Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

കുട്ടിയെ കഴുത്ത് നെരിച്ച് കൊന്നശേഷം മാമോദിസ മുക്കുന്നു... ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി; മൂന്നിന നിര്‍ദ്ദേശവുമായി വിഡി സതീശന്‍

10 JUNE 2021 01:59 PM IST
മലയാളി വാര്‍ത്ത

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിഷയം അടിയന്തരപ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. യുജിസി അംഗീകാരം ഇല്ലാത്തത് കൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍വകലാശാലക്ക് യുജിസി അംഗീകാരം ഉണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

ഒക്ടോബര്‍ മാസത്തില്‍ ആണ് വിദൂര വിദ്യാഭ്യാസ പ്രവേശന നടപടി തുടങ്ങുക. 20 ബിരുദ കോഴ്‌സുകളും 7 പി ജി കോഴ്‌സും സര്‍വകലാശാലക്ക് കീഴില്‍ തുടങ്ങും. ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. ഇതിനായി ബജറ്റില്‍ 10 കോടി അധികമായി വക ഇരുത്തിയിട്ടുണ്ട്. കൊവിഡ് കാരണം ആണ് കോഴ്‌സിന് അപേക്ഷിക്കാന്‍ ഉള്ള പോര്‍ട്ടല്‍ തുറക്കാന്‍ കഴിയാത്തതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.


ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ലെന്നും സ്ഥാപനത്തില്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും കെ ബാബു ആരോപിച്ചു. നിയമനങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍ക്കാരിന് താല്‍പര്യമുള്ള ആളുകളെ നിയമിച്ചു. എന്തുകൊണ്ടാണ് സര്‍വകാലാശാലാ നിയമനങ്ങള്‍ പിഎസ്എസിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മനസിലാകുന്നില്ല. ഫിഷറീസ് സര്‍വകലാശാലയില്‍ ബന്ധു നിയമനം ആണ് നടന്നത്. അമ്മിക്കല്ലിന് കാറ്റ് പിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ഭരണപക്ഷ നിര ബഹളം വച്ചു.

വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണമെന്നും കെ ബാബു ആരോപിച്ചു. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നില്‍ക്കുന്നത് വലിയ അനിശ്ചിതത്വമാണ്. മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര പഠനം തുടങ്ങാന്‍ അനുമതി നല്‍കണം. അതേസമയം പോര്‍ട്ടല്‍ തുറക്കാന്‍ താമസിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്നും അതിനിയും നീണ്ടു പോകുകയാണെങ്കില്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ആവര്‍ത്തിച്ചു.

എന്നാല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര പഠനം നടത്താനുള്ള അവകാശം നിയമം മൂലം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നിരിക്കെ എങ്ങനെയാണ് മന്ത്രി മറ്റു സര്‍വകാല ശാലകള്‍ വഴി പഠനത്തിന് അവസരം നല്‍കും എന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. യുജിസി അംഗീകാരം കൊണ്ട് മാത്രം കോഴ്‌സ് തുടങ്ങാന്‍ ആകില്ല. കുട്ടിയെ കഴുത്ത് നെരിച്ച് കൊന്നശേഷം മാമോദിസ മുക്കുന്നുതുപോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുജിസിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സെന്ററിന്റെ അംഗീകാരം വേണം. യുജിസി മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സര്‍വകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകള്‍ക്കും വിദൂര പഠനത്തിന് അവസരം നല്‍കണം. എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളും വിഡി സതീശന്‍ മുന്നോട്ട് വച്ചു.

പ്രസംഗിക്കുന്നതിനിടെ എഎന്‍ ഷംസീര്‍ സംസാരിക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചൊടിപ്പിച്ചു. എന്തും പറയാനുള്ള അവകാശം സ്പീക്കര്‍ ഷംസീറിന് കൊടുത്തിട്ടുണ്ടോ എന്ന സതീശന്റെ ചോദ്യത്തിന് സ്പീക്കര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു എംബി രാജേഷിന്റെ മറുപടി.

ഇതിനിടെ മുന്‍ മന്ത്രി കെടി ജലീല്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജലീല്‍ ഇപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന കാരണം ചൂണ്ടിക്കാട്ടി വിഡി സതീശന്‍ വഴങ്ങിയില്ല. മന്ത്രി ആയിരുന്ന ആള്‍ ഇങ്ങിനെ ബഹളം ഉണ്ടാക്കാമോ എന്നും സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഭരണ പക്ഷത്തു നിന്നും ആര് എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും പുതിയ പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകുന്നില്ലെന്നും പറഞ്ഞ കെടി ജലീല്‍ സഭയില്‍ ക്രമപ്രശ്‌നവും ഉന്നയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (4 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (4 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (4 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (4 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (4 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (5 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (5 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (6 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (6 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (7 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (7 hours ago)

Malayali Vartha Recommends