Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

മിണ്ടാട്ടം മുട്ടിപ്പോയി... തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ അമ്പരന്നുപോയി; സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്രെ; ഗണ്‍മാന്റെ സേവനം അത്യാവശ്യമില്ലെന്ന് പറഞ്ഞ് ഗണ്‍മാനെ ഇറക്കിവിട്ടു

20 JUNE 2021 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വ്രതം നോറ്റ് അമ്മയുടെ തിരുസന്നിധിയിൽ....ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് സ്ത്രീലക്ഷങ്ങൾ ... ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം സമർപ്പിച്ചു; ഇനി അടുത്ത വർഷത്തിനായി കാത്തിരിപ്പ്

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം

തലസ്ഥാനം ഭക്തിസാന്ദ്രം

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള വാക് പയറ്റിനിടെ തലസ്ഥാനത്ത് ഇന്നലെ സുപ്രധാനമായ സംഭവം നടന്നു. കേന്ദ്രമന്ത്രി വി. മുരളീധരനു നല്‍കിയിരുന്ന സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് ഇതു രണ്ടും നല്‍കിയില്ല. ഗണ്‍മാനെ മാത്രമാണു വിട്ടുനല്‍കിയത്.

എസ്‌കോര്‍ട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തില്‍ എത്തിയ ഗണ്‍മാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗണ്‍മാന്‍ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണ് ഗണ്‍മാന്‍ കയറിയത്.

 



ട്രാഫിക് പ്രശ്‌നങ്ങളില്ലാതെ മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനാണ് പൈലറ്റ് വാഹനമെന്നും ഗണ്‍മാന്റെ സേവനം അത്യാവശ്യമില്ലെന്നും അറിയിച്ച് നഗരത്തില്‍ ബേക്കറി ജംക്ഷനില്‍ ഗണ്‍മാനെ ഇറക്കി വിട്ടു.

വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രമന്ത്രിക്ക്. വൈ കാറ്റഗറിയില്‍ ഗണ്‍മാനു പുറമേ താമസിക്കുന്ന സ്ഥലത്ത് 2 പൊലീസുദ്യോഗസ്ഥരുടെ സുരക്ഷ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, 2 വര്‍ഷമായി കേരളത്തിലെത്തുമ്പോഴെല്ലാം എസ്‌കോര്‍ട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നല്‍കിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ മാത്രമാണ് കാറ്റഗറിയില്‍ പറ!ഞ്ഞിട്ടുള്ളതില്‍ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 



തിരഞ്ഞെടുപ്പു കാലത്തുപോലും എസ്‌കോര്‍ട്ട് നല്‍കിയിരുന്നതാണെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. പ്രതികരിക്കാനില്ലെന്നും എന്തുകൊണ്ടു സുരക്ഷ പിന്‍വലിച്ചെന്നു പൊലീസിനോടാണു ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. രംഗത്തെത്തി. നടപടിയില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ വഴിയില്‍ ഇറക്കിവിട്ടെന്ന ആരോപണവും ഉയര്‍ന്നു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.

 



വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍. എന്നാല്‍ ഇന്നലെ കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ മുരളീധരന് നല്‍കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്‌കോര്‍ട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്‌കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.

സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനില്‍വെച്ചാണ് ഗണ്‍മാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്. പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.

 



എന്തായാലും വിവാദം കൊഴുക്കുന്നതിനിടെ മുരളീധരന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (15 minutes ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (37 minutes ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (41 minutes ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (50 minutes ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (55 minutes ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (59 minutes ago)

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഭീമൻ കൊള്ള; മേയർ പൊക്കിയതോടെ കളി മാറി; വമ്പൻ ട്വിസ്റ്റ്  (1 hour ago)

നെക്ക് കോളർ ധരിച്ച് പൊതുവേദിയിലെത്തി മന്ത്രി വീണ ജോർജ്ജ്; കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷമുള്ള ആദ്യത്തെ പൊതുയോഗം  (1 hour ago)

പൊങ്കാലയ്ക്ക് എത്തിയ ഭക്തരെ പിഴിഞ്ഞ് അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍  (1 hour ago)

ഇറാന്‍ പിളര്‍ത്താന്‍ അമേരിക്കന്‍ കാലാള്‍പ്പട ! ഖമനേയിയുടെ ഷാഹീദ് ബാഗേരി ഭും; പരമോന്നതന്റെ കുഴിമാടം തോണ്ടും  (1 hour ago)

കെ.കെ.ശൈലജ ഇത്തവണ പേരാവൂരില്‍ മല്‍സരിക്കും  (1 hour ago)

ഗള്‍ഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

സ്കൂൾ വിട്ട ശേഷം മനോജ് മക്കളുമായി കാറിൽ വീട്ടിലേക്ക്; ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു; ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി; പിന്നാലെ മൂത്ത മകൾക്കും പിതാവിനും സംഭവ  (1 hour ago)

അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം  (5 hours ago)

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (18 hours ago)

Malayali Vartha Recommends