ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍; നിരന്തരം പണം ആവശ്യപ്പെടുകയും മർദ്ദനാവും! ഒടുവിൽ സംഘർഷാവസ്ഥയിൽ എത്തിയപ്പോൾ എട്ടുപേർ ചേർന്ന് കുത്തികൊലപ്പെടുത്തി

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ചിറയിന്‍കീഴ് വിളയില്‍ മൂല സ്വദേശി ശ്രീ കുട്ടന്‍ എന്ന് വിളിക്കുന്ന അഭിജിത്ത്, ചിറയിന്‍കീഴ് സ്വദേശിയായ സിനോഷ്, കല്ലുവാതുക്കല്‍ സ്വദേശികളായ സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്.
തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുടപുരത്ത് വയലിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അജിത്ത്, ഒന്നാം പ്രതിയായ അഭിജിത്തിനെ പണം ആവശ്യപ്പെട്ടും മറ്റും സ്ഥിരം ശല്യപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ അഭിജിത്തും സംഘവും ചേര്‍ന്ന് അജിത്തിന് മുടപുരം വയലിന് സമീപം എത്തിക്കുകയും മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അഭിജിത്താണ് ആയുധങ്ങള്‍ വീടിനു സമീപത്തെ പുരയിടത്തില്‍ ഉപേക്ഷിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മെയ് 28ന് രാവിലെയാണ് ചിറയിന്‍കീഴ് മുടപുരം തെങ്ങുംവിളയില്‍ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റതിന്റെും മര്‍ദനത്തിന്റെയും പാടുകളുണ്ട്. ചിറയിന്‍കീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിന്‍കീഴിലുമായി രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിച്ചിരുന്നു.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോള്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുടപുരം തെങ്ങുംവിള വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും വെട്ടേറ്റിരുന്നു കാലിലും ആഴത്തില്‍ വെട്ടേറ്റപാടുണ്ടായിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അജിത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള നാലുപ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























