വീടിന്റെ രണ്ടാം നിലയിൽ നിന്നും പെൺകുട്ടികളുടെ അലറി കരച്ചിൽ : കിതച്ചെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടന്നലറുന്ന പെൺകുട്ടികളെ :പ്രണയാഭ്യർത്ഥന നിരസിച്ചതിന് 21ക്കാരിയെ കുത്തി മലർത്തി 21ക്കാരന്റെ പ്രതിക്കാരം! അനിയത്തിയുടെ നില ഗുരുതരം:വിറങ്ങലിച്ച് വീട്ടുക്കാർ
കേരളത്തെ നടുക്കി വീണ്ടും പ്രണയ പക! പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് യുവാവിന്റെ കൊടുംക്രൂരത! 21-കാരിയെ യുവാവ് കുത്തിക്കൊന്നു! പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാൾ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യർഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നീങ്ങിയതെന്ന സൂചന പോലീസ് നൽകുന്നു കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ സി.കെ. സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തിൽ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേരളത്തിൽ ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. നേരത്തെയും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പ്രണയം അഭ്യർത്ഥിക്കുകയും പിന്നീട് അത് നിരസിക്കുമ്പോൾ പക കയറി കൊലപ്പെടുത്തുകയും ചെയ്യുന്നത് നിരന്തരം അരങ്ങേറുന്നു. സ്‌നേഹത്തിന്റെ പേരില്‍ കത്തിച്ചും വെട്ടിയും കുത്തിയും കൊല ചെയ്യുന്നതാണ് കേരളത്തിലിപ്പോള്‍ നിത്യസംഭവമായി മാറുകയാണ്.
https://www.facebook.com/Malayalivartha