ഒടുവിൽ സംഭവിച്ചത്! ഇങ്ങനെ വേണം കേരളാ പോലീസ്... തോക്ക് കൊടുത്തത് സോനു... ബീഹാറിൽ നടന്നത് വൻ അഭ്യാസം! വെടി പൊട്ടിച്ച് പോലീസും
പ്രേമം എന്ന മനോവികാരത്തോടു തന്നെ പേടിയും അരക്ഷിതത്വവും ജനിപ്പിക്കുന്ന തരം പ്രത്യാഘാതമാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. രക്ഷിതാക്കൾ പെൺമക്കളുടെ ജീവൻ സംരക്ഷിക്കാൻ ആത്മാർഥമായി തന്നെ ഇനി പതിവിലും കൂടുതൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇടവരുത്തും വിധമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ഫോട്ടോയും മറ്റും ഇടാതിരിക്കുകയാണ് സുരക്ഷിതമായിരിക്കാനുള്ള വഴി എന്നാണ്. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലക്കു തന്നെ കേട് എന്നു കേട്ടു വളരുന്ന നമ്മുടെ സമൂഹത്തിന് പ്രശ്നങ്ങളെ നേരിടാൻ ആത്മവിശ്വാസം കൊടുക്കുന്ന പോംവഴിയല്ല ഇത്. അക്രമാസക്തി കൊണ്ട് രോഗാതുരമായ പുരുഷാധിപത്യ സമൂഹത്തിനാണ് വിദഗ്ധ ചികിത്സ വേണ്ടത്. ഇതിനുള്ള ടെസ്റ്റ് ടോസ് ഇന്നലെ മുതൽ കൊടുത്തു തുടങ്ങിയിട്ടുണ്ട്.
വിസ്മയ കലക്കേസിൽ വിചാരണ നേരിടുന്ന കിരണിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്നലെ സർവ്വീസിൽ നിന്നും നീക്കം ചെയ്തതും. വളരെ കൈയ്യടി ലഭിച്ച ഒരു പ്രവർത്തി തന്നെയായിരുന്നു അതെന്ന് പറയാൻ.
കാരണം ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് ഉറപ്പ് വന്നു കഴിഞ്ഞാൽ കുറച്ചൊക്കെ ഈ പരാക്രമണങ്ങൾ സമൂഹത്തിൽ കുറയും.
ഇത്തരത്തിൽ നടപടികൾ വരും ദിവസങ്ങളിലും സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇതുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും ഒടുവിലത്തെ വാർത്തയെന്തെന്നാൽ നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് ലഭിച്ചതിനെ പറ്റിയുള്ള അന്വേഷണത്തിൽ പുതിയൊരു വഴിത്തിരിവിലേക്ക് എത്തി എന്നതാണ്. അതായത് രഖിലിന് നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ബിഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദിയെ (21) ആണ് അറസ്റ്റ് ചെയ്തത്. കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിൽ ബിഹാറിൽ പോയ മൂന്നംഗ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്.
രഖില്‍ ബിഹാറില്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ ശക്തമായ ചെറുത്ത കേരള പോലീസ്, തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ഇയാളെ പിടികൂടുന്നതിനിടെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇയാളെ പിടികൂടുമ്പോൾ സോനുവിന്‍റെ സംഘം എതിർക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ രക്ഷപ്പെട്ടിരുന്നു. ശേഷമായിരുന്നു ബിഹാർ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറൻറ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
രാഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കുവേണ്ടി കേരള പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന. ജൂലൈ 30നാണ് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്.
കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായിരുന്നു മാനസ. 24 വയസായിരുന്നു മാസയ്ക്ക്. സുഹൃത്ത് രഖിൽ തലയിലും നെഞ്ചിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം രഖിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കിയതായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് നാം വാർത്തകളിൽ വായിച്ചത്. കേരളത്തെ തന്നെ ഏറെ നടുക്കിയ ഒരു വാർത്ത തന്നെയായിരുന്നു അത്. ബെംഗളൂരുരില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.
മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രഖിൽ വാതിൽ കുറ്റിയിട്ടു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.
മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഖിൽ സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്നു ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ലഭിച്ചതോടെയാണ് പൊലീസ് ബിഹാറിലേക്ക് പോയത്.
രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബിഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചത്.
ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രഖിലിന്‍റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.
7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ് എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha