Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

മുറവിളിയുമായി കുഞ്ഞാലിക്കുട്ടി... വര്‍ഷങ്ങളായി ഒരു വിഭാഗത്തിന് മാത്രം 80 ശതമാനം ആനുകൂല്യവും ബാക്കിയുള്ളവയ്ക്ക് 20 ശതമാനവും എന്ന നിലപാടി കോടതി തിരുത്തിച്ചു; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇനി ജനസംഖ്യ നോക്കി; ആനുകൂല്യം കവരുന്നെന്ന മുറവിളിയുമായി മുസ്ലീം ലീഗ്

16 JULY 2021 08:34 AM IST
മലയാളി വാര്‍ത്ത

ഒരു വിഭാഗത്തിന് മാത്രം എങ്ങനെ 80 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന കോടിയുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ തിരുത്തി.

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ തല്‍ക്കാലം ഇതാണ് മാര്‍ഗ്ഗമെന്ന തിരിച്ചറിവിലാണ്, അനുപാതം ജനസംഖ്യാനുപാതികമായി പുന: ക്രമീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

 



ക്രിസ്ത്യന്‍ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ സര്‍ക്കാരിന് ഇതേ മാര്‍ഗ്ഗമുള്ളൂ. കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ആ സമുദായത്തിന് മാത്രമായി മറ്റൊരു സംവിധാനമുണ്ടാക്കുകയും, മുസ്ലിം സമുദായത്തിന്റേത് പുനസ്ഥാപിക്കുകയും ചെയ്യാമെന്ന മാര്‍ഗ്ഗവും മുന്നിലുണ്ട്.

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ന്യൂനപക്ഷ കമ്മിഷന്‍ തയ്യാറാക്കിയ കണക്കനുസരിച്ചാണ് പുനഃക്രമീകരിക്കുന്നത്. ഇതുമൂലം ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.മുസ്ലിം 26.56%, ക്രിസ്ത്യന്‍ 18.38%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിഖ് 0.01% എന്നിങ്ങനെ കണക്കാക്കിയാകും സ്‌കോളര്‍ഷിപ്പ്.

 



ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബഡ്ജറ്റ് വിഹിതം കിഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. നിലവില്‍ 80-20 അനുപാതത്തിലായിരുന്നു സ്‌കോളര്‍ഷിപ്പ്.

അതേസമയം, സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ കവരുന്നതാണെന്നാരോപിച്ച് മുസ്ലിംലീഗ് അടക്കമുള്ളവര്‍ രംഗത്തുവന്നു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട സ്‌കോളര്‍ഷിപ്പ് രീതി പഠിക്കാനാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം 80 20 ആയി നിശ്ചയിച്ചിരുന്നത്. മുസ്ലിം 80 ശതമാനം, ലത്തീന്‍ കത്തോലിക്ക, മറ്റ് പരിവര്‍ത്തിത െ്രെകസ്തവ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമാണ് നീക്കിവച്ചിരുന്നത്.

 



ഒരു സമുദായത്തിന് മാത്രം മുന്‍ഗണന നല്‍കുന്നുവെന്ന പരാതി വന്നതോടെയാണ് നിലവിലെ സംവരണാനുപാതം കഴിഞ്ഞ മേയ് 28ന് ഹൈക്കോടതി റദ്ദാക്കിയത്. ഇതു സംബന്ധിച്ചുണ്ടായിരുന്ന മൂന്ന് ഉത്തരവുകളും റദ്ദാക്കി.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് മുസ്ലിം വിഭാഗത്തിന് മാത്രമായി 80 ശതമാനം നീക്കിവച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ കമ്മിഷനുകള്‍ ഒരു സമുദായത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

 


ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ കോടതിവിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, സച്ചാര്‍ കമ്മിഷനിലൂടെ ലഭിച്ച ആനുകൂല്യം പിന്നാക്കാവസ്ഥ പരിഗണിച്ച് മുസ്ലിം സമുദായത്തിന് ലഭിക്കണമെന്ന് മുസ്ലിം സംഘടനകള്‍ നിലപാടെടുത്തു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.

 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (20 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends