മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഷങ്ങൾക്ക് മുൻപ് ഈജിപ്തിലെ കെസ്വാനയിൽ മമ്മികളെ കണ്ടെത്തിയിരുന്നു. പലപ്പോഴും പുരാവസ്തു ഗവേഷകർക്ക് മമ്മികളെ ലഭിക്കുമെങ്കിലും ഇത് ഏവരെയും അദ്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. കണ്ടെത്തിയ മമ്മികളിൽ നാക്കുകളുടെ സ്ഥാനത്ത് സ്വർണനാക്ക്. മധ്യ നൈൽ ഡെൽറ്റയിൽ ഉൾപ്പെട്ട കെസ്വാന മേഖലയെ 1989ലാണ് കണ്ടെത്തിയത്. ഈജിപ്തിന്റെ ചരിത്രത്തിലെ ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ (300 ബിസി മുതൽ 640 എഡി വരെയുള്ള കാലം) ജനവാസമേഖലയായിരുന്നു ഈ സ്ഥലം. സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളെയും കണ്ടെത്തി. സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്തിന്റെ തലസ്ഥാനം കെയ്റോയ്ക്ക് 220 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന എൽ ബഹ്‌നാസ എന്ന പുരാവസ്തു നാവ്ലുണ്ടായിരുന്ന പുരുഷന്റെയും സ്ത്രീയുടെയും നാവ് സ്വർണം കൊണ്ടു പൊതിഞ്ഞതായിരുന്നു. സ്പാനിഷ് പുരാവസ്തു മിഷനാണ് ഗവേഷണവും പര്യവേക്ഷണവും നടത്തിയത്. ഈജിപ്തിന്റെ പുരാവസ്തു മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. 525 ബിസി വരെ ഈജിപ്ത് ഭരിച്ച സൈറ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണു മമ്മികളെന്നും പുരാവസ്തുവിദഗ്ധർ പറയുന്നു.
പൂർണമായും അടച്ചു ബന്ധവസ്സാക്കപ്പെട്ട നിലയിലാണ് പുരുഷ മമ്മിയുടെ കല്ലറ കാണപ്പെട്ടത്. ഇതു തികച്ചും അപൂർവമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കല്ലറയ്ക്കുള്ളിൽ 4 ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ മമ്മിയുടെ കല്ലറ നേരത്തെ തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല കണ്ടീഷനിലല്ലായിരുന്നെന്നും പര്യവേക്ഷകർ പറഞ്ഞിരുന്നു.
കൂട്ടത്തിൽ ഒരു ചെറിയ നാക്കുകൂടിയുണ്ടായിരുന്നു. ഇതു മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണു ഗവേഷകർ പറയുന്നത്. ഓക്സിറിഞ്ചസ് എന്നും അറിയപ്പെടുന്ന എൽ ബഹ്‌നാസ മേഖലയിൽ ഇപ്പോഴും ഖനന പ്രവർത്തനങ്ങൾ തകൃതിയാണ്. ടോളമി രാജവംശത്തിന്റെ കാലത്തുള്ള പ്രശസ്തമായ കുറേ പാപ്പിറസ് ചുരുളുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇവിടെനിന്നു കണ്ടെത്തിയത് ലോകശ്രദ്ധ നേടിയിരുന്നു.
എന്തുകൊണ്ട് സ്വർണനാക്ക്?
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന സമൂഹമാണു പൗരാണിക ഈജിപ്ഷ്യൻ ജനത. മരണത്തിനു ശേഷം ആത്മാവ് അധോലോകത്തിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. അവിടെയെത്തിയാൽ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണ് സ്വർണനാക്കുകൾ വച്ചിരുന്നതെന്ന് വിദഗ്ധർ സംശയിക്കുന്നു. 2021 ഫെബ്രുവരിയിൽ ഈജിപ്തിലെ പ്രശസ്ത നഗരമായ അലക്സാൻഡ്രിയയ്ക്ക് സമീപം തപോസിരിസ് മാഗ്ന എന്ന ക്ഷേത്രത്തിലും സ്വർണനാക്കുള്ള മമ്മിയെ ലഭിച്ചിരുന്നു. എന്നാൽ ഈജിപ്തിൽ കണ്ടെടുത്ത ഭൂരിഭാഗം മമ്മികൾക്കും സ്വർണനാക്കുകളില്ല.
https://www.facebook.com/Malayalivartha


























