Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കണ്ണൂര്‍ സിപിഎമ്മിലെ അധോലോക നായകന്‍; എന്തു ചോദിച്ചാലും തനിക്ക് പാര്‍ട്ടിയുണ്ടെന്ന് അവകാശപ്പെടുന്നസഖാവ് അര്‍ജുന്‍ ആയങ്കി; കണ്ണൂരില്‍ ഇടതു സര്‍ക്കാര്‍ വിമാനത്താവളം സ്ഥാപിച്ചതു പോലും അര്‍ജുന്‍ ആയങ്കികള്‍ക്കുവേണ്ടി; പൊട്ടി ചിരിക്കച്ച് കസ്റ്റംസും ബിജെപിയും

26 JUNE 2021 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കണ്ണൂര്‍ സി പി എമ്മിലെ അധോലോക നായകന്‍ എന്നറിയപ്പെടുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കിയിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ ചെങ്കൊടി ചരിത്രം മലയാളത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ്.
എന്തു ചോദിച്ചാലും തനിക്ക് പാര്‍ട്ടിയുണ്ടെന്ന് അവകാശപ്പെടുന്ന അര്‍ജൂന്‍ ആയങ്കി  കഴിഞ്ഞ  നാല് വര്‍ഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറിയാണെന്ന് പോലീസും കസ്റ്റംസും കണ്ടെത്തി കഴിഞ്ഞു. കണ്ണൂരില്‍ ഇടതു സര്‍ക്കാര്‍ വിമാനത്താവളം സ്ഥാപിച്ചതു പോലും അര്‍ജുന്‍ ആയങ്കിയെ പോലുള്ളവര്‍ക്ക് അടിത്തറയുണ്ടാക്കി നല്‍കാനാണെന്ന് പറഞ്ഞ് കസ്റ്റംസും ബിജെപിയും പൊട്ടിപൊട്ടി ചിരിക്കുന്നു.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്  സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ  കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി പ്രവര്‍ത്തിക്കുന്നത്. അഴീക്കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിര്‍ത്തിയെങ്കിലും പാര്‍ട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.  പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിക്കാര്‍ തനിക്കൊപ്പം ഉണ്ടെന്നും അര്‍ജുന്‍ എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന ഒരു എഫ് ബി കുറിപ്പ് അര്‍ജുന്‍ ഇട്ടിട്ടുണ്ട്.

25 വയസ് മാത്രമാണ് കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്റെ പ്രായം. പ്ലസ്ടുവരെ പഠിച്ചു.  25 വയസിനിടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിനൊപ്പം അര്‍ജുന്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ഉണ്ടായിരുന്ന അര്‍ജ്ജുന്‍, സംഘടനയ്ക്ക് പുറത്താകുന്നത്  കഴിഞ്ഞ വര്‍ഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബര്‍ പ്രചാരണങ്ങളില്‍ ഇയാള്‍ സജീവമാണ്.

സിപിഎം പുറത്താക്കിയെന്ന് പറയുമ്പോള്‍ അത് വെറും സാങ്കേതികം മാത്രമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പോലും പറയുന്നത്.  കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍  റമീസ് എന്നു പേരായ  ഗള്‍ഫിലെ കൂട്ടാളിയുമായി അര്‍ജ്ജുന്‍  ഒരു മാസം മുമ്പ്  പദ്ധതിയിട്ടു. പക്ഷെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ ചുമതലപ്പെടുത്തിയ ആള്‍, നാട്ടിലേക്ക് വരാതെ ആ സ്വര്‍ണ്ണവുമായി മുങ്ങി. അയാളുടെ വാട്‌സാപ്പിലേക്ക് അര്‍ജ്ജുന്‍ അയച്ച ഭീഷണി സന്ദേശം കേള്‍ക്കാം.

ചെറിയ സാധനമേ ഉള്ളൂ അതുകൊണ്ട് ഒറ്റയ്ക്ക് കൊണ്ടുപോയി എന്ന് അല്ലേ...



എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നി ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.
രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ ഞാന്‍ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്നെനിക്കറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള് മാത്രമല്ല ഇതില്‍. പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി ഒരു പണി തരുന്നുണ്ട്. സംരക്ഷിക്കാന്‍ ആരും കാണില്ല. ഇതില്‍ മാഹിയിലും പാനൂരുമുള്ള പാര്‍ട്ടിക്കാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും സമാനമായ സംഭവം നടന്നു.  കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ക്യാരിയറെ സ്വാധീനിച്ച് ആ സ്വര്‍ണം അര്‍ജ്ജുന്‍ തട്ടി. പക്ഷെ സ്വര്‍ണ്ണക്കടത്ത് സംഘം ക്യാരിയറെ തേടി അയാളുടെ വീട്ടിലെത്തി. ഭയന്ന് വിറച്ച് അയാള്‍ അര്‍ജ്ജുനെ ഫോണ്‍ ചെയ്തു. സ്വര്‍ണ്ണം തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തരാന്‍ പറ്റില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. അപ്പോള്‍ ഇക്കാര്യം വീട്ടില്‍ അറിയുമെന്നായി കാരിയര്‍.എങ്കില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദ്ദേശം കിട്ടി.

അര്‍ജൂന്‍ ആയങ്കി കണ്ണൂരില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ നേതാവാണ്. പാര്‍ട്ടി ഇത്തരത്തില്‍ നിരവധിയാളുകളെ വളര്‍ത്താറുണ്ട്. അവരെ ഉപയോഗിച്ചാണ് പാര്‍ട്ടി ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച്  ആരെങ്കിലും പാര്‍ട്ടിയെ ചോദ്യം ചെയ്താല്‍ സാങ്കേതികമായി മാറും.

28 ന് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറേറ്റില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന നോട്ടീസ് അന്വേഷണ സംഘം അര്‍ജുന്  നല്‍കി. 2.33 കിലോഗ്രാം സ്വര്‍ണ്ണവുമായി ജൂണ്‍ 21 ന് കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീക്കാണ് അര്‍ജുനെതിരെ മൊഴി നല്‍കിയത്. ഇത് അര്‍ജുന് നല്‍കാനാണെന്നാണ് മൊഴി.ഡി വൈ എഫ് ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് അംഗവും കോയ്യോട് സഹകരണ ബാങ്ക് അപ്രൈസറുമായ സി. സജീഷിന്റെ പേരിലുള്ള കാറാണ് അര്‍ജുന്‍ ഉപയോഗിക്കുന്നത് . ആര്‍.സിയിലെ ഫോണ്‍ നമ്പര്‍ അര്‍ജുന്റെതാണ്.

അര്‍ജുന്റെ എഫ് ബി പേജ് മുഴുവന്‍ നിറഞ്ഞിരിക്കുന്നത് ചുവപ്പവും പിണറായിയുമാണ്. ചുവപ്പ് ഇഷ്ടം എന്നതാണ് ഹാഷ് ടാഗ്! ഏതായാലും ജോസഫൈന് പിന്നാലെ മറ്റൊരു പാരയ്ക്കാണ് സി പി എം തലവച്ചുകൊടുത്തിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends