Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല... അക്കൗണ്ടിലെ പണവുമായി മുങ്ങിയ സഹോദരിയെ കണ്ടെത്തനാകാതെ പൊലീസ്; സഹോദരി വിലാസിനിയും ഭര്‍ത്താവും ചേര്‍ന്ന് രാജപ്പനോട് കാട്ടിയ ക്രൂരത; ഇടിഞ്ഞു പൊളിയാറായ വീട്ടില്‍ ഒറ്റക്ക് രാജപ്പന്‍

20 JUNE 2021 03:00 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലൂടെയാണ് എന്‍.എസ്.രാജപ്പന്‍ പ്രശ്തനാകുന്നത്. എന്നാല്‍ ഇപ്പോള്‍ രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ട് കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ ആണു പ്രശസ്തനായത്. അങ്ങനെ പാരിതോഷികമായി ലഭിച്ച പണമാണ് സഹോദരി വിലാസിനി താനറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത്. ഇതോടെ ജീവിക്കാന്‍ ഒരു വഴിയുമില്ലാതെ ഇടിഞ്ഞു വീഴാറായ വീട്ടിന്‍ ഒറ്റക്ക് താമസിക്കുകയാണ് ഇപ്പോള്‍ രാജപ്പന്‍. രാജപ്പന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും സഹോദരി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു ശേഷം രാജപ്പന് പല വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സാമ്പത്തിക സഹായം ലഭിച്ചു. അടുത്തിടെയാണു തയ്വാനില്‍നിന്നു സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്റെ ഏഴു ലക്ഷം രൂപയും പുരസ്‌കാരവും ലഭിച്ചത്. അങ്ങനെ 21 ലക്ഷം രൂപയാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.

വിലാസിനിക്കൊപ്പം പോയാണു രാജപ്പന്‍ കുമരകത്തെ ബാങ്കില്‍ അക്കൗണ്ട് എടുത്തത്. വിലാസിനിയെ അവകാശി ആയി വയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ജോയിന്റ് അക്കൗണ്ടാണ് എടുത്തത്. അന്നു മുതലാണു പണം കൈവശപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്. ലക്ഷങ്ങള്‍ ബാങ്കില്‍ കിടക്കുമ്പോഴും വിലാസിനിയുടെ കാരുണ്യത്തിലേ പണം എടുത്ത് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. താന്‍ കഷ്ടപ്പെട്ടതിനു കിട്ടിയ പ്രതിഫലം ആയിരുന്നു പണം. അത് ഉപയോഗിക്കാന്‍ മറ്റൊരാളോട് ചോദിക്കേണ്ട ഗതികേട് വന്നു. സമ്മാനമായി ലഭിച്ച രണ്ടു വള്ളങ്ങളും വിലാസിനി കൈവശം വച്ചരിക്കുകയാണ് രാജപ്പന്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി പണം പിന്‍വലിച്ചത്. സഹോദരന്‍ പാപ്പച്ചിയുടെ മകന്‍ സതീഷുമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം വിലാസിനി പിന്‍വലിച്ച വിവരം അറിയുന്നത്. അന്നു മുതലാണ് പിണക്കം തുടങ്ങിയത്. ബാങ്കിലെ പാസ് ബുക്കും ചെക്ക് ബുക്കും നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും വിലാസിനി നല്‍കിയില്ല. പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്നതാകും നല്ലതെന്നു പറഞ്ഞു കളിയാക്കിയതായും രാജപ്പന്‍ പറയുന്നു.

പണം പിന്‍വലിച്ച സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്ക് എതിരെ രാജപ്പന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബാങ്ക് രേഖകളും മറ്റും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് അന്വേഷണം. രാജപ്പനില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഫെബ്രുവരി 12നാണ് അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിട്ടുള്ളത്. ഇത് താനറിയാതെ സഹോദരി പിന്‍വലിച്ചതാണെന്നാണ് രാജപ്പന്റെ പരാതി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിക്കേണ്ടതുണ്ട്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.

വിലാസിനിയെയും കുടുംബത്തേയും അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ അച്ചിന്നകത്തെ മകന്റെ വീട്ടില്‍വെച്ച് വിലാസിനി മാധ്യമങ്ങളെ കണ്ടിരുന്നു. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പണം തട്ടിയെടുക്കാനുള്ള മറ്റു ബന്ധുക്കളുടെ നീക്കമാണു പരാതിക്കു പിന്നിലെന്നാണ് വിലാസിനിയുടെ ആരോപണം. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (14 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends