ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് രാജ്യം നേരിടേണ്ടി വന്നത്. ഒട്ടനവധിപേരെയാണ് നമുക്ക് നഷ്ടപെട്ടത്. നിരവധി രാഷ്ട്രങ്ങൾ സഹായവുമായി രംഗത്ത് എത്തി. ഇപ്പോഴിതാ രാജ്യം ആശ്വാസത്തിന്റെ ദിനങ്ങളിലേക്ക് കടക്കുകയാണ്. പ്രതിസന്ധികളിലും താങ്ങി നിർത്തുന്ന ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ആശ്വാസം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്നുവരുന്ന അതിക്രമങ്ങൾക്ക് എതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്.
എന്നാലിതാ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഇത്തരം സംഭവങ്ങളില്‍ എത്രയുംവേഗം 2020ലെ എപിഡെമിക് ഡിസീസസ് ആക്‌ട് പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത് തന്നെ. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇതുകൂടാതെ സമൂഹമാധ്യമങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ പ്രചരണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഡോക്‌ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സംഭാവനകള്‍ക്ക് സമൂഹമാധ്യമങ്ങളിലും മറ്റും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതില്‍ ഐഎംഎ നന്ദി അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























