Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കണക്കുകൾ മറച്ച് പിടിച്ച് സർക്കാർ... ഒടുവിൽ ആ റിപ്പോർട്ട് പുറത്ത് വന്നു... കോവിഡ് കണക്കുകളിലെ തിരിമറി വ്യക്തമാകുന്നു... പിന്നിൽ ​ഗൂഢലക്ഷ്യം!

28 MAY 2021 10:14 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന് ആക്ഷേപം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് പൊതുവിൽ ഉയർന്ന് കേൾക്കുന്ന ആരോപണം.

സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽ നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ വൈരുധ്യം ഉണ്ടാകുന്നത് എന്നാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന നി​ഗമനം. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 7,882 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടവർ.

ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ വ്യാകുലത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.

ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തില്ല എന്ന സാഹചര്യമാണ്. ഉദാഹരണത്തിന്, ഹൃദൃരോ​ഗം വന്ന് മരണപ്പെടുന്ന ഒരാൾക്ക് കൊവിഡ് ബാധിച്ചു എന്ന് കരുതുക.

കൊവിഡ് മൂലമോ അതിന്റെ സൈഡ്എഫക്സ് മൂലമോ മരണപ്പെട്ടാൽ അയാളെ കൊവിഡ് കണക്കില്‌‍ ഉൾപ്പെടുത്തുന്നില്ല. രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറുമില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മരണക്കണക്കുകളിൽ വൻ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തതിൽ ഇക്കാര്യം വ്യക്തമാണ്.

മേയ് 12-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 70 മരണങ്ങൾ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങൾ മാത്രമാണ് അധികൃതർ അറിയിച്ചത്. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാൾ ഉയർന്നതുമാണ്.

ഇതുകൂടാതെ സമാനരീതിയിൽ മറ്റൊരു ആരോപണം ഉയർന്നിരുന്നു. ജില്ലയിൽ പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന ആരോപണമാണ് കൊല്ലത്ത് നിന്നും കേട്ടിരുന്നു.

യഥാർഥ രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പറയുന്നു. പനയം പഞ്ചായത്തംഗം ബി.രഞ്ജിനി കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചിരുന്നു.

താൻ പ്രതിനിധീകരിക്കുന്ന കോവിൽമുക്ക് വാർഡിൽ മാത്രം 19 കോവിഡ് ബാധിതരുള്ളപ്പോൾ പഞ്ചായത്തിലാകെ 14 രോഗികൾ എന്നാണ് കലക്ടർ പ്രസിദ്ധീകരിച്ച കണക്കെന്നും തുടർച്ചയായ ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോഴാണ് വിമർശനവുമായി രംഗത്തു വന്നതെന്നും രഞ്ജിനി വ്യക്തമാക്കി. നിലവിൽ പഞ്ചായത്തിലാകെ 300ൽ അധികം കോവിഡ് ബാധിതർ ഉള്ളപ്പോഴും ഔദ്യോഗിക കണക്കുകളിൽ ഇതിനെപറ്റി സൂചന ഒന്നും തന്നെയില്ല.

ജില്ലാ കലക്ടർ ദിവസേന പ്രസിദ്ധീകരിക്കുന്ന കണക്കുപ്രകാരം 494 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ഡാഷ്ബോർഡിൽ ഇത് 478 ആയി കുറയും. അതേസമയം പഞ്ചായത്തുതല കണക്കുകൾ പ്രകാരം ജില്ലയിൽ കോവിഡ് മരണങ്ങൾ 1,799 പിന്നിട്ടു കഴിഞ്ഞു.

കോവിഡനന്തര മരണങ്ങൾ കൂടി കണക്കിലെടുത്താണിത്. ദിവസേന ജില്ലയിൽ അടക്കം ചെയ്യുന്ന കോവിഡ് ബാധിതരുടെ മൃതദേഹങ്ങളുടെ കണക്കു തന്നെ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളെക്കാൾ കൂടുതലുണ്ടെന്നാണു മൃതദേഹം ഏറ്റുവാങ്ങുന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ പറയുന്നത്.

ജില്ലയിലെ വിവിധ പഞ്ചായത്തുകൾ തിരിച്ചുള്ള കണക്കിൽ ഇന്നലത്തെ ആക്ടീവ് കേസുകളുടെ എണ്ണം 21,825 ആണ്. സർക്കാർ ദിവസേന പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക കണക്കിൽ ജില്ലയിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 8,173 മാത്രം.

കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ പോസിറ്റീവ് ആയത് 25,610 പേരാണ്. ശരാശരി 7 ദിവസങ്ങൾ വരെയെങ്കിലും രോഗലക്ഷണങ്ങളുമായി തുടരുന്നവരാണ് ഭൂരിഭാഗവുമെന്നതിനാൽ ഒരാഴ്ചയ്ക്കിടെ പോസിറ്റീവ് ആകുന്നവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും എണ്ണത്തിൽ ഇത്രത്തോളം അന്തരം സ്വാഭാവികമല്ല.

പുതിയ ഡിസ്ചാർജ് മാർഗരേഖ പ്രകാരം വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ 3 ദിവസത്തിനു ശേഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയാണ് ജില്ലയിൽ ചെയ്യുന്നത്.

വീടുകളിൽ കഴിഞ്ഞ ശേഷം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 70 ശതമാനത്തിലധികം പേരും ഇങ്ങനെ നെഗറ്റീവ് ആകുന്നവരിൽ പെടുന്നത് കണക്കുകൾ മറച്ചുപിടിക്കാനാണെന്നാണ് ആരോപണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (4 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (7 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (10 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (10 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (10 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (11 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (11 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends