Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

എം ബി ബി എസ് പരീക്ഷാ കോപ്പിയടി , ആൾമാറാട്ട തട്ടിപ്പ്... കൊല്ലം മീയണ്ണൂർ അസീസിസിയ മെഡിക്കൽ കോളേജിൽ നടന്ന ആൾമാറാട്ടം; പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്, അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പോലീസ് ഹാജരാക്കണം

17 JUNE 2021 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

കൊല്ലം മീയണ്ണൂർ അസീസിയ സ്വാശ്രയ മെഡിക്കൽ കോളേജിൽ നടന്ന എം ബി ബി എസ് പരീക്ഷാ ആൾമാറാട്ട തട്ടിപ്പു കേസിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

 

പരീക്ഷാ ആൾമാറാട്ട കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്.

 

 

കൊട്ടിയം കണ്ണനല്ലൂർ സർക്കികിൾ ഇൻസ്പെക്ടർ കേസന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

 

പ്രതികളായ കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ (20) , തിരുവനന്തപുരം ജില്ലക്കാരായ പ്രണവ്.ജി. മോഹൻ (20) , നബീൽ സാജിദ് (20) എന്നിവരാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

മൂന്നാം വർഷ എം ബി ബി എസ് പാർട്ട് (അഡീഷണൽ) പരീക്ഷയിലാണ് സംസ്ഥാനത്തെ നടുക്കിയ ആൾമാറാട്ടം നടന്നത്. തങ്ങൾ നിരപരാധികളും കേസുമായി യാതൊരു ബന്ധവുമില്ല. മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നു.

 

ആരോഗ്യസർവ്വകലാശാല അധികൃതർ കണ്ടെടുത്ത ഉത്തരക്കടലാസിലെ കൈയ്യക്ഷരങ്ങൾ തങ്ങളുടേതല്ല. അതിനാൽ വ്യാജരേഖ ചമക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്തിട്ടില്ല. തങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്നാണ് മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം.

 

 

അതേ സമയം ആൾമാറാട്ടം നടത്തി ഉത്തരക്കടലാസിൽ ഉത്തരം പകർത്തിക്കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും കൃത്യത്തിന് ഒത്താശ ചെയ്ത പരീക്ഷ ചുമതലയുള്ള ഇൻവിജിലേറ്റർമാരെയും കേസിൽ പ്രതി ചേർക്കാത്തത് സർക്കാരിൽ പ്രതികർക്കുള്ള ഉന്നത സ്വാധീനത്താലാണെന്ന ആരോപണമുണ്ട്.


പ്രതികളുടെ മുൻകൂർ ജാമ്യഹർജി കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് ഇവരുടെ ഉത്തരക്കടലാസിൽ പരീക്ഷഴുതിയ യഥാർത്ഥ വ്യക്തികളെയും കൃത്യത്തിന് സഹായിച്ച കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ലാ കോടതി മുൻകൂർ ജാമ്യം നിരസിച്ചത്. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.

 

 


മൂന്നു വിദ്യാർത്ഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റു 3 പേർ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകിക്കയറ്റി ആൾമാറാട്ടം , വ്യാജരേഖ ചമക്കൽ , വഞ്ചന , ട്രസ്റ്റ് ലംഘനം എന്നീ കുറ്റങ്ങൾ ചെയ്ത് സർവകലാശാലയെയും മറ്റു വിദ്യാർത്ഥികളെയും വിശ്വാസ വഞ്ചന ചെയ്തുവെന്നാണ് കേസ്.

 


അതേ സമയം പരീക്ഷാ ആൾമാറാട്ട കോപ്പിയടി തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് സഹായം കിട്ടിയത് കോളേജിനുള്ളിൽ നിന്ന് തന്നെയെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിലയിരുത്തൽ. പരീക്ഷാ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആരോഗ്യ സർവ്വകലാശാലാ അധികൃതർ വിശദമായി പരിശോധിച്ചു. പുറത്തു നിന്നുള്ള സഹായം ഇല്ലെന്നും കോളേജിനുള്ളിൽ നിന്നു തന്നെ വിദ്യാർത്ഥികളെ വഴിവിട്ട രീതിയിൽ സഹായിച്ചുവെന്നുമാണ് വിലയിരുത്തൽ.

 

 


അതേ സമയം പരീക്ഷ ചുമതലയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയോ ഉത്തരം പകർത്തി എഴുതി കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും നാളിതുവരെ കണ്ണനല്ലൂർ പോലീസ് കൂട്ടുപ്രതികളാക്കി പ്രതിപ്പട്ടികയിൽ ചേർക്കുകയോ പ്രതി ചേർത്തുള്ള അഡീഷണൽ റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല.

 

പ്രതികൾക്ക് സർക്കാരിലും ആഭ്യന്തര വകുപ്പിലുമുള്ള ഉന്നത സ്വാധീനത്തിലാണ് പ്രതികളുമായി ഒത്തുകളിച്ച് അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിപ്പട്ടിക വിപുലീകരിച്ചുള്ള അഡീഷണൽ റിപ്പോർട്ട് വിചാരണക്കോടതിയായ കൊല്ലം ജില്ലാ രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കാതെയാണ് കണ്ണനല്ലൂർ പോലീസ് പ്രതികളുമായി ഒത്തു കളിച്ച് കോടതിയെയും കബളിപ്പിക്കുന്നത്.

 

 


ഇതിനിടെ ആഭ്യന്തര (വകുപ്പുതല) അന്വേഷണം നടത്തിയ ആരോഗ്യ സർവ്വകലാശാല പരീക്ഷാ കേന്ദ്രമായ കോളേജിനുള്ളിൽ തന്നെയാണ് കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്തി.

ഡൊമസ്റ്റിക് എൻക്വയറിയിൽ തന്നെ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനാൽ പരീക്ഷാകേന്ദ്രം എന്ന നിലയിലെ അസീസിയ കോളേജിൻ്റെ പദവി അനിശ്ചിതകാലത്തേക്ക് ആരോഗ്യ സർവ്വകലാശാല റദ്ദാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (11 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (11 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (13 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (13 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (13 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (13 hours ago)

SNAKE എന്തൊരു അവസ്ഥ  (14 hours ago)

നടുക്കം മാറാതെ സഹപാഠി  (14 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (14 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (14 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (14 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (16 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (16 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (17 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (18 hours ago)

Malayali Vartha Recommends