Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മന്ത്രവാദ കളത്തിൽ ആവാഹിച്ച കൂട്ടക്കുരുതികൾ.. ചുടുചോരയുടെ മണമുള്ള കേരളത്തെ നടുക്കിയ ആ കൊലപാതക കഥകൾ...

07 AUGUST 2021 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

2014 ആഗസ്റ്റ് 8ന് വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി എടുക്കാമെന്നു വിശ്വസിപ്പിച്ചു പൂജയുടെയും മന്ത്രവാദത്തിന്റെയും പേരില്‍ ശകുന്തളയില്‍ നിന്നു പൂജാരി വന്‍തുകയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നു. ശകുന്തളയുടെ വീട്ടില്‍ വച്ചും വീട്ടിലുള്ളവരെ ഒഴിവാക്കി പ്രത്യേക പൂജ നടത്തിയിരുന്നു. പണം കൈവശപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെ നിധിയെടുക്കാന്‍ കഴിയില്ലെന്നു തോന്നിയ പൂജാരി ഒടുവില്‍ ശകുന്തളയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി മറ്റൊരിടത്തുവച്ചു നിധിയെടുക്കാന്‍ പ്രത്യേകപൂജ ചെയ്യണമെന്നാവശ്യപ്പെട്ടു ശകുന്തളയെ കുറ്റിയാടളയിലെ തന്റെ സ്വന്തം വീട്ടിലേക്ക് പൂജാരി പറഞ്ഞയച്ചു. വീട്ടില്‍ എത്തിയ ശകുന്തളയെ പൂജക്കായി കിടത്തി കൈകാലുകള്‍ ബന്ധിച്ച് കഴുത്തില്‍ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഭാര്യയേയും കൂട്ടി പൂജാരി വാടകക്ക് കാറെടുത്തു വീട്ടിലുള്ള മൃതദേഹം പുഴയില്‍ കൊണ്ടിടാന്‍ തീരുമാനിച്ചു. തുടര്‍ന്നു ഭാര്യയുടെ സഹായത്തോടെ ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നു.

2017 ഏപ്രില്‍ 9ന് പുലര്‍ച്ചെ കേരളം ഞെട്ടലോടെയാണ് ഉണര്‍ന്നത്. തിരുവനന്തപുരം നഗരത്തിലെ നന്ദന്‍കോട്ടെ കൊട്ടാരം പോലുള്ള വീട്ടിനുള്ളില്‍ പ്രൊഫസർ രാജ തങ്കം. ഭാര്യ ഡോക്ടർ ജീൻപത്മ. മകൾ കരോളിൻ എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, പൊതിഞ്ഞു കെട്ടി പുഴുവരിച്ച നിലയിൽ ബന്ധു ലളിതയുടെ മൃതശരീരവും. മറ്റൊരു വിചിത്രമായ കാഴ്ച കൂടി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മനുഷ്യ ശരീരത്തിന്റെ ഒരു ഡമ്മി. ഇരുമ്പ് കമ്പികളും പ്ലാസ്റ്റിക്കും കൊണ്ടു നിർമ്മിച്ച ഡമ്മി പാതി കത്തിയ നിലയിൽ ആയിരുന്നു.

 

 

അതോടെ , മനുഷ്യ മാംസം കത്തിയ വായുവിൽ നിന്ന് കരുതിക്കൂട്ടി നടത്തിയ ഒരു കൂട്ടക്കൊലപാതകത്തിന്റെ ചൂരും പൊലീസിന് കിട്ടി. മകന്‍ കേദല്‍ ജിന്‍സന്‍ രാജയെ കാണാനില്ല. മതില്‍ ചാടിപോകുന്ന കേദലിനെ അയല്‍വാസി കണ്ടതാണ് കേസില്‍ നിര്‍ണാകമായത്. പൊലീസ് കേദലിനു വേണ്ടി വലവിരിച്ചു.. ചെന്നൈയിലേക്ക് ഒളിവില്‍ പോയ കേദല്‍ തിരിച്ചെത്തി പൊലീസിനു മുന്നില്‍ ചാടി.

ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രൊഫസർ ആയിരുന്നു. അമ്മ ഡോക്ടർ ജീൻപത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വി.ആർ.എസ് എടുത്തതാണ്. അതിനു ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തിട്ടുണ്ട്. മകൾ കരോളിൽ ചൈനയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനും മൂന്നു മാസം മുമ്പ്. കേസൽ ജിൻസൺ ആസ്ട്രേലിയയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠിച്ച ആളും.

ഇത്രയേറെ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉള്ള കുടുംബത്തിൽ എന്താണ് സംഭവിച്ചത്? എന്തിനാണ് കേഡൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രിയെയും ഇത്ര ക്രൂരമായി കൊന്നത്? പൊലീസിന്റെ പ്രധാന ചോദ്യം അതായിരുന്നു. കേഡൽ നിഷ്കളങ്കമായി മറുപടി പറഞ്ഞു; "ആസ്ട്രൽ പ്രൊജക്ഷൻ... ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു" പക്ഷെ പിന്നീട് കേദല്‍ തന്നെ അച്ഛനോടുള്ള പകയാണ് കൂട്ടകുരുതിയിലേക്ക് നയിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. വീട്ടിലെ അവഗണനയും അച്ഛന്റെ ഉപദ്രവും കേദലിന്റെ മനസില്‍ പകയേറ്റി. വ്യക്തമായ പദ്ധതി തയ്യാറാക്കി ഓരോരുത്തരെയും കേദല്‍ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി വെട്ടിക്കൊന്ന ശേഷം മണ്ണെണ ഒഴിച്ച് തീകൊളുത്തിയെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേദല്‍ ഇപ്പോഴും ജയിലിലാണ്.


2018 ജൂലൈ 29ന് അർദ്ധരാത്രിയായിരുന്നു കേരളത്തെ ഞെട്ടിച്ച മൃഗീയ കൊലപാതകം നടന്നത്. മന്ത്രവാദ സിദ്ധി കൈവശപ്പെടുത്താനായി ഒരു കുടുംബത്തിലെ നാല് പേരെയാണ് അടിമാലി സ്വദേശി അനീഷും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. തൊടുപുഴ കമ്പക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് ദിവസമായിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. തെരച്ചിലിനോടുവിൽ വീടിന് പുറകിലെ കുഴിയിൽ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. സുഹൃത്ത് ലിബീഷുമായി ചേർന്ന് ആറ് മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.

2018 ഫെബ്രുവരി മൂന്നിനാണ് നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ. നടന്നത്. കുടുംബം അർധരാത്രിയിലും വീട്ടിൽ പൂജയും മന്ത്രവാദവും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരുമായി സമ്പർക്കം പുലർത്താതിരുന്ന ഇവരുടെ വീട്ടിൽ ദിവസവും രാത്രി 12നു പൂജയോ പ്രാർഥനയോ നടക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനു മൊഴി നൽകി. മരണത്തിലെ ദുരൂഹത ഇപ്പോഴും അവസാനിച്ചിട്ടില്ല. പണിക്കേഴ്സ് ലെയ്ൻ വനമാലിയിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെയാണു വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്താനുള്ള വഴി അറിയിച്ച് പൊലീസ് സ്റ്റേഷനിലേക്കു കത്തെഴുതി അയച്ചശേഷമാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാക്കുറിപ്പിൽ ഒരു ജോത്സ്യനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. മറ്റു ബന്ധുക്കൾ ഇല്ലെന്നും കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും ജോത്സ്യനു നൽകണമെന്നും ഇവരുടെ മരണക്കുറിപ്പില്‍ എഴുതിയിരുന്നു. സനാതനൻ അറിയപ്പെടുന്ന സ്വാമിയാകുമെന്നു ജോത്സ്യൻ നേരത്തേ പ്രവചിച്ചിരുന്നു. കല്യാണം വിളിക്കാൻ ചെന്നാൽ പോലും തങ്ങൾക്കു താൽപര്യമില്ലെന്നു പറഞ്ഞു ഗേറ്റിൽ തടയുന്ന പ്രകൃതമായിരുന്നു സുകുമാരൻ നായർക്കും കുടുംബാംഗങ്ങൾക്കുമെന്നു നാട്ടുകാർ പറയുന്നു. പൊട്ടിപ്പൊളിഞ്ഞതും മുഷിഞ്ഞതുമായ വീട്ടിലാണു കുടുംബം കഴിഞ്ഞിരുന്നത്. സമീപത്ത് പുതിയ വീടുകൾ പണിതുയർന്നപ്പോഴും വീടിനു മുൻപിലെ കാട് വെട്ടിത്തെളിക്കാൻ ഇവർ തയാറായിരുന്നില്ല.

