വീണ്ടും കണ്ടെടുത്തു... കോന്നിയിലും അച്ചൻകോവിലിലും സ്ഫോടക വസ്തുക്കൾ.. പരിഭ്രാന്തിയിൽ ജനങ്ങൾ!

ഇന്നും പരിഭ്രാന്തി പരത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ പത്തനാപുരത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. അതിനു തൊട്ട് പിന്നാലെ വവിധ വനപ്രദേശങ്ങളിൽ അതീവ ജാഗ്രതയോടെ തെരച്ചിൽ നടത്തിയിരുന്നു.
ഈ തെരച്ചിലിൽ കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് വീണ്ടും സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. അച്ചൻകോവിൽ വനമേഖലയിലും കോന്നി വയക്കരയിലുമാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഇപ്പോൾ കണ്ടെത്തിയത്.
വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ 90 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ പത്തനാപുരത്തു നിന്നും വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇന്നലെയും ഇന്നുമായി കലഞ്ഞൂർ പാടം വന മേഖലയിൽ വ്യാപകമായി പരിശോധനയാണ് പോലീസും വനം വകുപ്പും സംയുക്തമായി നടത്തുന്നത്.
കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ക്യൂ ബ്രാഞ്ചും വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
യുപിയിൽ പിടിയിലായ മലയാളി ഭീകരർ നൽകിയ മൊഴിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരർ പരിശീലനം നടത്തിയതിന് വിവരങ്ങൾ ലഭിച്ചിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ജാലിറ്റിൻ സ്റ്റിക്കുകളും, ഡിക്ക്ട്ണേറ്ററുകളും അടങ്ങുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
സംഭവത്തിൽ ഭീകരവാദ ബന്ധമുള്ളതിനാൽ എറ്റിഎസ്സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എ ടി സി ലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ദക്ഷിണമേഖല റെയിഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ സ്ഥലത്തെത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും കൂടുതലൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























