Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പിണറായിയും സുധാകരനും കൊമ്പുകോര്‍ക്കുമ്പോള്‍ ഒരാള്‍ അവതരിക്കും: ദുഷ്ടനിഗ്രഹം ലക്ഷ്യം

20 JUNE 2021 10:34 AM IST
മലയാളി വാര്‍ത്ത

സുധാകരനും പിണറായിയും തമ്മില്‍ കൊലപാതകങ്ങളുടെ എണ്ണം പറഞ്ഞുള്ള കണക്ക് തീര്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പഴയ കണ്ണൂര്‍ കൊലപാതകങ്ങള്‍ പുനരന്വേഷിക്കാനുള്ള സാധ്യത തേടുന്നു

കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെയും മാര്‍ക്‌സിസ്റ്റുകാരെയും കുറച്ചു നാള്‍ ബുദ്ധിമുട്ടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കോണ്‍ഗ്രസിനെയും മാര്‍ക്‌സിസ്റ്റുകളെയും ഒരു പോലെ പിടിക്കാന്‍ കഴിയുന്ന ഇതിലും നല്ലൊരു കേസ് വരാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിക്കാരും കരുതുന്നത്.

 



മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളും ഒരു വധശ്രമവുമാണ് അന്വേഷിക്കാന്‍ ആലോചിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന് നേരെയുള്ള വധശ്രമം സംസ്ഥാനത്ത് പുറത്താണ് നടന്നത്. മറ്റ് മൂന്നു കൊലപാതകങ്ങളും നടന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇതില്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നറിയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധവും പെടുന്നു. നാല്‍പാടി വാസു, സേവറി നാണു കൊലപാതകം എന്നിവയാണ് മറ്റ് രണ്ട് എണ്ണം.

ജനസംഘം നേതാവായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ 1969 ഏപ്രില്‍ 28നാണ് തലശ്ശേരിയില്‍വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നായിരുന്നു ജനസംഘം നേതാക്കളുടെ ആരോപണം.



കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ നേതാവായിരുന്ന പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവും സി.പി.എം നേതാവുമായ എം.വി. രാജഗോപാല്‍ എന്നിവരായിരുന്നു ആദ്യ രണ്ട് പ്രതികള്‍. തെളിവുകളുടെയും ദൃക്‌സാക്ഷികളുടെ അഭാവത്തില്‍ കോടതി ഇവരെ വെറുതെ വിട്ടു. പിന്നീട് ഡി വൈ എഫ് ഐ ആയതു് യൂത്ത് ഫെഡറേഷനാണ്.


സി.പി.എം ഇടവേലി ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഇടവേലി യൂനിറ്റ് പ്രസിഡന്റുമായ നാല്‍പാടി വാസു 1993 മാര്‍ച്ച് നാലിനാണ് മട്ടന്നൂരിനടുത്ത പുലിയങ്ങോട്ട് വെടിയേറ്റ് മരിച്ചത്. കെ. സുധാകരന്റെ നേതൃത്വത്തില്‍ നടന്ന, മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധജാഥ പുലിയങ്ങോട്ടിലൂടെ പോയപ്പോഴാണ് വാസുവിന് വെടിയേല്‍ക്കുന്നത്. കടവരാന്തയില്‍ ഇരിക്കുന്ന വാസുവിനെ കെ. സുധാകരന്‍ വെടിവെച്ചെന്നായിരുന്നു സി.പി.എം ആരോപണം.

 



തന്റെ ഗണ്‍മാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു സുധാകരന്റെയും കോണ്‍ഗ്രസിന്റെയും അന്നത്തെ പ്രതികരണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ. സുധാകരന്‍ ഉള്‍പ്പെടെ 12 പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി സെഷന്‍സ് കോടതി വെറുതെ വിട്ടു.

സി.പി.എം പ്രവര്‍ത്തകന്‍ കെ. നാണു ബോംബേറില്‍ കൊല്ലപ്പെട്ടത് 1992 ജൂണ്‍ 13നാണ്. കണ്ണൂര്‍ യോഗശാല റോഡില്‍ സേവറി ഹോട്ടല്‍ ജീവനക്കാരനായിരുന്നു കോഴിക്കോട് പുറമേരി സ്വദേശിയായ നാണു. ഹോട്ടലിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തിനുപിന്നില്‍ കെ. സുധാകരന്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാസംഘമാണെന്നായിരുന്നു സി.പി.എം ആരോപണം. ഇക്കാര്യം സുധാകരനും കോണ്‍ഗ്രസും നിഷേധിച്ചിരുന്നു.



ഇക്കാര്യത്തില്‍ വീഴ്ചയും പിഴവുമുണ്ടായെന്ന് സുധാകരന്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെതിരെ നിരന്തരമുണ്ടായ അക്രമത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അക്രമമെന്നായിരുന്നു സുധാകരന്റെ അഭിപ്രായം. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ടു.

രാജധാനി എക്‌സ്പ്രസിലെ യാത്രക്കിടെ 1995 ഏപ്രില്‍ 12 നാണ് ആന്ധ്രാപ്രദേശിലെ ചിരാലയില്‍ ഇ.പി. ജയരാജനു വെടിയേറ്റത്. വാഷ്‌ബേസിനു സമീപം മറഞ്ഞുനിന്ന് ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവര്‍ വെടിയുതിര്‍ത്തെന്നാണ് കേസ്. ഇരുവരും അന്നുതന്നെ പിടിയിലായി. കെ. സുധാകരന്‍ ഏര്‍പ്പാടാക്കിയ വാടക ക്രിമിനലുകളാണ് വെടിവെച്ചതെന്നായിരുന്നു സി.പി.എം ആരോപണം. തുടര്‍ന്ന് സുധാകരനെയും പ്രതിചേര്‍ത്തു. എന്നാല്‍, പ്രതികളുമായോ സംഭവവുമായോ ഒരു ബന്ധവുമില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ ആന്ധ്ര കോടതി കേസ് തള്ളി.

 



ഏതായാലും സുധാകരനും പിണറായിയും ചേര്‍ന്ന് കണ്ണൂര്‍ കൊലപാതക പരമ്പര വീണ്ടും ജനശ്രദ്ധയിലെത്തിച്ച സാഹചര്യത്തില്‍ ബി ജെ പി ഒരു കൈ നോക്കും എന്ന കാര്യത്തില്‍ സംശയമേയില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്ക് മുന്നിലുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends