Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

ഇത് പുതിയ നിയോഗം... എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിയായി എത്തുമ്പോള്‍ ഓരോ സഖാക്കള്‍ക്കും ആവേശം; കായികാധ്യാപകനില്‍ നിന്നും പാര്‍ട്ടി അധ്യാപകനായി തിളങ്ങി; താത്വിക പ്രസംഗം കൊണ്ടുമാത്രം കാര്യമില്ലെന്ന് മനസിലാക്കി വിശ്വാസികളേയും പരിഗണനയിലെടുത്തു

19 MAY 2021 08:49 AM IST
മലയാളി വാര്‍ത്ത

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന 68 വയസുകാരന്‍ ഇനി സംസ്ഥാന മന്ത്രിയാണ്. പാര്‍ട്ടി പ്രതിസന്ധി നേരിട്ട കാലത്തു മറ്റു ജില്ലകളില്‍ ചുമതലകളില്‍ പകരക്കാരനായിരുന്നു എം.വി. ഗോവിന്ദന്‍. 10 വര്‍ഷം സ്‌കൂളില്‍ കായികാധ്യാപകനായതിന്റെ പേരിലല്ല, 2 തലമുറയിലെ പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി വിദ്യാഭ്യാസം പകര്‍ന്നതിന്റെ പേരിലാണ് ഗോവിന്ദന്‍, 'ഗോവിന്ദന്‍ മാഷ്' ആയത്.

ബ്രിട്ടിഷ് ഭരണത്തിനെതിരെ സമരം നടന്ന മോറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റും മര്‍ദനവും ജയില്‍വാസവും നേരിട്ടു. ദേശീയ തലത്തില്‍ ഡിവൈഎഫ്‌ഐ രൂപീകരിക്കാനുള്ള സമിതിയിലെ അംഗമായിരുന്ന ഗോവിന്ദന്‍, തിരഞ്ഞെടുക്കപ്പെട്ട ആദ്യ സംസ്ഥാന പ്രസിഡന്റായി.

 



നാടിനു പുറത്ത് പാര്‍ട്ടിയുടെ ചുമതലയേല്‍ക്കാനുള്ള ആദ്യ നിയോഗം 1982 ല്‍ കാസര്‍കോട്ടായിരുന്നു. മൊഗ്രാല്‍ പുത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സ്ഥാനത്തു തുടരാന്‍ തയാറാകാതിരുന്ന ഏരിയ സെക്രട്ടറിക്കു പകരം സ്ഥാനമേറ്റു. എറണാകുളം ജില്ലയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് ആദ്യം ഒത്തുതീര്‍പ്പ് സെക്രട്ടറിയും പിന്നീട് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയുമായി. കണ്ണൂര്‍ ജില്ലയില്‍ 6 വര്‍ഷം സെക്രട്ടറിയായിരുന്നു.

ഇതിനിടെ ദേശാഭിമാനി പത്രാധിപരായി. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്. 1996 ലും 2001 ലും തളിപ്പറമ്പില്‍ നിന്ന് എംഎല്‍എയായി.

 



ഭാര്യ: തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെ മുന്‍ അധ്യക്ഷ പി.കെ. ശ്യാമള. മക്കള്‍: ശ്യാം (സിനിമ സഹസംവിധായകന്‍), അഡ്വ. രംഗീത്.

1970 ല്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം അംഗമായി. സിപിഎമ്മുമായി ബന്ധപ്പെട്ട യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.

 

 



കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നപ്പോള്‍ സി.പി.ഐയുടെ കാസരഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദന്‍ മാസ്റ്ററെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി.

2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2002-2006 കാലയളവില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ ഘട്ടത്തില്‍ പ്രായോഗികമല്ലെന്ന നിലപാടു മാറ്റവുമായി എം.വി. ഗോവിന്ദന്‍ അടുത്തിടെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായി.

പരാമര്‍ശം വിവാദമായതോടെ, വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ആശയപരമായ വൈരുധ്യമല്ല, വര്‍ഗപരമായ ഐക്യമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 



ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദ ദര്‍ശനം പകരംവയ്ക്കുക എന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധിക്കുന്ന ഒന്നല്ല എന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്.

വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ദൈവികമായ സങ്കല്‍പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാകില്ല. ഇന്നത്തെ പരിസരങ്ങളില്‍ എടുക്കാന്‍ സാധിക്കുന്ന നിലപാട് ഇതാണ് എന്നാണ് ഗോവിന്ദന്‍ മാഷ് വ്യക്തമാക്കിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (19 minutes ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (25 minutes ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (35 minutes ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (50 minutes ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (2 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (2 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (2 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (2 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (3 hours ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (3 hours ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (3 hours ago)

Malayali Vartha Recommends