ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്... ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് പോരിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടം അനായാസം മറികടന്ന ഇന്ത്യക്ക് വലിയ പരീക്ഷണമാണിത്. ദക്ഷിണാഫ്രിക്ക അവസാന കളിയിൽ ന്യൂസിലൻഡിനെ തകർത്താണ് വരുന്നത്. അഹമ്മദാബാദിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ലോകകപ്പിന് തൊട്ടുമുമ്പുള്ള ട്വന്റി20 പരമ്പരയിൽ 3–1ന്റെ ജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ലോകകപ്പിലെത്തുമ്പോൾ ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷന്റെ സാന്നിധ്യമാണ് ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത്. ലോകകപ്പിന് മുന്പുള്ള അവസാന പരമ്പരയിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനവുമായാണ് ഇഷാൻ കടന്നുവന്നത്. അഭിഷേക് ശർമയും തിലക് വർമയും താളം കണ്ടെത്താത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പറുടെ പ്രകടനം നിർണായകമായേക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക, നമീബിയ, പാകിസ്ഥാൻ, നെതർലൻഡ്‌സ് ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ മുന്നേറിയത്. ഇന്ന് ജയിച്ചാൽ ലോകകപ്പിൽ തുടർച്ചയായി 12 ജയങ്ങളാകും. ഓപ്പണറും ട്വന്റി20 ബാറ്റർമാരിലെ ഒന്നാം റാങ്കുകാരനുമായ അഭിഷേകിന്റെ മോശം പ്രകടനമാണ് സൂപ്പർ എട്ടിലെത്തുമ്പോഴുള്ള ആശങ്ക. ഇടംകൈയന് മൂന്ന് കളിയിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അഭിഷേകിന് വീണ്ടും അവസരം നൽകും. ബാറ്റിങ് നിരയിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് വ്യക്തമാക്കി ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് .
പേസർ അർഷ്‌ദീപ് സിങ്ങും ഓൾ റൗണ്ടർ അക്‌സർ പട്ടേലും തിരിച്ചെത്തി. വാഷിങ്‌ടൺ സുന്ദറും കുൽദീപ് യാദവും പുറത്തിരിക്കും. ലോകകപ്പിലെ ഏറ്റവും കടുത്ത ഗ്രൂപ്പിൽ നിന്ന് ഒന്നാംസ്ഥാനക്കാരായാണ് ദക്ഷിണാഫ്ര-ിക്ക സൂപ്പർ എട്ടിലെത്തിയത്.
"https://www.facebook.com/Malayalivartha

























