വിനോദ സഞ്ചാരവും തുറക്കും.... കേരളത്തിൽ ഇനി വാക്സിനേഷൻ യജ്ഞം... ഷോപ്പിങ് മാളുകൾക്ക് പച്ചകൊടി കാട്ടി...

സംസ്ഥാനത്ത് ഓഗസ്റ്റ് ഒൻപത് മുതൽ 31വരെ വാക്‌സിനേഷൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്താമക്കിയത്. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
സർക്കാരിനു ലഭിക്കുന്ന വാക്സീനുകൾക്കു പുറമേ സ്വകാര്യ മേഖലയ്ക്കു കൂടുതൽ വാക്സീൻ ലഭ്യമാക്കേണ്ടതുണ്ട്. ഇതിൻറെ ഭാഗമായി സർക്കാർ 20 ലക്ഷം ഡോസ് വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും.
സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സീൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണു വിതരണമുണ്ടാവുക. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കു വാക്സിനേഷൻ നടത്താം.
ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാം. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണു ലക്ഷ്യം. മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ഓഗസ്റ്റ് 15നകം കൊടുത്തു തീർക്കും. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണു പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്കു വീട്ടിൽചെന്നു വാക്സീൻ നൽകും. നിലവിൽ കടകൾക്കു ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ വൈകിട്ട് 9 വരെ വരെ പ്രവർത്തിക്കാൻ അനുമതി നൽകും.
ബുധനാഴ്ച മുതൽ കർക്കശമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാം. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫിസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്നു മേലധികാരികൾ ഉറപ്പാക്കണം. മറ്റു ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബുധനാഴ്ച മുതൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാളുകൾ തുറക്കാൻ അനുമതി നൽകും. അതുവരെ നിലവിലെ നിയന്ത്രണങ്ങൾ പാലിച്ച് മാളുകൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ തുറന്ന് പ്രവർത്തിക്കാം.
കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
എറണാകുളം ജില്ലയിൽ 18 വയസ് പൂർത്തിയായ 77 ശതമാനം ആളുകളും കോവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.
വാക്സിൻ വിതരണം ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോൾ 27 ലക്ഷം ജനങ്ങളിലേക്കും വാക്സിൻ എത്തിച്ച് ഒന്നാം സംസ്ഥാനത്തു തുടരുന്ന എറണാകുളം കോവിഡ് പ്രതിരോധത്തിൻ്റെ മറ്റൊരു മാതൃകയാകുകയാണ്.
നിലവിൽ 18 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള അടുത്ത പ്രതിരോധ പ്രയത്നത്തിലേക്ക് കാലു കുത്തുകയാണ് ജില്ല.
രണ്ട് സ്പെഷൽ ഡ്രൈവുകളും പൂർത്തിയാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ പരാതികളില്ലാത്ത പ്രവർത്തനം നടത്തി. ഡോക്ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ, ആശ വർക്കർമാർ , ജനപ്രതിനിധികൾ എല്ലാവരും വാക്സിനായി കൂട്ടായ പ്രവർത്തനം നടത്തി. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളോട് ജില്ലയിലെ ജനങ്ങളും സഹകരിച്ചപ്പോൾ ഭൂരിഭാഗം ആളുകളിലേക്കും വാക്സിൻ തടസമില്ലാതെയെത്തി.
https://www.facebook.com/Malayalivartha

























