കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കില്‍ക്കെട്ടി മണൽ കൂനയിൽ തള്ളിയത് ബംഗാൾ സ്വദേശിയായ സഹപ്രവർത്തകൻ; കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന പ്രതിയെ പോലീസ് പൊക്കാൻ സഹായിച്ചത്!!
കോലഞ്ചേരിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കില്‍ക്കെട്ടി മണലില്‍ തള്ളിയ കേസിലെ പ്രതി പിടിയില്‍. പ്രതി ബംഗാള്‍ സ്വദേശി ദീപന്‍ കുമാര്‍ ദാസിനെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ ഒരു ദിവസത്തിനുള്ളില്‍ പ്രതിയിലേക്കെത്തിച്ചത്. കോലഞ്ചേരി പൂതൃക്കയിലെ മണല്‍ കൂനയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹം കാണുന്നത്. പൂതൃക്കയിലെ ടൈല്‍ നിര്‍മാണ കമ്പനിയിലെ മണല്‍കൂനയിലായിരുന്നു മൃതദേഹം.
അസം സ്വദേശി രാജാദാസാണ് കൊലപ്പെട്ടത്. മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്ബനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തല മണ്‍വെട്ടി കൊണ്ട് അടിച്ച് തകര്‍ത്ത നിലയിലായിരുന്നു.
കൊല്ലപ്പെട്ട രാജാദാസും പ്രതി ദീപന്‍ കുമാര്‍ ദാസും സഹപ്രവര്‍ത്തകരായിരുന്നു. പൂതൃക്കയിലെ അള്‍ട്ടിമ പാവേഴ്സില്‍ രണ്ട് മാസം മുന്പാണ് ഇരുവരും ജോലിക്ക് ചേര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതി രാജാദാസിനെ ആക്രമിക്കുകയായിരുന്നു.
ക്രൂരമായ കൊലപാതകത്തിന് ശേഷം പ്രതി ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. ഇവിടെ നിന്ന് ഹൈദരാബാദിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ കോയന്പേടില്‍ നിന്ന് ദീപന്‍ കുമാര്‍ ദാസിനെ പൊലീസ് പിടികൂടിയത്.
പ്രതി ഈയിടെ പുതിയ മൊബൈല്‍ ഫോണ്‍ സിം മേടിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ വിളികള്‍ പിന്തുടര്‍ന്നാണ് പൊലീസ് ചെന്നൈയിലെത്തിയത്. പ്രതിയുമായി പൊലീസ് സംഘം കോലഞ്ചേരിയിലേക്ക് തിരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha