ഒന്നൊന്നായി പുറത്ത്... വീട്ടില്‍ വന്ന് പരാതി പറയുന്ന ലാഘവത്തോടെ പരുഷമായി പെറുമാറുന്ന ജോസഫൈന്റെ ശബ്ദരേഖകള്‍ ഒന്നൊന്നായി പുറത്ത്; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയെ ജോസഫൈന്‍ ചാടിച്ചു

വീട്ടില്‍ മറ്റാരും കേള്‍ക്കാതെയാണ് ഓരോ സ്ത്രീകളും വനിത കമ്മീഷനില്‍ ഫോണിലൂടെ പരാതി അറിയിക്കുന്നത്. എന്നാല്‍ ചെവി കേള്‍ക്കാതെ ഉറക്കെ പറയൂ എന്ന് പറഞ്ഞ് ഷൗട്ട് ചെയ്യുന്ന സ്ഥലത്താണ് ജോസഫൈന് തെറ്റിയത്. രാജി വച്ചതോടെ പരാതികളുടെ കൂമ്പാരമാണ് വരുന്നത്.
പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച എം.സി. ജോസഫൈന് എതിരെ സമാന പരാതിയുമായി കൊല്ലം സ്വദേശിനിയും. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയോട് ജോസഫൈന്‍ ദേഷ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ജോസഫൈനെ വിളിച്ചത്. ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതിന് പിന്നാലെ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചു. പിന്നീട് മടങ്ങിയെത്തി തനിക്കൊപ്പം താമസിച്ചുവരവേ വീണ്ടും ഉപേക്ഷിച്ചുപോയി വേറെ കല്യാണം കഴിച്ചെന്നായിരുന്നു പരാതി. ഇതുകേട്ട പാടെ 'നിങ്ങളെ അടിക്കുകയാണ് വേണ്ടത്' എന്ന് ശബ്ദമുയര്‍ത്തി ദേഷ്യപ്പെട്ടു. 'നിങ്ങള്‍ പറയുന്ന കഥ മുഴുവന്‍ കേള്‍ക്കാനാവില്ല' എന്നും പരാതി വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു.
കുറ്റപ്പെടുത്തല്‍ കേട്ട് യുവതി തേങ്ങിക്കരയുന്നതും കേള്‍ക്കാം. ഒടുവില്‍ വക്കീലിനെ കണ്ട് കോടതി വഴി പോകൂ എന്ന ഉപദേശവും നല്‍കി. വക്കീലിനെ കാണാന്‍ നിര്‍വാഹമില്ലാത്തതിനാണ് വനിത കമ്മീഷനെ വിളിച്ചത്. അവിടേയും അവിടേയും പുകില്‍ തന്നെ
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, തന്നോട് മോശമായി പെരുമാറിയത് വലിയ വേദന ഉണ്ടാക്കിയതായി പരാതിക്കാരി പ്രതികരിച്ചു.
അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയിലിരുന്ന് പരാതിക്കാരോട് പരുഷമായി പെരുമാറിയ എം.സി.ജോസഫൈന്‍ വാവിട്ട വാക്കിന് പലവട്ടം പഴികേട്ടിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാരും പാര്‍ട്ടിയും അവരെ തുണച്ചു.
പരാതിയുമായി ചെന്നിട്ടും വനിതാകമ്മിഷന്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ അദ്ധ്യക്ഷ പാര്‍ട്ടി പരിപാടിയുടെ തിരക്കിലാണെന്നും നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആരോപണമുന്നയിച്ചപ്പോള്‍ രക്ഷിക്കാന്‍ രംഗത്തെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ഷാനിമോളുടെ ആരോപണം കുശുമ്പ് കൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ സ്ത്രീധന, ഭര്‍തൃ പീഡന പരാതിക്കാരിയെ 'അനുഭവിച്ചോ' എന്നു ശപിച്ചത് സമൂഹം ഏറ്രെടുത്തപ്പോള്‍ സര്‍ക്കാരിന് തലവേദനയായി. അര്‍ദ്ധ ജുഡിഷ്യല്‍ അധികാരമുള്ള കസേരയില്‍ നിന്ന് ജോസഫൈന് തലകുനിച്ചിറങ്ങേണ്ടിയും വന്നു.
ജോസഫൈന്റെ നടപടികളും നിഷ്പക്ഷതയും പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അദാലത്തുകളില്‍ പരാതിക്കാരെ കേള്‍ക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നത് സ്ഥിരം ആരോപണമായി. മുന്നിലിരിക്കുന്ന വനിതകളോട് മേശമേല്‍ ഉച്ചത്തില്‍ അടിച്ച് കയര്‍ക്കും. അയല്‍വാസിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിഅമ്മ 50കിലോമീറ്റര്‍ അകലെയുള്ള അദാലത്തില്‍ വന്നേപറ്റൂവെന്ന് ബന്ധുവിനോട് ആഞ്ജാപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതും ജോസഫൈന് കുരുക്കായി.
ജോസഫൈന്റെ ഭാഷ ക്രൂരമാണെന്നും ദയ പെരുമാറ്റത്തിലും മനസിലും ഇല്ലെന്നും സാഹിത്യകാരന്‍ ടി.പദ്മനാഭന്‍ തുറന്നടിച്ചെങ്കിലും തന്റെ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് വിശദീകരിച്ച് അവര്‍ അന്ന് തലയൂരി. പി.കെ. ശശിക്കെതിരായ പരാതി വനിതാകമ്മിഷന്‍ അന്വേഷിക്കില്ലെന്നും പാര്‍ട്ടി അന്വേഷിക്കുമെന്നും പറയവേയാണ്, 'പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്‌റ്റേഷനുമാണ് ' എന്ന പരാമര്‍ശം നടത്തിയത്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍പ്പിന്നെ വനിതാകമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയും വിവാദമായി.
" fr
https://www.facebook.com/Malayalivartha























