്റം മന്ത്രിസഭയിലേക്കും പാര്‍ട്ടി പകര്‍ത്തും. ഒന്നാം പിണറായി മന്ത്രിസഭയെക്കാള്‍ പ്രായത്തിലും പുതിയ മന്ത്രിസഭ ചെറുപ്പമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരിക്കും പുതിയ ടീമിന്റെ കാര്യത്തില്‍ നിര്‍ണായകം.

ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. നിലവിലെ മന്ത്രിമാരില്‍ കെ.കെ. ശൈലജ ടീച്ചര്‍ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരില്‍ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ഉണ്ടാകില്ലെന്ന സൂചനകളാണു ശക്തം.

 



കേന്ദ്രകമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ ഉണ്ടാകും. ഇവരില്‍ രാധാകൃഷ്ണന്‍ ഒഴിച്ചുള്ളവര്‍ ആദ്യമായാണു മന്ത്രിമാരാകുന്നത്.

ബാക്കി 6 സ്ഥാനത്തേക്ക് 12 പേര്‍ പരിഗണനയിലുണ്ട്. ജില്ല, സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും ഇതില്‍ നിന്ന് 6 പേരെ നിശ്ചയിക്കുക.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, സി.എച്ച്. കുഞ്ഞമ്പു, പി. നന്ദകുമാര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗവും എന്ന നിലയിലാണ് റിയാസിന്റെ സാധ്യത. റിയാസിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ മകളാണ്. റിയാസും രാജേഷും നന്ദകുമാറും ആദ്യമായാണു നിയമസഭാംഗമാകുന്നത്.

 



നാലാം തവണ എംഎല്‍എ ആകുന്ന പി.ടി.എ. റഹീം, കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ.ടി. ജലീലിനെ വീണ്ടും മന്ത്രിയാക്കുമോ എന്നതില്‍ നേതൃത്വം മനസു തുറന്നിട്ടില്ല.

സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീലിന്റെ പേര് ഉയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗം അല്ലാത്ത ഒരാളെ ഇതുവരെ സിപിഎം ആ പദവിയിലേക്കു പരിഗണിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ ശൈലജ ടീച്ചറെ നിലനിര്‍ത്തി നിലവിലെ മന്ത്രിമാരെ പൊതു മാനദണ്ഡം ചൂണ്ടിക്കാട്ടി മാറ്റുമെന്ന സൂചനകളാണ് ശക്തം. അതേസമയം എ.സി. മൊയ്തീന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്ന സൂചന ചില നേതാക്കള്‍ നല്‍കുന്നു.

 



വീണാ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരില്‍ ഒരാളെങ്കിലും മന്ത്രിയായേക്കും. വനിതാ പ്രാതിനിധ്യം 3 ആക്കിയാല്‍ ഇവരില്‍ 2 പേര്‍ക്കു സാധ്യതയുണ്ട്. ആദ്യ വനിതാ സ്പീക്കര്‍ എന്ന ആശയവും നേതൃത്വത്തിനു മുന്നിലുണ്ട്.

പുതുമുഖ മന്ത്രിക്കു വേണ്ടി എന്‍സിപിയില്‍ വാദം ഉയരുന്ന സാഹചര്യത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ ചേരുന്ന നേതൃയോഗം തീരുമാനമെടുക്കും.

 



ദേശീയ നേതൃത്വത്തിന്റെ നിലപാട് ആയിരിക്കും നിര്‍ണായകം. കുട്ടനാട്ടില്‍ നിന്നു ജയിച്ച തോമസ് കെ.തോമസിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ അടക്കം രംഗത്തുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ശശീന്ദ്രനെ തഴയാന്‍ കഴിയില്ലെന്ന മറുവാദവുമുണ്ട്. ഇരുവരും ഊഴം വച്ച് മന്ത്രിമാരാകണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends