സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാർഥികളുടെ ഇടയിൽ ബോധവത്കരണം വേണം :വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന നിർദേശവുമായി ഗവർണർ

പഠനകാലം മുതൽക്കേ അത് തുടങ്ങിയിരിക്കണം! നിർണായക പ്രഖ്യാപനവുമായി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ....ഏറ്റെടുത്ത് കേരളം. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാർഥികളുടെ ഇടയിൽ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സർവകലാശാലായിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസിലർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവർണർ വ്യക്തമാക്കി.
മാധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകൾ കൂപ്പി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു .
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ് എന്നും ഗവർണർ തുറന്നടിച്ചു. നമ്മുടെ സമൂഹത്തിനായി നമ്മൾ ചെയ്യേണ്ട കർത്തവ്യമാണ്.
വിവാഹ സമയത്ത് നിർബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നൽകിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ഗവർണർ ഇതിനെതിരേ ഉപവാസം നടത്തി.
ഉപവാസത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സർക്കാരിനെതിരേയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കും എതിരായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു അത്.അതേ സമയം
കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ ഗവർണർ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha