മൂന്ന് വർഷത്തോളം ആറുവയസുകാരിയെ പീഡിപ്പിച്ച ക്രൂരൻ; പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് പിതാവ്: കേസിനെ രാഷ്ട്രീയ വൽക്കരിയ്ക്കരുതെന്ന്!! ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു പരിഗണന ലഭിച്ചിട്ടില്ലെന്ന് പിതാവ്

വണ്ടിപ്പെരിയാര്‍ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന വാദവുമായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. പ്രതിയായ അര്‍ജുന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു പരിഗണന ഇതുവരെയും ലഭിച്ചിട്ടില്ലെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ ഇയാളെ പിടികൂടാന്‍ സാധിച്ചത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും, പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അര്‍ജുന് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മൂവാറ്റുപുഴയിലെ പോക്‌സോ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡി വൈ എഫ് ഐ പ്രതികരിച്ചത്.
മൂന്ന് വര്‍ഷത്തോളമാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു ആറ് വയസുകാരി കൊല്ലപ്പെട്ടത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചുവെന്ന് കരുതി ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























