വീടിന്റെ സിറ്റൗട്ടില്‍ ഇരുന്നു പഠിക്കുന്ന സമയത്ത് അയല്‍വാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു!! പതിനാലുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; അയൽവാസിയായ നാല്പത്തിമൂന്ന് കാരനെകൊണ്ടുളള ശല്യം സഹിക്കാതെ വന്നതോടെ പെൺകുട്ടി ചെയ്തത് ഇങ്ങനെ, ഒടുവിൽ പ്രതിയെ തൂക്കിയെടുത്ത് പോലീസ്
അയൽവാസിയായ നാല്പത്തിമൂന്ന്കാരൻ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പ്രതി പിടിയിലായി. വീടിന്റെ സിറ്റൗട്ടില്‍ ഇരുന്നു പഠിക്കുന്ന സമയത്ത് അയല്‍വാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് പരാതിയിൽ പറയുന്നത്. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതായി വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് ലൈനില്‍ പരാതി അറിയിച്ചതോടെയാണ് യുവാവ് അറസ്റ്റിലാകുന്നത്.
ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേല്‍പറമ്പ് പൊലീസ്, വസ്ത്രം പൊക്കി കാണിച്ചതിനും സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് മേല്‍പറമ്ബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജയന്‍ വി കെ, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരന്‍ പി, സരള ടി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കുമെന്ന് മേല്‍പറമ്ബ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha