വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു മുങ്ങി; തിരിച്ചെത്തിയപ്പോള്‍ പോലീസ് യുവാവിനെ പൊക്കി
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്നെന്ന കേസില്‍ പ്രതിയായ യുവാവ് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശി മേലേതില്‍ വളപ്പറമ്പിൽ ജിതിന് ആര്. അരവിന്ദനെയാണ്(33) എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. 2016 ല്‍ പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരിക്കുമ്പോഴാണ് യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്.
പിന്നീട് അടുത്ത സൗഹൃദം സ്ഥാപിക്കുകയും വിവാഹം വാഗ്ദാനം നല്കി പീഡിപ്പിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ കുറ്റാലത്തെ ലോഡ്ജ് മുറിയില്‍ വച്ചും യുവതിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായാണു പരാതി. പിന്നീട് 2019 മാര്‍ച്ചില്‍ ഇയാള്‍ കുവൈത്തിലേക്കു പോകുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട്, ബ്ലൂ കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചിരുന്നതിനാലാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ പ്രതിയെ പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha