പോറ്റമ്മയായതിെന്റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉള്ളു നിറയെ സ്നേഹത്തോടെ വരവേറ്റ് ഉണ്ണി
പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി പ്രളയക്കാടുള്ള ആ വീട്ടില്‍ ചൊവ്വാഴ്ച ഒന്നര വയസ്സുള്ള ഉണ്ണിയെന്ന എല്വിന് ഒരാളെ കാത്തിരിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് കമിഴ്ന്നു കിടക്കുന്ന പ്രായത്തില്‍ തന്നെ ഒരു മാസത്തോളം പരിപാലിച്ച മേരിയമ്മ തനിക്കായി ചോക്ലറ്റ് കേക്കും കൊണ്ടു വരുന്നതിനായിരുന്നു ആ ഹൃദ്യമായ കൂടിച്ചേരലിെന്റ ഒന്നാം വാര്‍ഷികത്തില്‍ അവന്റെ കാത്തു നില്‍പ്പ്.
കോവിഡ് ബാധിതരായ നഴ്സ് ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകനെ ഒരു മാസത്തോളം സ്വന്തം കുഞ്ഞിനെയെന്ന പോല്‍ പരിചരിച്ച മേരി അനിതയുടെ കരുതലിനെക്കുറിച്ചോര്മയില്ലേ. ഹരിയാനയില്‍ നഴ്സായ പെരുമ്പാവൂർ സ്വദേശി എല്ദോസിെന്റയും ഷീനയുടെയും മകന് എല്‍വിനെ ബന്ധുക്കള്‍ക്കൊന്നും പരിപാലിക്കാനാവാത്ത സാഹചര്യത്തില്‍ ധൈര്യസമേതം സാമൂഹിക പ്രവര്‍ത്തക ഡോ.മേരി അനിത ഏറ്റെടുത്തതിെന്റ ഒന്നാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച.
പോറ്റമ്മയായതിെന്റ ഒന്നാം വാര്‍ഷികത്തില്‍ തന്റെ ഉണ്ണിക്കുട്ടന് സ്വന്തമായുണ്ടാക്കിയ ചോക്ലറ്റ് കേക്കുമായാണ് മേരി അനിതയെത്തിയത്. ഒരു വര്‍ഷം മുമ്പ് ഇതേ ദിനത്തില്‍ അപരിചിതത്വത്തിെന്റയും ആശങ്കയുടെയും വേലികള്‍ ഇരുവര്ക്കുമിടയിലുണ്ടായിരുന്നെങ്കിലും സ്നേഹ വാത്സല്യങ്ങളുടെ നിറമഴ പെയ്യുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ച.
2020 ജൂണ്‍ 15നാണ് എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍വെച്ച് ഒരു ഡയപര്‍ മാത്രമിട്ട, കുറുമ്പിന്റെ കരച്ചിലോടെ കുട്ടായി മേരിയുടെ കൈകളിലെത്തിയത്. ആദ്യം ഇണക്കിയെടുക്കാന്‍ പാടുപെട്ടെങ്കിലും ഉണ്ണീ എന്ന വിളിയിലൂടെ തുടങ്ങിയ അടുപ്പം അവരെ പിരിയാനാവാത്ത കൂട്ടുകാരാക്കി. മാതാപിതാക്കള്‍ രോഗമുക്തരായി ക്വാറന്റീന് കഴിയുംവരെ അവര്‍ വളര്‍ത്തമ്മയും കുഞ്ഞുമായി.
ജൂലൈ 15ന് വികാരതീവ്രമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ഉണ്ണിയും മേരിയമ്മയും പിരിഞ്ഞത്. മേരി അനിതയെ ഉള്ളു നിറയെ സ്നേഹത്തോടെയാണ് ഉണ്ണി വരവേറ്റത്. പല്ലുതേക്കുന്നതും സൈക്കിള്‍ ഓടിക്കുന്നതുമെല്ലാം അവന് മേരിയമ്മയെ കണ്‍നിറയെ കാണിച്ചുകൊടുത്തു. ഹൈകോടതി അഭിഭാഷകനായ ഭര്‍ത്താവ് അഡ്വ.സാബു തൊഴൂപ്പാടന്‍, ഇളയമകള്‍ മൗഷ്മി എന്നിവരും മേരി അനിതക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha