Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സുധാകരനുണ്ടായ ഊരുവിലക്ക് തനിക്ക് സംഭവിക്കാതിരിക്കാന്‍ ഐസക്ക്... സുധാകരനും തോമസ് ഐസക്കും ക്ലീന്‍! നമ്മുടെ പാര്‍ട്ടി ഇങ്ങനെയാ സഖാവേ

16 JULY 2021 10:00 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും സിപിഎം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. സുധാകരണ പാര്‍ട്ടിയോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സി പി എം തീരുമാനമെടുത്തതിന് പിന്നാലെയാണ് ഐസക്കും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. സുധാകരനുണ്ടായ ഊരുവിലക്ക് തനിക്ക് സംഭവിക്കാതിരിക്കാന്‍ ഐസക്ക് തുടക്കം മുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നീക്കം തുടങ്ങുന്നതിന് മുമ്പ് തന്നെ സുധാകരന്‍ മാറി നിന്നിരുന്നു. സുധാകരനെതിരെ വിചാരണ നടന്ന സിപിഎം ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായിരുന്നു. അതിനും ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നു.

 


കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നുള്ള നിരാശയിലാണ് തോമസ് ഐസക്കും സുധാകരനും പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവായി തുടങ്ങിയത്. ഐസക്ക് പക്ഷേ പാര്‍ട്ടിയെ തിരുത്താനോ നന്നാക്കാനോ പോയില്ല. എന്നാല്‍ സുധാകരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാര്‍ട്ടിക്കാരെ നന്നാക്കാന്‍ ഇറങ്ങിതിരിച്ചു. അതിന്റെ ഫലമാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് കൂടി സുധാകരനെ വെട്ടിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ സിപി എം നീങ്ങുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇവിടെ പുതിയ ചേരി രൂപം കൊണ്ടത്. സ്ത്രീധനത്തിനെതിരെ നടത്തിയ ക്യാമ്പയിന്‍, പെട്രോളിയം വിലവര്‍ദ്ധനവിനെതിരായ സമരം തുടങ്ങി പുന്നപ്രവടക്ക് ലോക്കല്‍ കമ്മറ്റിയടക്കം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന കമ്മിറ്റിയംഗമായ സുധാകരനായിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കമ്മിറ്റി അസ്വസ്ഥമായിരുന്നു. അവര്‍ സംസ്ഥാന കമ്മിറ്റിയുടെ ആശീര്‍വാദത്തോടെ സുധാകരനെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചു..

 



മേല്‍ഘടകത്തിന്റെ അനുമതി ഇല്ലാതെ പ്രാദേശിക ഘടകങ്ങളുടെ പരിപാടിയില്‍ നേതാക്കളെ നിശ്ചയിക്കരുതെന്ന് ആലപ്പുഴ ഏരിയ കമ്മറ്റി നിര്‍ദേശം നല്‍കി. ഇതോടെ ഏരിയ കമ്മിറ്റിയറിയാതെ സംസ്ഥാന കമ്മറ്റിയംഗമായ സുധാകരന് അദ്ദേഹത്തിന്റെ നാട്ടില്‍ പോലും പരിപാടികളില്‍ പങ്കെടുക്കാനാക്കാന്‍ കഴിയാതെയായി.

 

സുധാകരനെ ലക്ഷ്യമാക്കിയാണ് ഈ നിര്‍ദേശം നല്‍കിയതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി കീഴ്വഴക്കം പാലിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയതെന്നാണ് ഏരിയ നേതൃത്വത്തിന്റെ നിലപാട്. ബ്രാഞ്ച് കമ്മിറ്റികളുടെ പരിപാടികള്‍ ലോക്കല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റികളുടേത് ഏരിയ കമ്മിറ്റിയും അറിയണം. അതാണു പാര്‍ട്ടി രീതി. എന്നാല്‍, ചില സ്ഥലങ്ങളില്‍ മേല്‍ഘടകം അറിയാതെ നേതാക്കളെത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിഞ്ഞതുകൊണ്ടാണ് നടപടിയെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും അവര്‍ പറയുന്നു.

 



സുധാകരനെ ലക്ഷ്യമാക്കിയാണ് നടപടിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജി. സുധാകരന്റെ തട്ടകമായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണ്. സുധാകരന്‍ മുന്‍പ് ചിലരെ വെട്ടിനിരത്തി നേതൃത്വത്തിലെത്തിച്ചവരാണ് ഇപ്പോള്‍ സുധാകരനെതിരെ തിരിയുന്നത് എന്നതാണ് കൗതുകകരം. ഇത് പക്ഷേ സുധാകരന്‍ സമ്മതിക്കില്ല.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണ കമ്മിഷന്‍ മുമ്പാകെ വോട്ടിന്റെ കണക്കുകളും മറ്റും വച്ചു പ്രതിരോധം തീര്‍ക്കാനാണ് സുധാകരന്റെ ശ്രമം. അമ്പലപ്പുഴയ്ക്കൊപ്പം മറ്റു പല മണ്ഡലങ്ങളിലെയും വോട്ട് താരതമ്യം ചെയ്താല്‍ സുധാകരനെതിരായ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ആലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 



തോമസ് ഐസക്ക് ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നതേയില്ല. അദ്ദേഹം എഴുത്തും വായനയുമായി കഴിഞ്ഞുകൂടുകയാണ്. പാര്‍ട്ടി പരിപാടികളിലൊന്നും അദ്ദേഹത്തെ ആരും വിളിക്കുന്നുമില്ല അദ്ദേഹം പങ്കെടുക്കുന്നുമില്ല. സുധാകരനെ പോലും അദ്ദേഹം കാണുന്നില്ല.

തിരുവനന്തപുരത്ത് പാര്‍ട്ടി യോഗങ്ങളിലും സംബന്ധിക്കുന്നില്ല. അതേ സമയം ചില സി പി എം നേതാക്കളെ അദ്ദേഹം കാണുന്നുണ്ട്.അതെല്ലാം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നുമുണ്ട്. പക്ഷേ പാര്‍ട്ടി യോഗങ്ങളിലും പ്രസംഗങ്ങളിലും സജീവമേയല്ല.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends