'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

മുഖ്യമന്ത്രിയ്ക്ക് സമാധാനമായി ഭക്ഷണം കഴിക്കാനും സമ്മതിക്കില്ലെന്ന് വച്ചാൽ . .മലപ്പുറത്തെ സന്ദര്‍ശനത്തിനിടെയുണ്ടായ 'വിരുന്ന് വിവാദത്തില്‍' മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തനിക്കെതിരെ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും ഒരു സ്ഥലത്ത് പോയി ഭക്ഷണം കഴിച്ചു എന്നതിനെ ഇത്രത്തോളം വിവാദമാക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
'അന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഞാന്‍ മലപ്പുറത്ത് പൊന്നാനിയില്‍ എത്തുന്നത്. ശ്രീ ഹരിദാസ് സാറിന്റെ വീട്ടില്‍ പോയപ്പോള്‍ അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എനിക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു മൂന്ന് മണിക്കാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. 2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. ഇതിന് ഇത്ര വലിയ അപവാദപ്രചരണം നടത്താന്‍ ഞാന്‍ എന്തൊരു തെറ്റാണ് ചെയ്തത്?' എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ദുരന്തമുണ്ടായ ദിവസം രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എം.എല്‍.എമാരെയും താന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. നേരിട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വരേണ്ടതില്ലെന്ന് അവര്‍ അറിയിച്ചതിനാലാണ് യാത്ര തുടര്‍ന്നത്. വഴിയിലുടനീളം ഫോണ്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുകയായിരുന്നു.
എന്‍.ഡി.ആര്‍.എഫ് (NDRF) സംഘത്തെ എത്തിക്കുന്നതും, നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാക്കുന്നതും, കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചതുമെല്ലാം സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പ് നല്‍കുകയും റവന്യൂ മന്ത്രി അന്നേ ദിവസം രണ്ട് തവണ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.താങ്കള്‍ക്ക് വിരുന്ന് ഉപേക്ഷിച്ച് ദുരന്തസ്ഥലത്തേക്ക് പോകാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി കടുപ്പത്തിലാണ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























