Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു... സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്ന് കാനം രാജേന്ദ്രന്‍

16 JUNE 2021 10:23 AM IST
മലയാളി വാര്‍ത്ത

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്നിരിക്കുകയാണ് കാനം രാജേന്ദ്രന്‍.

മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരിക്കുകയാണ് കാനം രാജേന്ദ്രന്‍. റവന്യു മന്ത്രി കെ രാജന്‍ ഒഴികെയുള്ള ഒരു സി പി ഐ നേതാവും കാനത്തെ രക്ഷിക്കാനെത്തുന്നില്ല. അങ്ങനെയാണ് സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കാനം ഒറ്റക്കിറങ്ങിയത്. പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളോട് സി പി ഐയെ പ്രതിരോധത്തിലാക്കരുതെന്ന് കാനം ആവശ്യപ്പെട്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനില്ല.

 



തുടര്‍ന്ന് ചൊവ്വാഴ്ച ഒറ്റയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഇതില്‍ മുഖ്യമന്ത്രിയും സി പി എമ്മുമായുള്ള അഭിപ്രായ ഭിന്നതയെ അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഒറ്റയ്ക്ക് എടുത്തതല്ലെന്നും മുഖ്യമന്ത്രി വിളിച്ചു

ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം വന്നപ്പോള്‍ അത് ചുമക്കാന്‍ സി പി ഐ ഒറ്റയ്ക്കാണെന്നും കാനം പറയാതെ പറഞ്ഞു.

 



പട്ടയഭൂമിയിലെ മരംമുറി വിവാദത്തില്‍ നിന്നും തലയൂരാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സി.പി.ഐ. റവന്യൂ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് കുഴപ്പത്തിനു കാരണമെന്ന ഒരു വരി മാത്രമാണ് സി.പി.ഐ.ക്കുള്ളത്. മറ്റു രാഷ്ട്രീയ പ്രതിരോധത്തിന് രംഗത്തിറങ്ങാന്‍ നേതാക്കളാരും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയായ സി പി ഐ നേതാവ് ബിനോയ് വിശ്വം പോലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടിട്ടുള്ളത്. കാനവും ബിനോയിയും തമ്മില്‍ സംസാരിച്ചതായി അറിവില്ല.

 



ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യംചെയ്തത് സി.പി.ഐ. ആണെന്നതാണ് അവര്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി. എന്നാല്‍, അന്നത്തെ മന്ത്രിമാര്‍ കുറ്റക്കാരല്ലെന്ന് സി.പി.ഐ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ കുറ്റംചാര്‍ത്തി ശിക്ഷ നടപ്പാക്കി കേസ് ഒതുക്കാനാണ് സി പി ഐയുടെ ശ്രമം.

മരംമുറി ഉത്തരവിനു പിന്നില്‍ ഗൂഢ ലക്ഷ്യം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക് ഭരണപരമായ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. ചെയ്യുന്നത്. ഉത്തരവ് ഇറക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴുള്ള അന്വേഷണവുമെല്ലാം സര്‍ക്കാരിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ ആണ്. അതുകൊണ്ടാണ് പ്രതികരണം റവന്യൂമന്ത്രിയില്‍ മാത്രമായി ഒതുങ്ങിയത്. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്നാണ് റവന്യൂമന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

 



ഉദ്യോഗസ്ഥരില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമമാണ് സി പി ഐയില്‍ നടക്കുന്നത്. പോലീസ് അന്വേഷണത്തോടെ തങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയുമെന്ന് സി പി ഐ വിശ്വസിക്കുന്നു. അതിനുള്ള വഴി മുഖ്യമന്ത്രി തുറന്നു തരുമെന്നും അവര്‍ കരുതുന്നു. എന്നാലും താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം സി പി ഐയുടെ തലയില്‍ ചാരിയതില്‍ മുഖ്യമന്ത്രിയോട് കാനത്തിന് അമര്‍ഷമുണ്ട്.

പരിസ്ഥിതി, വനം വിഷയങ്ങളില്‍ സി.പി.ഐ.യില്‍ എന്നും ഉയര്‍ന്നുകേള്‍ക്കാറുള്ള ശബ്ദമാണ് ബിനോയ് വിശ്വത്തിന്റേത്. കഴിഞ്ഞദിവസം എം.എന്‍. സ്മാരകത്തില്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാണ് ഈ വിഷയം ചര്‍ച്ചചെയ്തത്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടില്‍ മരംമുറി വിവാദമെന്നും ബിനോയ് വിശദീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും തോറും സി പി ഐ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends