Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സഖാവ് ഷാഫിയെയും സഖാവ് കൊടിയെയും രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പില്‍ സെല്‍!

17 JULY 2021 09:57 AM IST
മലയാളി വാര്‍ത്ത

ഷാഫിയെയും കൊടി സുനിയെയും സി പി എം രക്ഷിക്കും.അവരുടെ ശരീരത്തില്‍ ഒരു തരി മണ്ണ പോലും വീഴരുതെന്ന നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം നല്‍കി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പില്‍ വിശ്വസ്തരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

രാമനാട്ടുകരയില്‍ ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് സി പി എമ്മിന് അറിയാം. ഇത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പരിശോധിക്കുന്നില്ല.

 

ആരോപണങ്ങള്‍ പരിശോധിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ തുടരെ തുടരെ പുറത്തുവിട്ടു. ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തു.എന്നിട്ടും ഷാഫി പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല.

 

കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടില്ല എന്നാണ് സര്‍ക്കാര്‍ വാദം.പ്രതി ചേര്‍ക്കുമ്പോള്‍ നോക്കാമെന്നാണ് പൊലീസ് പറയുന്നത്. പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്ന് ജയില്‍ വകുപ്പ് പറയുന്നു. കാരണം അവര്‍ക്ക് അതിനുള്ള സംവിധാനം ഇല്ല.

 



ടിപി വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയും കിര്‍മാണി മനോജുമടക്കം ആറ് പ്രതികള്‍ ഇപ്പോള്‍ പരോളിലുള്ളത്. പരോളിലിറങ്ങി ഇവര്‍ ചെയ്യുന്നത് സ്വര്‍ണക്കടത്ത് ക്വട്ടേഷനെന്ന് ആരോപണമുയരുമ്പോള്‍ ആരോപണം എന്ന് പറഞ്ഞ് തള്ളുകയാണ് സര്‍ക്കാര്‍.

ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന തടവുകാര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും എന്നാണ് നിയമം. ബോണ്ട് വ്യവസ്ഥ ലംഘിച്ചാല്‍ ഉടന്‍ പരോള്‍ റദ്ദ് ചെയ്ത് തിരികെ ജയിലില്‍ അടയ്ക്കണമെന്നാണ് പ്രിസണ്‍സ് ആന്റ് കറക്ഷന്‍ മാനേജ്‌മെന്റ് ആക്ട് 2010-ല്‍ പറയുന്നത്. എന്നാല്‍ ആക്റ്റും ചട്ടവുമൊന്നും സുനിക്കും ഷാഫിക്കും ബാധകമല്ലെന്നാണ് പോലീസിന്റെ നിലപാട്.

 



മുഹമ്മദ് ഷാഫി പരോളില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തുകയാണെന്ന് കസ്റ്റംസിന്റെ പിടിയിലുള്ള ക്യാരിയര്‍ മുഹമ്മദ് ഷഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നിട്ടും പോലീസ് ഇതൊന്നും അറിഞ്ഞ മട്ടില്ല.

പരോളിലിറങ്ങി മറ്റൊരു കുറ്റകൃത്യത്തിന് കൂട്ടു നില്‍ക്കുകയോ ഗൂഢാലോചന നടത്തുകയോ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരോള്‍ റദ്ദാക്കി, പരോള്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് പുതിയ കേസെടുക്കേണ്ടതാണ്. ഇതൊന്നും നടക്കാത്തത് ഉന്നതരുടെ സഹായം ഉള്ളത് കൊണ്ടാണ്.



''എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ സംഘം എത്തും. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ കൂടെയുണ്ടാകും. സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ അന്വേഷിച്ചു വന്നാല്‍ ഷാഫിക്കയെക്കൊണ്ടോ സുനിയേട്ടനെക്കൊണ്ടോ വിളിപ്പിക്കും'' ഇതാണ് ഒരു ക്വട്ടേഷന്‍കാരന്റെ ഫോണ്‍ സന്ദേശം.

പരോളിലിറങ്ങിയിട്ടും നിയമനടപടി നേരിട്ട ഷാഫിയുടെ കാര്യത്തില്‍ തത്കാലം ഒരു അന്വേഷണവും വേണ്ട എന്ന തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കേണ്ടതാണ്. എന്നാല്‍ അവര്‍ അതിന് തയ്യാറല്ല.



ഷാഫിയെയും സുനിയെയും തൊടേണ്ടതില്ലെന്ന നിര്‍ദ്ദേശം പോലീസ് ഉന്നതര്‍ക്ക് സര്‍ക്കാര്‍ ഉന്നതര്‍ നല്‍കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായിട്ടുള്ള പുതിയ സെറ്റില്‍മെന്റ് പ്രകാരം ഷാഫിക്കും സുനിക്കും തട്ടു കേട് സംഭവിക്കാതെ കേന്ദ്രം നോക്കിക്കോളും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (5 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (6 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (7 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (9 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (9 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends