ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗ്! മുസ്ലിം ലീഗിനെ വര്‍ഗ്ഗീയ ലീഗ്, തട്ടിപ്പ് ലീഗ് എന്നു വിളിച്ച് ജസ്ല മാടശ്ശേരി
സമീപകാല കേരളത്തില്‍ നടന്ന ഒരു വലിയ അഴിമതിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തത് ചന്ദ്രിക വഴിയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍... ചന്ദ്രികയിലെ കള്ളപ്പണ വിവാദങ്ങളില്‍ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് രംഗത്ത് വന്ന മുന്‍ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതൊരു കൂടി മുസ്ലിം ലീഗിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... ഇതിനിടയില്‍ മുസ്ലിം ലീഗിനെതിരെ എം എല്‍ എ പി.വി അന്‍വര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വര്‍ഗ്ഗീയ ലീഗ് ആണെന്നും സമുദായത്തെ തിന്ന് കൊഴുത്ത് ജീവിക്കുന്ന കൊള്ളസംഘമാണെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.
ഇപ്പോഴിതാ, വിഷയത്തില്‍ സമാന അഭിപ്രായമാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും നടത്തുന്നത്. ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ജസ്ല ഫേസ്‌ബുക്കില്‍ കുറിച്ചു. 'ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണ് മുസ്ലീം ലീഗെന്ന് പണ്ടെ നമ്മള് പറഞ്ഞതാ. വര്‍ഗ്ഗീയ ലീഗ്. തട്ടിപ്പ് ലീഗ്' എന്നായിരുന്നു ജസ്ലയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടി - ജലീല്‍ പോരില്‍ പ്രതികരിക്കുകയായിരുന്നു ജസ്ല.
അതേസമയം, ലീഗിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ വിവാദം വന്നപ്പോള്‍ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha