Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു... സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്ന് കാനം രാജേന്ദ്രന്‍

16 JUNE 2021 10:23 AM IST
മലയാളി വാര്‍ത്ത

കാനവും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ വാര്‍ റൂം തുറന്നിരിക്കുകയാണ് കാനം രാജേന്ദ്രന്‍.

മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരിക്കുകയാണ് കാനം രാജേന്ദ്രന്‍. റവന്യു മന്ത്രി കെ രാജന്‍ ഒഴികെയുള്ള ഒരു സി പി ഐ നേതാവും കാനത്തെ രക്ഷിക്കാനെത്തുന്നില്ല. അങ്ങനെയാണ് സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കാനം ഒറ്റക്കിറങ്ങിയത്. പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളോട് സി പി ഐയെ പ്രതിരോധത്തിലാക്കരുതെന്ന് കാനം ആവശ്യപ്പെട്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനില്ല.

 



തുടര്‍ന്ന് ചൊവ്വാഴ്ച ഒറ്റയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഇതില്‍ മുഖ്യമന്ത്രിയും സി പി എമ്മുമായുള്ള അഭിപ്രായ ഭിന്നതയെ അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഒറ്റയ്ക്ക് എടുത്തതല്ലെന്നും മുഖ്യമന്ത്രി വിളിച്ചു

ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം വന്നപ്പോള്‍ അത് ചുമക്കാന്‍ സി പി ഐ ഒറ്റയ്ക്കാണെന്നും കാനം പറയാതെ പറഞ്ഞു.

 



പട്ടയഭൂമിയിലെ മരംമുറി വിവാദത്തില്‍ നിന്നും തലയൂരാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സി.പി.ഐ. റവന്യൂ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് കുഴപ്പത്തിനു കാരണമെന്ന ഒരു വരി മാത്രമാണ് സി.പി.ഐ.ക്കുള്ളത്. മറ്റു രാഷ്ട്രീയ പ്രതിരോധത്തിന് രംഗത്തിറങ്ങാന്‍ നേതാക്കളാരും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയായ സി പി ഐ നേതാവ് ബിനോയ് വിശ്വം പോലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടിട്ടുള്ളത്. കാനവും ബിനോയിയും തമ്മില്‍ സംസാരിച്ചതായി അറിവില്ല.

 



ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യംചെയ്തത് സി.പി.ഐ. ആണെന്നതാണ് അവര്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി. എന്നാല്‍, അന്നത്തെ മന്ത്രിമാര്‍ കുറ്റക്കാരല്ലെന്ന് സി.പി.ഐ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ കുറ്റംചാര്‍ത്തി ശിക്ഷ നടപ്പാക്കി കേസ് ഒതുക്കാനാണ് സി പി ഐയുടെ ശ്രമം.

മരംമുറി ഉത്തരവിനു പിന്നില്‍ ഗൂഢ ലക്ഷ്യം ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക് ഭരണപരമായ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. ചെയ്യുന്നത്. ഉത്തരവ് ഇറക്കുന്നതും അത് നടപ്പാക്കുന്നതും നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴുള്ള അന്വേഷണവുമെല്ലാം സര്‍ക്കാരിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ ആണ്. അതുകൊണ്ടാണ് പ്രതികരണം റവന്യൂമന്ത്രിയില്‍ മാത്രമായി ഒതുങ്ങിയത്. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്നാണ് റവന്യൂമന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

 



ഉദ്യോഗസ്ഥരില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമമാണ് സി പി ഐയില്‍ നടക്കുന്നത്. പോലീസ് അന്വേഷണത്തോടെ തങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയുമെന്ന് സി പി ഐ വിശ്വസിക്കുന്നു. അതിനുള്ള വഴി മുഖ്യമന്ത്രി തുറന്നു തരുമെന്നും അവര്‍ കരുതുന്നു. എന്നാലും താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം സി പി ഐയുടെ തലയില്‍ ചാരിയതില്‍ മുഖ്യമന്ത്രിയോട് കാനത്തിന് അമര്‍ഷമുണ്ട്.

പരിസ്ഥിതി, വനം വിഷയങ്ങളില്‍ സി.പി.ഐ.യില്‍ എന്നും ഉയര്‍ന്നുകേള്‍ക്കാറുള്ള ശബ്ദമാണ് ബിനോയ് വിശ്വത്തിന്റേത്. കഴിഞ്ഞദിവസം എം.എന്‍. സ്മാരകത്തില്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാണ് ഈ വിഷയം ചര്‍ച്ചചെയ്തത്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടില്‍ മരംമുറി വിവാദമെന്നും ബിനോയ് വിശദീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും തോറും സി പി ഐ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (8 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (8 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (8 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (8 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (9 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (10 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (11 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (11 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (12 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (12 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (12 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (12 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (12 hours ago)

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല; തന്ത്രിയുടെ അറസ്റ്റില്‍ ഒന്നും പറയാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (12 hours ago)

Malayali Vartha Recommends