ഇത് അന്തർ സംസ്ഥാന കളികൾ... രാഖിലിന് തോക്ക് നൽകിയത് മോദി! സകല പഴുതുമടച്ച് അന്വേഷണ സംഘം....
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേസിൽ വ്യക്തമായ തുമ്പുണ്ടാക്കിയിരിക്കുകയാണ് കേരളാ പോലീസ്. കോതമംഗലത്ത് ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജനായിരുന്ന മാനസയെ രഖിൽ വെടിവച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് നൽകിയ ബീഹാർ സ്വദേശിയെ ഇപ്പോൾ പൊലീസ് തിരിച്ചറിഞ്ഞു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാനസയെ വെടിവെച്ച് കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ ഇതോടെ പോലീസ് പിടികൂടിയിരിക്കുകയാണ്.
ബിഹാര്‍ സ്വദേശിയായ സോനു കുമാര്‍ മോദിയാണ് പോലീസിന്റെ പിടിയിലായത്. ബിഹാറില്‍ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പോലീസിന്റേയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയതിനാല്‍ വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.
അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. രഖില്‍ ബിഹാറില്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.
ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ ശക്തമായ ചെറുത്ത കേരള പോലീസ്, തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ബിഹാറിലെത്തിയ ശേഷം രഖില്‍ ഒരു ടാക്‌സി ഡ്രൈവര്‍ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വില്‍പ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങള്‍ നല്‍കിയതും ടാക്‌സി ഡ്രൈവറാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് നിലവിൽ നടത്തുന്നുണ്ട്. തോക്കിനായി നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.
രാഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ.
മാനസയെ കൊല്ലാനുള്ള തോക്ക് ബിഹാറിൽ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയായിരുന്നു. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്ന് തന്നെയാണ് തുടക്കം മുതൽ ഇന്വേഷണ ഉദ്യോദസ്ഥർ അടക്കം വ്യക്തമാക്കുന്നത്.
ബിഹാറിലെ ഗ്രാമാന്തരങ്ങളിലൂടെ തോക്ക് ലഭിക്കാൻ പലയിടങ്ങളിലും രഖിൽ അലഞ്ഞു നടന്നിരുന്നു. തന്‍റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രഖിൽ ബിഹാറിലേക്ക് പോയത്. ഇരുപതാം തീയതി നാട്ടിൽ തിരിച്ചെത്തിയ രഖിൽ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. പിന്നീടായിരുന്നു അരും കൊല നടത്തിയതും.
സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ഇതരസംസ്ഥാനത്തൊഴിലാളി നൽകിയ വിവരം വഴിയായിരുന്നു. ബിഹാറിൽ തോക്ക് കിട്ടുമെന്ന് രഖിലിനോട് പറഞ്ഞത് ഈ ഇതരസംസ്ഥാനത്തൊഴിലാളിയാണ്. ഇക്കാര്യം അന്വേഷിക്കാനും രഖിൽ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരിക്കാനുമായിരുന്നു കേരളാ പൊലീസ് ബിഹാറിലേക്ക് പോയത്.
ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രഖിലിന്‍റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.
7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ് എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha