ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ഭേദപ്പെട്ട പ്രകടനവുമായി ഇന്ത്യ. ബോക്‌സിങ് താരങ്ങളുടെ സ്വർണക്കൊയ്ത്തിന്റെ സഹായത്തോടെ മെഡൽ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താനായി അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യക്കായി. 13 സ്വർണമടക്കം 39 മെഡലുകളാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയ 70 സ്വർണമടക്കം 171 മെഡലുമായി ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുകയായിരുന്നു.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയായിരുന്നു 23-ാമത് ഗെയിംസിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ വിക്ടോറിയ പിൻമാറിയതോടെയാണ് ഗ്ലാസ്‌ഗോ ഗെയിംസ് വേദിയായത്. ഇതോടെ, ഒരുക്കങ്ങൾക്കുള്ള സമയക്കുറവ് കാരണം മത്സര ഇനങ്ങൾ 11-ആയി ചുരുക്കി.
കഴിഞ്ഞ ബർമിങ്ങാം ഗെയിംസിൽ 26 ഇനങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ മെഡൽ നേട്ടങ്ങളെ ഇത് കാര്യമായി ബാധിച്ചു. ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയിരുന്ന ഷൂട്ടിങ്, ഗുസ്തി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയവ ഇത്തവണ ഉണ്ടായിരുന്നില്ല.
അതേസമയം ഗ്ലാസ്‌ഗോയിൽ ഇന്ത്യയുടെ അഭിമാനം കാത്തത് ബോക്‌സിങ് താരങ്ങളാണ്. ഏഴു സ്വർണമാണ് റിങ്ങിൽ ഇന്ത്യ ഇടിച്ചിട്ടത്. മൂന്നു വെള്ളിയും നേടി. വനിതാ ബോക്‌സർമാരാണ് അഞ്ചു സ്വർണം നേടിയത്. സെമിയിൽ കടന്ന പത്ത് ഇന്ത്യൻ താരങ്ങളും ഫൈനലിൽ കടന്നിരുന്നു.
ജൂഡോയിൽ രണ്ടു സ്വർണം നേടി ഇന്ത്യ ചരിത്രം കുറിച്ചു.
പാരാ അത്‌ലറ്റിക്‌സിൽ മൂന്നു സ്വർണം നേടിയ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമാണ്.
"
https://www.facebook.com/Malayalivartha



