2019 മെയ് 14ന് ആയിരുന്നു വീട്​ ജപ്​തി ഭീഷണിയെ തുടർന്ന്​ നെയ്യാറ്റിൻ കരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ചത്. സംഭവത്തിൽ മന്ത്രവാദത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ലേഖ ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവർ​ പിന്മാറുകയായിരുന്നു. വീട്​ നിൽക്കുന്ന ഭൂമിയിലെ ആൽത്തറ ദൈവങ്ങൾ അവരെ കാത്തോളുമെന്ന്​ പറഞ്ഞ്​ കൃഷ്​ണമ്മ വീട്​ വിൽപന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നേരത്തെ കൃഷ്​ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന്​ ആശുപത്രിയിൽ കൊണ്ടുപോകാതെ മന്ത്രവാദം നടത്തുകയാണ്​ ചെയ്​തത്​. മകളെയും തന്നെയും കുറിച്ച്​ ഇവർ അപവാദങ്ങൾ പ്രചരിപ്പിച്ചു. വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ‘ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല’ എന്നും മൂന്നു പേജിൽ റ അവസാനം എഴുതിയിരുന്നു. ജപ്തി ഭീഷണിയിലായ വീടിന്റെ വിൽപന ഒഴിവാക്കുന്നതിനായിരുന്നു മന്ത്രവാദം നടത്തിയത്. മരണത്തിനു തൊട്ടുമുമ്പും വീടിന്റെ വിൽപന നടക്കാത്തതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും തലേന്ന് മന്ത്രവാദം നടന്നിരുന്നതായും കണ്ടെത്തിയിരുന്നു.

 

 

പ്രബുദ്ധകേരളത്തില്‍ കറുത്ത പാടുകള്‍ ഏറെയുണ്ട്. 2017 ഫെബ്രുവരി 22 നാദാപുരത്ത് ജിന്ന് ചികില്‍സക്കിടെ പൊള്ളലേറ്റ ഷമീനയെന്ന യുവതി മരിച്ചു. 2014 ഒക്ടോബറില്‍ വടശേരിക്കര സ്വദേശിനി ആതിര മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചു. 2014 ജൂലൈയി‍ ല്കരുനാഗപ്പള്ളിയില്‍ ഹസീനയെന്ന യുവതി മന്ത്രവാദത്തിനിടെ പരുക്കേറ്റു മരിച്ചു. 2010 ഏപ്രില്‍ 26 തിരൂരങ്ങാടിയില്‍ മന്ത്രാവാദത്തിനിടെ പരുക്കേറ്റ ഷക്കീനയെന്ന യുവതി മരിച്ചു. 2010 ഏപ്രില്‍ 17 പനമരത്ത് മന്ത്രവാദം ഫലിച്ചില്ലെന്ന് പരാതിപ്പെട്ട സുധയെന്ന യുവതിയെ സിദ്ധന്‍ കൊലപ്പെടുത്തി. ആധുനിക കേരളത്തിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്രയും പേര്‍ മന്ത്രവാദപശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (1 hour ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends