പത്തനാപുരത്ത് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; അന്വേഷണത്തിനിടെ നാലോളം ബൈക്കുകള്‍ കണ്ടെത്തി; എന്‍.ഐ.എ സംഘം സ്ഥലത്ത് പരിശോധന നടത്തി; പത്തനാപുരം ഭീകരര്‍ കണ്ടെത്തിയ പുതിയ താവളങ്ങളില്‍ ഒന്ന്

പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി പൊളിച്ചുമാറ്റിയ ബൈക്കുകളുടെ ഭാഗങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത് സംഭവത്തില്‍ ദുരുഹത വര്‍ധിച്ചിച്ചത്. കലഞ്ഞൂര്‍ പാടത്തിന് സമീപത്താണ് വനമേഖലയിലെ തറവൂര്‍ എന്ന സ്ഥലത്താണ് നാലോളം ബൈക്കുകള്‍ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളുള്ളത്. സ്ഥലത്ത് എത്തിയ എന്‍.ഐ.എ സംഘം ബൈക്ക് അവശിഷ്ടങ്ങളും സ്ഥലവും വിശദമായി പരിശോധിച്ചു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞാഴ്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചതെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
സ്‌ഫോടക വസ്തുക്കളും ഭീകരരുടെ സാന്നിധ്യവും കണ്ടെത്തിയതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ക്യാംപ് ചെയ്യുന്നതായും സൂചനയുണ്ട്. പാട്ടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഗൗരവത്തോടെയാണ് കേന്ദ്ര ഇന്റലിജന്‍സ് ഈ സംഭവത്തെ കാണുന്നത്.
കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. മേഖലയില്‍ ഭീകരര്‍ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും ബോംബ് നിര്‍മ്മാണ പരിശീലനവും നടത്തിയെന്നുമാണ് കണ്ടെത്തല്‍.
കനകമലയിലെയും വാഗമണ്ണിലെയും കണ്ടെത്തിയതുപൊലെ ഭീകരുടെ സാന്നിധ്യം പത്തനാപുരത്തുമുണ്ടായിരുന്നതായിയാണ് വിലയിരുത്തല്‍. ഭീകരര്‍ പുതിയ താവളങ്ങള്‍ തേടി കണ്ടു പടിക്കുകയായിരുന്നു. അങ്ങനെയാണ് പൊതുവേ ശാന്തമായ പത്താനാപുരത്തെ പാടത്തേക്ക് ക്യാമ്പ് എത്തുന്നത് എന്നാണ് വിലയിരുത്തല്‍. അന്തര്‍ദേശീയ ബന്ധം ഇവിടെ നടന്ന ക്യാമ്പിനുണ്ടെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























