Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എന്താന്ന് വച്ചാ നോക്കിക്കോ... കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ബിജെപി; കുഴല്‍പണ കേസില്‍ ഇനി പൊലീസുമായി സഹകരിക്കില്ല; ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിന് ഹാജരാകില്ല; സുരേന്ദ്രന്‍ പറഞ്ഞ് വിഴുങ്ങി

16 JUNE 2021 08:59 AM IST
മലയാളി വാര്‍ത്ത

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ ഒന്നും കൂടി കേള്‍ക്കണം. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ കേരള പൊലീസ് ആണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കള്‍ പോയിട്ടുണ്ട്. ചില പാര്‍ട്ടി നേതാക്കള്‍ രാവിലെ നാലുമണിക്കു ആരുമറിയാതെ പോയി ഹാജരായതല്ല. തലയില്‍ മുണ്ടിട്ട് പോയതല്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിപ്പിച്ചാല്‍ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് ആണെന്നു കള്ളംപറയുകയോ ചെയ്തിട്ടില്ല എന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

എന്നാല്‍ അതെല്ലാം മാറിയിരിക്കുകയാണ്. കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല. ഫോണ്‍ മുഖേന ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നേതാക്കള്‍ അന്വേഷണവുമായി സഹകരിച്ച് പൊലീസിന് മുന്‍പാകെ ഹാജരായി.

എന്നാല്‍, ഇനി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും പൊലീസുമായി സഹകരിക്കേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. നോട്ടിസ് നല്‍കിയാല്‍ നിയമ ഉപദേശം തേടിയ ശേഷം തുടര്‍തീരുമാനമെടുക്കും.

അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ കുഴല്‍പണം ബിജെപി നേതാക്കളുടെ വ്യക്തമായ അറിവോടെ കടത്തിക്കൊണ്ടു വന്നതാണെന്നും പണവും കാറും ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ഹര്‍ജി തള്ളണമെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനു ഡല്‍ഹിക്കു കൊണ്ടുപോകാന്‍ കൊണ്ടുവന്നതാണെന്നു രേഖയുണ്ടാക്കി പണം വിട്ടുകിട്ടാന്‍ ധര്‍മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കോടതി 23നു പരിഗണിക്കും.

പണം ബിജെപിയുടേതാണെന്നും ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയ്ക്കു നല്‍കാനാണു കൊണ്ടുവന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണം കടത്തിക്കൊണ്ടുവന്നത്. ഇപ്പോഴുണ്ടാക്കിയിട്ടുള്ള ബിസിനസ് ആവശ്യം കെട്ടുക്കഥയാണ്. അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്.

പണത്തിന്റെ വരവു സംബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ബിജെപി നേതാക്കള്‍ക്കു വരെ അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ഹര്‍ജി തള്ളണമെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധര്‍മരാജന്റെ മൊഴിയിലെയും ഹര്‍ജിയിലെയും വൈരുധ്യവും പൊലീസ് വ്യക്തമാക്കി.

പണം എത്തിക്കുന്ന ഏജന്റാണു താനെന്നു ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ഇത് അന്വേഷിച്ചു സ്ഥിരീകരിക്കുകയും ചെയ്തു. അതിനാല്‍ 3.25 കോടി രൂപ തന്റേതാണെന്ന് അവകാശപ്പെട്ട് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തെറ്റിദ്ധരിപ്പിക്കലാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട 25 ലക്ഷം രൂപ തന്റേതാണെന്നും തിരികെ തരണമെന്നും ആവശ്യപ്പെട്ടു യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കാര്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ഷംജീര്‍ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ നേടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. ഭിന്നത രൂക്ഷമായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളെല്ലാം പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. ഔദ്യോഗിക വിഭാഗത്തിന് ഇത് കരുത്തായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends