കെ.റ്റി. ജലീലിന്റെ ചാരന്‍മാരെ കണ്ടെത്താന്‍ ലീഗിലും പാണക്കാട്ടും കുഞ്ഞാലിക്കുട്ടിയുടെ സേതുരാമയ്യര്‍ സി ബി ഐ

പാണക്കാട് കുടുംബത്തിലും ലീഗിന്റെ ഉന്നത നേതൃത്വത്തിലുമുള്ള കെ.റ്റി. ജലീലിന്റെ ഇന്‍ഫോര്‍മര്‍മാരെ കണ്ടെത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഡിക്റ്ററ്റീവുകളെ നിയമിക്കുന്നു.
നാലു പതിറ്റാണ്ടായി ലീഗന്റെ സര്‍വാധികാരിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി തലകുനിച്ചാണ് നേതൃയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ചരിത്രത്തില്‍ ആദ്യമായി പാണക്കാട് കുടുംബത്തോട് വന്‍ വൈരാഗ്യമാണ് കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരിക്കുന്നത്.
തന്നെ പരസ്യമായി അപമാനിച്ച മു ഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം ഞെട്ടലോടെയാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. മുഈന്‍ അലിയെ അനുകൂലിച്ച കെ. എം. ഷാജിയെയും എം.കെ. മുനീറിനെയും കൊല്ലാനുള്ള ദേഷ്യമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.
തന്നെ ആക്ഷേപിച്ചവനെ വെറുതെ വിട്ട ശേഷം തന്നെ അനുകൂലിച്ചയാള്‍ക്കെതിരെ നടപടിയെടുത്ത തീരുമാനം കുഞ്ഞാലിക്കുട്ടിയെ വല്ലാതെ വേദനിച്ചു. റാഫിക്കെതിരായ നടപടി ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നാല്‍ കഴിയും വിധം ശ്രമിച്ചെങ്കിലും നടന്നില്ല
കെ.റ്റി. ജലീല്‍ ലീഗില്‍ പിടിമുറുക്കിയെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. അത് കണ്ടെത്താനാണ് അദ്ദേഹം ചാരന്‍മാരെ നിയോഗിക്കുന്നത്. ജലീലിന് ലീഗില്‍ ആഴമേറിയ സൗഹൃദങ്ങളുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. ജലീലിന് വിവരങ്ങള്‍ നല്‍കുന്നതില്‍ പ്രധാനി മുഈന്‍ അലിയാണെന്നും അദ്ദേഹം കരുതുന്നു.
ചാര സംവിധാനത്തിന് എത്ര കോടി വേണമെങ്കിലും മുടക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. തന്റെ നിലനില്‍പ്പിന് ഇത്തരമൊരു നടപടി അത്യന്താപേക്ഷിതമാണെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു. സ്വയം പ്രതിരോധം തീര്‍ക്കാനാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. കാരണം ലീഗില്‍ അദ്ദേഹം അത്രമാത്രം ഒറ്റപ്പെട്ടു പോയി.
മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കെ റ്റി ജലീലിന്റെ പ്രസ്താവനയെ ഞ്ഞെട്ടലോടെയാണ് കുഞ്ഞാലിക്കുട്ടി കേട്ടത്. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരുമെന്നാണ് ജലീല്‍ പറഞ്ഞത്. അതെല്ലാം പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീല്‍ വെല്ലുവിളിച്ചു. പിന്നീട് മുഈന്‍ അലിക്കെതിരെ നടപടിയില്ലെന്ന് കണ്ട് ജലീല്‍ തത്കാലം പിന്‍ വാങ്ങി. ഇതില്‍ നിന്ന് മുഈന്‍ തലിയും ജലീലും തമ്മിലുള്ള ബന്ധം വ്യക്തമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭക്തര്‍ ആരോപിക്കുന്നു.
പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറയുന്നു.. 2006ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീല്‍ പറഞ്ഞു. 2006 ലാണ് ജലീല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചത്.
രൂക്ഷമായ വെല്ലുവിളിയാണ് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്നത്. മുഈന്‍ അലി തങ്ങള്‍ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീല്‍ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോള്‍ ജലീല്‍ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീല്‍ തന്നെ പറയുന്നത്. ഇത് ലീഗുകാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാണ്. തന്റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകള്‍, നേതൃത്വത്തിനെതിരായ അപസ്വരങ്ങള്‍ ഇവയെല്ലാം പരമാവധി മൂര്‍ദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്റെ ലക്ഷ്യം.
ദിനപത്രത്തിലൂടെ 10കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിച്ചെന്നാണ് ജലീലിന്റെ ആക്ഷേപം. പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് ഇഡി വീണ്ടും അയച്ച നോട്ടീസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ജലീല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എല്ലാ ആരോപണങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ മറുപടി മൗനമാണ്.
നിലവില്‍ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് മുഈന്‍ അലി തങ്ങള്‍.മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.
ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യല്‍ പാണക്കാട് കുടുംബത്തില്‍ എത്താന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങള്‍ രോഗിയായി മാറിയത്. ഇന്നലെ വന്‍ വാര്‍ത്തയായി മാറിയ വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.
നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്റെ അഭിഭാഷക സംഘടനാ പ്രസിഡന്റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്.
ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദീകരിക്കവെയാണ് മുഈന്‍ അലി രംഗത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു!ഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞു.
ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍ക്കാടാണെന്നും മുഈന്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തുറന്നടിച്ച മുഈന്‍ അലിക്കെതിരെ ഒരു പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷവും ഉണ്ടായത് ലീഗ് ഹൗസില്‍ നാടകീയരംഗങ്ങള്‍ക്കാണ് വഴി വച്ചത്. ഏതായാലും കുഞ്ഞാലിക്കുട്ടിയുടെ കാര്യം അത്ര പന്തിയല്ലെന്ന് തന്നെയാണ് വിവരം.
"
https://www.facebook.com/Malayalivartha
























