Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂര്‍ ലോബിയെ കാല്‍ചുവട്ടിലാക്കി.... ജയരാജന്മാരെ പിണറായി എവിടെ ഒളിപ്പിച്ചു? പാര്‍ട്ടി തലസ്ഥാനം കണ്ണൂരില്‍ നിന്ന് മാറ്റിയോ?

18 MAY 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

രണ്ടാം പിണറായി മന്ത്രി സഭ അധികാരത്തില്‍ വരുമ്പോള്‍ നമ്മള്‍ കാണുന്ന ഒരു പ്രധാന കാര്യം ജയരാജക്കന്മാര്‍ ഇല്ലാത്ത ഒരു കാലം എന്നതാണ്.


കണ്ണൂരിലെ പ്രധാന നേതാക്കളായ മൂന്ന് ജയരാജന്മാരില്‍ ഒരാള്‍ പോലും മത്സരിക്കാത്ത നിയമസഭാ തെരഞ്ഞെടുപ്പും അതിനു ശേഷമുള്ള മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും നടക്കുമ്പോള്‍ വെറും കാഴ്ചക്കാരായിരിക്കുകയാണ് കണ്ണൂര്‍ നേതാക്കള്‍. സി പി എമ്മിനെ നിയന്ത്രിച്ച കണ്ണൂര്‍ ലോബിയെ ഒതുക്കി നിര്‍ത്തി പാര്‍ട്ടി തലസ്ഥാനം പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റിയത് തെക്കന്‍ ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ പിണറായി വിജയനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.

 




വി.എസ്. പിണറായി വിഭാഗീയതയുടെ കാലത്ത് പിണറായിക്ക് ഒപ്പം നിന്ന കണ്ണൂര്‍ കൂട്ടായ്മ തീര്‍ത്തും ഇന്ന് ചിത്രത്തില്‍ ഇല്ലാതായിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗരിയമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന സമയത്ത് പാര്‍ട്ടിയില്‍ പ്രബലമായ കണ്ണൂര്‍ ലോബിയാണ് നായനാര്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്. എം.വി.രാഘവനും പി.വി.കുഞ്ഞിക്കണ്ണനും കണ്ണൂരിലെ മറ്റു നേതാക്കന്മാരും ഇ.കെ.നായനാര്‍ക്ക് വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തി.

 




പിന്നീട് കണ്ണൂര്‍ ലോബി എന്ന വിളിപ്പേര് ജയരാജന്മാരിലെത്തി.എന്നാല്‍ ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ പോകുന്ന ഈ വേളയില്‍ ഒരു നിര്‍ദ്ദേശം പോലും സമര്‍പ്പിക്കാന്‍ ആകാത്ത അവസ്ഥയിലാണ് കണ്ണൂര്‍ പാര്‍ട്ടി. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയരാജന്മാര്‍ ആരുമില്ലാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ പി.ജയരാജന്‍ മത്സരിക്കണമെന്നു കണ്ണൂരിലെ ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. പി. ജയരാജന് സീറ്റ് നിഷേധിച്ചത് ആദ്യഘട്ടത്തില്‍ കോളിളക്കം സൃഷ്ടിച്ചു എങ്കിലും പിണറായി വിജയന്റെ കണ്ണുരുട്ടലോടെ പ്രതിഷേധം അണഞ്ഞു.

 



പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്നു പോലും പിജെ ആര്‍മി ഉച്ചത്തില്‍ ഘോഷിച്ചു സമൂഹമാധ്യമങ്ങളിലൂടെ മാലോകരെ അറിയിക്കുകയും ചെയ്തു. ഒടുവില്‍ ആര്‍മി യെ വിലക്കാന്‍ പി.ജയരാജന് തന്നെ രംഗത്ത് ഇറങ്ങേണ്ടി വന്നു.പി.ജയരാജനെയും അദ് ദേഹത്തെ പിന്തുണയ്ക്കുന്ന കണ്ണൂര്‍ ലോബിയെയും ദുര്‍ബലപ്പെടുത്താനായതു പിണറായി വിജയന്റെ വിജയമാണ്.കൂടാതെ അതിലൂടെ കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ ശക്തമായ ധ്രുവീകരണവും സംഭവിച്ചു.


കെ.കെ.ശൈലജ യെ തിരുവനന്തപുരം ജില്ലയില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ് ദേശം കണ്ണൂരില്‍ ഉയര്‍ന്നതും ഇതിന്റെ ഭാഗമായാണ്. ജില്ലയ്ക്ക് പുറത്തു മത്സരിക്കില്ലെന്നു മന്ത്രി ശൈലജയും പാര്‍ട്ടിയില്‍ വ്യക്തമാക്കി. പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവരുടെ നിലപാട് ശൈലജയ്ക്ക് അനുകൂലമായിരുന്നു. യോഗാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ സി പി എം ആര്‍ എസ് എസ് ചര്‍ച്ച നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തളളിപ്പറഞ്ഞ് പി.ജയരാജന്‍ എത്തിയതിനു പിന്നിലും കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് എന്നുള്ളത് വളരെ പരസ്യമായ കാര്യമാണ്.

 




ആര്‍ എസ് എസിന്റെ ആവശ്യപ്രകാരമാണ് ജയരാജനെ ഇങ്ങനെ ഒതുക്കിയതെന്ന സംശയം ഇപ്പോഴും കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്.മറ്റു നേതാക്കളെ അപ്രസക്തരാക്കി പിണറായിയും കോടിയേരിയും ഒരുമിച്ചു മുന്നോട്ടു നയിക്കുന്ന കണ്ണൂര്‍ ലോബിക്ക് മറ്റ് ജില്ലകളിലെ നേതാക്കളുടെ പിന്തുണ ആര്‍ജ്ജിക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തിന്? വീഴ്‌ത്തേണ്ട വരെ വീഴ്ത്തുകയും വാഴിക്കേണ്ട വരെ വാഴിക്കുകയും ചെയ്തു കൊണ്ട് രണ്ടാം വട്ടം അധികാരത്തിലേക്ക് വരുമ്പോള്‍ പാര്‍ട്ടി മുഴുവനും തന്റെ വരുതിയിലാക്കാന്‍ പിണറായിക്ക് കഴിഞ്ഞിരിക്കുന്നു.ഇത് മുന്‍പ് ഒരു കാലഘട്ടത്തിലും ഇല്ലാത്ത ഒരു ചരിത്ര സംഭവത്തിലേക്കാണ് കമ്യുണിസ്റ്റ് പാര്‍ട്ടി പോകുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (57 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (59 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (3 hours ago)

Malayali Vartha Recommends