ഷബ്നയുടെ തിരോധാനം, മൂന്നു വർഷം പിന്നിടുമ്പോൾ കേസ് സി.ബി.ഐ.ഏറ്റെടുക്കണമെന്നാവശ്യം

കൊല്ലം അഞ്ചാലുംമൂട് ഷബ്നയുടെ തിരോധാനം ഇന്ന് മൂന്നു വർഷം പിന്നിടുന്നു.അഞ്ചാലുംമൂട് ആണിക്കുളത്തു ചിറയില്‍ ഇബ്രാഹിംകുട്ടി- റജില ദമ്പതിമാരുടെ മകള്‍ 18 വയസ്സുള്ള ഷബ്നയെയാണ് കാണാതായത്.കഴിഞ്ഞ ജൂലായ് 17-ന് രാവിലെ 9.30-ന് വീട്ടില്‍നിന്ന് കടവൂരില്‍ പി.എസ്.സി. കോച്ചിങ്ങിനായി പോയതാണ്.
പകല്‍ 11 മണിയോടെ വിദ്യാര്‍ഥിനിയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളും കൊല്ലം ബീച്ചില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ഷബ്നയുടെ തിരോധാനത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ നിരവധിതവണ പോലീസ് ചോദ്യംചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഷബ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജേഷ് തൃക്കാട്ടില്‍ പറഞ്ഞു.കേരള പോലീസും രണ്ടു ലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേസ് സി.ബി.ഐ.ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഷബ്നയുടെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha