ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മുൻ ഡി.ജി.പി ലോക് നാഥ് ബെഹറ നടത്തിയിട്ടും ഗൗരവത്തോടെയെടുക്കാതെ കേരളം ; കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെന്റിന് ശ്രമിച്ചവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തതും അത്യന്തം ഞെട്ടിക്കുന്നു
മുൻ ഡി.ജി.പി ലോക് നാഥ് ബെഹറ വിരമിക്കുന്ന വേളയിൽ കേരളത്തിൽ നടക്കുന്ന ഒരു വലിയ കാര്യത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് കേരളത്തിൽ നടക്കുന്നുവെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത് .
എന്നാൽ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ വന്ന ശേഷവും, ഐസിസ് റിക്രൂട്ട്മെന്റിനോട് കേരളം സ്വീകരിക്കുന്ന മനോഭാവം അത്യന്തം ഞെട്ടിക്കുന്നതാണ്. കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെന്റിന് ശ്രമിച്ചവരെയാണ് എൻ.ഐ.എ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് .
ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇവർ ഐസിസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചത് എന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.ഈ പ്രവർത്തനങ്ങളിലൂടെ അവർ ലക്ഷ്യം വച്ചത്
ഐസിസ് ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു . അറസ്റ്റിലായ നാലുപേരും കേരളത്തിൽ പലതവണ എത്തിയിരുന്നതായും എൻ.ഐ.എ കണ്ടെത്തുക കൂടെ ചെയ്തപ്പോൾ ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിക്കുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ ഡൽഹിയിൽ എൻ.ഐ.എ ആസ്ഥാനത്ത് എത്തിക്കുക കൂടി ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം .
കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി അബു യഹിയയാണ് റിക്രൂട്ട്മെന്റിന് നേതൃത്വം വഹിച്ചത്. 2016ൽ കാസർകോട്ടു നിന്ന് സിറിയയിലേക്ക് പോയ അജ്മലയുടെ മാതൃസഹോദരനും അറസ്റ്റിലായവരിലുണ്ട് . കേരളത്തിലും കർണാടകത്തിലും ഐസിസ് റിക്രൂട്ടിംഗ് സജീവമാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടനയും അപായ സൂചന നൽകിയിരുന്നു.
ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ എന്ന ലക്ഷ്യത്തോടെയാണ് ഐസിസ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഇന്റലിജൻസുമായി ചേർന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പർ സെല്ലുകൾ കണ്ടെത്തുമെന്നുമാണ് ബെഹറ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് സൈബർ പട്രോളിംഗ് വളരെ പ്രവർത്തനക്ഷമല്ലാതായി.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ ആക്ടീവ് അല്ല. സ്വകാര്യ ഹാക്കർമാരുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് ഇവർ അന്വേഷണം നടത്തുന്നത്.ഐ.ബി, എൻ.ഐ.എ, റാ എന്നീ കേന്ദ്ര ഏജൻസികളും ബംഗളുരു, ഡൽഹി പൊലീസുമാണ് സൈബർ പട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുവാൻ മുന്നിട്ടുനിൽക്കുന്നത് .
മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരള ബന്ധമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും സജീവമല്ല.
എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർ ഫോറൻസിക് വിഭാഗവുമുണ്ട്.
ഐബിയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ' സൈബർ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർസെല്ലുകളെ കണ്ടെത്തുന്നത്. കേരളം ഈ വിഷയത്തിൽ കുറേക്കൂടി ഗൗരവകരമായ സമീപനം നടത്തേണ്ടത് ആയിട്ടുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഈ വിവരങ്ങളെല്ലാം.
https://www.facebook.com/Malayalivartha