പരാതിയുമായി മുന്നോട്ടുപോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി! പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കേരള നേതൃത്വം സംരക്ഷിക്കുന്നു; നീതി തേടി പ്രിയങ്കയ്ക്ക് കത്തയച്ച് പെൺകുട്ടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇരയുടെ കത്ത്.
'പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്.' എന്ന് കത്തിൽ പറയുന്നു.
'പരാതിയുമായി മുന്നോട്ടുപോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും' പെണ്‍കുട്ടി കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവര്‍ക്കാണ് പെണ്‍കുട്ടി കത്തയചിരിക്കുന്നത്.
'ഇത്തരം അനുഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇനി സംഭവിക്കരുതെന്നും ഷാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. നിങ്ങളില്‍ വിശ്വാസമാണെന്നും തനിക്ക് നീതി നേടിത്തരണമെന്നും' കത്തിലുണ്ട്.
പോത്താനിക്കാട് പഞ്ചായത്ത് യൂത്ത് കോ--ഓര്‍ഡിനേറ്ററായ ഷാനെ മാറ്റിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ഷാന്‍ മുഹമ്മദിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
കേസിലെ ഒന്നാംപ്രതി റിയാസ് റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു വാങ്ങി നല്‍കിയത് ഷാന്‍ മുഹമ്മദാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകാരന് ഒത്താശ ചെയ്തു കൊടുത്തു, ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, സംഭവം നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുക എന്നിവയ്‌ക്കെല്ലാം റിയാസിന് കൂട്ട് നിന്നത് ഷാന്‍ മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിക്ക് സഹായം ചെയ്തതിനും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനുമാണ് ഇയാളെ രണ്ടാം പ്രതിയായി ചേർത്തിരിക്കുന്നത്.
ഷാന്‍ മുഹമ്മദിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസ് പറയുന്നു. ഷാന്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്ബലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ സഹായിക്കാന്‍ പലരുമുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha