സ്ത്രീകൾ നേരിടുന്ന നാപ്കിൻ പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് പന്ത്രണ്ടാം ക്ലാസ്സുകാരി: ഉടനടി ആ പരിഹാരം: തിരുവനന്തപുരം നഗരത്തിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ പറന്നെത്തി

മനസ്സു നിറഞ്ഞ് ഒന്ന് പറഞ്ഞാൽ അറിഞ്ഞു പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് ഒരിക്കൽ കൂടി അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്.
ഐശ്വര്യ എന്ന പെൺകുട്ടിയുടെ പരാതിയിൽ വമ്പൻ ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. സ്ത്രീകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിലാണ് അദ്ദേഹം ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുകയാണ്. സാനിറ്ററി പാഡുകളുടെ സംസ്‌കരണം സ്ത്രീകളെ സംബന്ധിച്ച് വമ്പൻ വെല്ലുവിളി ഉയർത്തുന്ന ഒരു പ്രശ്നമാണ്.
തിരുവനന്തപുരം നഗരത്തിലെ സ്ത്രീകൾക്ക് ഇനി ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ഇതിനൊരു ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ ഐശ്വര്യ.
ആറ്റുകാലിൽ താമസിക്കുന്ന സുരേഷ് കുമാർ-കവിത ദമ്പതികളുടെ മൂത്തമകൾ ഐശ്വര്യയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഐശ്വര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്താണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് നീങ്ങിയത് . ഇതിന്റെ ഫലമായി ഇപ്പോൾ നഗരത്തിലെ എല്ലാ സ്‌കൂൾ, കോളേജ്, ആശുപത്രി, സർക്കാർ ഓഫീസ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നാപ്കിൻ വെന്റിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന നടപടി തകൃതിയിൽ അരങ്ങേറുകയാണ്.
ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഐശ്വര്യ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഐശ്വര്യയ്ക്ക് ലഭിച്ച പ്രൊജക്ടാണ് വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകുന്ന തരത്തിലേക്ക് കാര്യങ്ങളെ നീക്കിയത്. പ്രകൃതിക്ക് ദോഷകരമായ മലനീകരണത്തിന് കാരണവും പരിഹാരവും എന്നതായിരുന്നു ഐശ്വര്യയ്ക്ക് അദ്ധ്യാപിക പ്രോജക്റ്റിനായി നൽകിയ വിഷയം. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകളുടെ നശീകരണം എങ്ങിനെ ശാസ്ത്രീയമായി സാദ്ധ്യമാക്കാം എന്നതായിരുന്നു ഐശ്വര്യയുടെ പ്രൊജക്ട് . ഇത് ചിന്മയ സ്‌കൂളിൽ നാപ്കിൻ വെന്റിംഗ് മെഷീനും ഡിസ്ട്രോയറും സ്ഥാപിക്കുന്നതിലേക്കാണ് സ്‌കൂൾ അധികൃതരെ നയിച്ചത്.
എന്നാൽ പാഡുകളുടെ സംസ്‌കരണം ഭാരതത്തിലെ മുഴുവൻ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണെന്ന് മനസ്സിലാക്കിയ ഐശ്വര്യ ഈ പ്രശ്നത്തിന് ഒരു അറുതി വരുത്തണം എന്ന് ഉറപ്പിച്ചു. തുടർന്ന് ലെറ്റർ ടു പ്രൈം മിനിസ്റ്റർ എന്ന സൈറ്റിൽ കയറി മെയിൽ അയക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു. വിവരങ്ങൾ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നും ആയിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കത്തിന് പ്രധാനമന്ത്രിയിൽ നിന്നും പ്രതികരണം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഐശ്വര്യ ആകാംക്ഷയോടെ പറയുന്നു.
ഇതിന് പിന്നാലെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയ്ക്ക് തിരുവനന്തപുരം നഗര
സഭ ഹെൽത്ത് ഓഫീസറുടെ കത്ത് കിട്ടുകയുണ്ടായി . നഗരസഭ അതിർത്തിയിലുളള ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നൂറ്റി ഇരുപത് നാപ്കിൻ വെന്റിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞെന്നും മണക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന് സമീപം നാപ്കിൻ ഡിസ്ട്രോയർ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ 2021-2022 വർഷത്തെ പ്രോജക്റ്റിൽ ഉൾപ്പെടുത്തി മറ്റ് ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്ന വിവരവും അറിയിച്ച് കഴിഞ്ഞു
https://www.facebook.com/Malayalivartha






















