നിർണായകമായി ശബ്ദരേഖ... പലതും പുറത്ത് വിടും.. കുഞ്ഞാലിക്കുട്ടി ഇനി പുറത്തേക്ക്! ഭീഷണിയുമായി കെ. ടി. ജലീൽ

കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിലുള്ള യുദ്ധമുറകളും വെല്ലുവിളികളും കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെ തങ്ങളുടെ മകന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട് പ്രകോപനത്താൽ ലീഗ് പ്രവർത്തകന്റെ താക്കീതുമൊക്കെ നമ്മൾ കേട്ടതാണ്. ഇപ്പോൾ അതിലൊരു നിർണായക ഭീഷണിയുമായിട്ടാണ് ഇപ്പോൾ കെ. ടി. ജലീൽ രംഗത്തെത്തിയിരിക്കുന്നത്. അതായത് കുഞ്ഞാലികുട്ടിയെ ശരിക്കും വെള്ളം കുടുപ്പിക്കാനുള്ള എല്ലാം ജലീലിന്റെ കൈയ്യിലുണ്ടെന്ന് സാരം.
കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട് എന്നാണ് ജലീൽ പറയുന്നത്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അതൊക്കെ പുറത്തു വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് കെ ടി ജലീലിന്റെ വെല്ലുവിളി. ഇതിലൂടെ കുഞ്ഞാലികുട്ടി ഭയക്കണ്ട എന്തോ ഒന്ന് ജലീലിന്റെ കൈയ്യിലുണ്ടെന്നാണ് കരുതുന്നത്.
തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് കെ. ടി ജലീല്‍ പറയുന്നുണ്ട്. മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നാണ് അതിൽ സുപ്രധാനം.
എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ മലപ്പുറത്ത് പറഞ്ഞു.
'സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. അത് പുറത്തുവന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നല്ലതെന്ന് ജലീല്‍ പറഞ്ഞു.
'പാണക്കാട് തങ്ങളെ വളരെ മോശമായി എത്രമാത്രം വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചത്. ഏതൊരാളും കേട്ടലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചു.
ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുണ്ടെങ്കില്‍ ആ വിചാരം തെറ്റാണ്. 2006ല്‍ സംഭവിച്ചതല്ല സംഭവിക്കുക, അതിന്റെ അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങും.' എന്നും കെടി ജലീല്‍ പ്രതികരിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി.കെ.കുഞ്ഞാലിക്കുട്ടി മാറ്റി, പാണക്കാട് തങ്ങള്‍ കുടുംബത്തെയും ഇവര്‍ കുഴിയില്‍ ചാടിച്ചെന്ന് കെ.ടി.ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചു. രോഗാവസ്ഥയിലുള്ള പാണക്കാട് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലിയും ആരോപിച്ചിരുന്നു.
ദിനപത്രത്തിലൂടെ 10കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിച്ചെന്നാണ് ജലീലിന്‍റെ ആക്ഷേപം. പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ പാണക്കാട് ഹൈദരാലി തങ്ങൾക്ക് ഇഡി വീണ്ടും അയച്ച നോട്ടീസ് ഉയർത്തിക്കാട്ടിയായിരുന്നു ജലീൽ വാർത്താസമ്മേളനം നടത്തിയത്. എല്ലാ ആരോപണങ്ങൾക്കും കുഞ്ഞാലിക്കുട്ടിയുടെ മറുപടി മൗനമാണ്.
https://www.facebook.com/Malayalivartha


























