Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

സിനിമാ നിയമങ്ങള്‍ പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.....ഇനി സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ചാല്‍ തടവ് ശിക്ഷ.. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ അനുമതി ...... സിനിമാട്ടോഗ്രാഫ് ആക്ട് 1952 നവീകരിയ്ക്കും

19 JUNE 2021 01:53 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സിനിമാറ്റോഗ്രഫി നിയമം 1952 ഭേദഗതി ചെയ്യുന്നതിനായി സിനിമാറ്റോഗ്രഫി ഭേദഗതി ബില്‍ 2019 കൊണ്ടുവരുന്നതിനുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.

 

ഇതിനായി സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2021 ന്റെ കരട് തയ്യാറാക്കി. സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതാണ് ബില്‍ ലക്ഷ്യമാക്കുന്നത്.

 

 

വിശദാംശങ്ങള്‍ ..സിനിമാ മോഷണമെന്ന ഭീഷണി തടയുന്നതിന് വേണ്ടി ലഭ്യമാക്കിയിട്ടുള്ള ഭേദഗതികള്‍: -അംഗീകാരമില്ലാത്ത റെക്കാര്‍ഡിംഗ് നിരോധിക്കുന്നതിനായി 6എ.എ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

 

 

സിനിമാറ്റോഗ്രാഫ് ആക്ട് 1952ലെ 6 എ വകുപ്പിന് ശേഷം താഴെപ്പറയുന്ന 6എ.എ. വകുപ്പ് കൂട്ടിച്ചേര്‍ക്കണം.

 

6 എ.എ.: ''നിലവില്‍ നിയമങ്ങള്‍ ഉണ്ടെന്നുവരികിലും സ്രഷ്ടാവിന്റെ രേഖാമൂലുമുള്ള അംഗീകാരമില്ലാതെ ഒരു വ്യക്തിക്കും ഒരു ഓഡിയോ, വിഡിമയാ റെക്കാര്‍ഡിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ട് ഒരു ചലച്ചിത്രമോ അതിന്റെ ഒരു ഭാഗമോ അറിഞ്ഞുകൊണ്ട് നിര്‍മിക്കുകയോ, പ്രസരണം നടത്തുകയോ, അല്ലെങ്കില്‍ നിര്‍മിക്കുകയോ പ്രസരിിപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നത്.''

 

'' ഇത്തരം പ്രകടനങ്ങള്‍ക്ക് 2957ലെ പകര്‍പ്പവകാശ നിയമത്തിലെ ക്ലോസ്(ഡി) വകുപ്പ് 2ന്റെ അതേ അര്‍ത്ഥം തന്നെയായിരിക്കും.''

 

-6എ.എ.യിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ വ്യവസ്ഥ നടപ്പാന്നക്കുതിനായി വകുപ്പ് 7ല്‍ ഭേദഗതി വരുത്തും. മൂലനിയമത്തിന്റെ വകുപ്പ് 7ല്‍ ഉപവകുപ്പ് 1നെത്തുടര്‍ന്ന ഉപകവകുപ്പ് (1 എ) കൂട്ടിച്ചേര്‍ക്കണം:-

 

''വകുപ്പ് 6എ.എയിലെ വ്യവസ്ഥകള്‍ ഏതെങ്കിലുമൊരു വ്യക്തി ലംഘിക്കുകയാണെങ്കില്‍ അയാളെ മൂന്നുവര്‍ഷം വരെ തടവിനോ അല്ലെങ്കില്‍ പത്തുലക്ഷം രൂപ പിഴയ്‌ക്കോ അല്ലെങ്കില്‍ രണ്ടിനുംകൂടിയോ ശിക്ഷിക്കാം.''


ഈ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ വ്യവസായത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും തൊഴില്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ നാഷണല്‍ ഐ.പി. നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയും മോഷണത്തിനും ലംഘന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ വരുന്നതില്‍നിന്നും ആശ്വാസം നല്‍കും.

 

പശ്ചാത്തലം:

സിനിമ മാധ്യമവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതികവിദ്യകളും അതിന്റെ പ്രേക്ഷകര്‍ പോലും കാലാകാലമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകാണ്. ടി.വി. ചാനലുകളുടെ കടന്നുകയറ്റവും രാജ്യത്താകമാനം വ്യാപിച്ച കേബിള്‍ ശൃംഖലകളും മൂലം മാധ്യമ വിനോദമേഖലകളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ്, മോഷണത്തെക്കുറിച്ചുള്ള ആശങ്ക, പ്രത്യേകിച്ചും സിനിമകളുടെ മോഷ്ടിക്കപ്പെട്ട പ്രതികള്‍ ഇന്റര്‍നെറ്റില്‍ വരുന്നത്, സിനിമാ വ്യവസായത്തിനും ഗവണ്‍മെന്റ് ഖജനാവിനും വന്‍ വരുമാന നഷ്ടമാണുണ്ടാക്കുത്.

 

അനധികൃതമായി വീഡിയോ പിടിക്കുന്നതിനും സിനിമാമോഷണത്തിനുമെതിരെ നിയമത്തില്‍ ഭേദഗതി ഗവണ്‍മെന്റ് പരിഗണിക്കണമെന്ന് സിനിമാ വ്യവസായം വളരെക്കാലമായിആവശ്യപ്പെടുന്നതാണ്. വ്യാജ വിഡിയോ എടുക്കലും സിനിമാ മോഷണത്തിന്റെയും ഭീഷണിയെ തടയുമെന്ന് 2019 ജനുവരി 19ന് മുംബൈയിലെ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിക്കുകയുംചെയ്തു.

 


പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 

 

ഇത് പ്രകാരം സെൻസര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്മേലുള്ള പുനപരിശോധന അധികാരങ്ങള്‍ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നതാണ് പ്രത്യേകത.എന്നുവെച്ചാല്‍ സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ബില്ല്.

 

 

1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം കാണേണ്ടതും, എസ് – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങള്‍ എന്നീ സര്‍ട്ടിഫിക്കേഷനുകളായിരുന്നു ഇത്.

 

 

ഇത്തരത്തില്‍ നാല് രീതിയിലാണ് നിലവില്‍ രാജ്യത്തെ എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്. ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും.ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തുടരും .

 

 

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം ഇതുവരെ കാര്യമായ രീതിയില്‍ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

 

 

മാത്രല്ല കേന്ദ്രം നടപ്പിലാക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാകും ഇനി സിനിമകളുടെ റീലീസ്.ഇതിനു പുറമേ...പുതിയ നിയമ പ്രകാരം സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ചാൽ തടവ് ശിക്ഷയും പിഴയും ശുപാര്‍ശ ചെയ്യുന്നുണ്ട്. പുതിയ ബിൽ പ്രകാരം വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ഈടാക്കാനാണ് കരടിലെ വ്യവസ്ഥ.

 

 

നേരത്തെ സെൻസര്‍ ബോ‍ർഡ് അനുമതി നൽകിയ സിനിമകള്‍ പുന പരിശോധിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട്, 2000 നവംബറിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളിൽ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (26 minutes ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (42 minutes ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (50 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (57 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (2 hours ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (2 hours ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (2 hours ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (3 hours ago)

Malayali Vartha Recommends